ചിത്രത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു: 'ഉടല്‍' സംവിധായകന്‍

ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ത്രില്ലര്‍ ചിത്രം ഉടലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രതീഷ് രഘുനാഥന്‍. ഇരുപത് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ഉടലെന്നും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന മൂന്നുപേര്‍ക്കും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നെന്നും രതീഷ് പറഞ്ഞു.

‘ആരെയും അസിസ്റ്റ് ചെയ്യാതെ ആദ്യ സിനിമ ചെയ്യാനെത്തിയ ആളാണ് ഞാന്‍. ഒരു ഷോട്ട് ഫിലിം പോലും മുമ്പ് ചെയ്തിട്ടില്ല. സ്വാഭാവികമായും പരിചയമില്ലായ്മയുടെ ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. പക്ഷേ, പ്രധാനകഥാപാത്രങ്ങളായെത്തിയ മൂന്നുപേരും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തതുകൊണ്ടാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാനായത്.’

‘ഉടല്‍ കണ്ടാല്‍ അത് 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമാണെന്ന് പറയില്ല. പല ദിവസവും ഷൂട്ട് അവസാനിക്കുമ്പോള്‍ താരങ്ങളോട് നന്ദി പറയാതിരിക്കാനാവാത്ത അവസ്ഥയായിരുന്നു. ചിത്രത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു. പ്രത്യേകിച്ച് ദുര്‍ഗയ്ക്കും ഇന്ദ്രന്‍സേട്ടനും.’

‘തലയ്ക്കടിയേറ്റ് ദുര്‍ഗ വീണതിനെ തുടര്‍ന്ന് അര ദിവസം ഷൂട്ട് നിര്‍ത്തിവെക്കേണ്ടിവരെ വന്നു. ഇവര്‍ക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇത്രയ്ക്കും എഫേര്‍ട്ട് എടുക്കുമോ എന്നറിയില്ല’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ രതീഷ് രഘുനാഥന്‍ പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ