'ജയറാമിന്റെ രണ്ടു സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്, എന്നിട്ടും ഡേറ്റ് തന്നില്ല, മുകേഷും വിസമ്മതിച്ചു'; തുറന്നു പറഞ്ഞ് സംവിധായകന്‍

സിനിമയില്‍ നിന്നും തനിക്ക് ലഭിച്ചത് തിക്താനുഭവങ്ങളും കണ്ണീരും കടക്കെണിയും മാത്രമാണെന്ന് സംവിധായകന്‍ മോഹന്‍ രാജ്. ‘നഗരത്തില്‍ സംസാരവിഷയം’ എന്ന സിനിമ തന്റെ കഥയാണെന്നും എന്നാല്‍ തിരക്കഥ എഴുതിയ ശേഷം തിരക്കഥാകൃത്തും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചേര്‍ന്ന് പറ്റിക്കുകയായിരുന്നുവെന്നും മോഹന്‍ രാജ് പറയുന്നു. ജയറാമും മുകേഷും തനിക്ക് ഡേറ്റ് തരാതിരുന്നതിനെ കുറിച്ചും സംവിധായകന്‍ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോഹന്‍ രാജിന്റെ വാക്കുകള്‍:

നഗരത്തില്‍ സംസാരവിഷയം അത് എന്റെ സബജക്ട് ആണ്. ആല്‍വിന്‍ ആന്റണി എന്നെ സൂപ്പര്‍ ആയി പറ്റിച്ചതാണ്. ഇതിന്റെ തിരക്കഥാകൃത്ത് എ.ആര്‍ മുകേഷിനെ കൊണ്ട് തിരക്കഥ എഴുതിപ്പിച്ചത് ഞാനാണ്. വണ്‍ ലൈന്‍ ആല്‍വിന്‍ ആന്റണി എടുത്ത് പോയി. എ.ആര്‍ മുകേഷ് അയാളെ സപ്പോര്‍ട്ട് ചെയ്തു നിന്നു. നാനയില്‍ അച്ചടിച്ച് വന്നപ്പോഴാണ് മനസിലായത് ഇത് ആ സിനിമയാണെന്ന്. എനിക്ക് ഈ സിനിമ ചെയ്യാന്‍ നിര്‍മ്മാതാവ് ഉണ്ടായിരുന്നു. നടി പ്രമീള.

അന്ന് ജയറാമിന്റെയും മുകേഷിന്റെയും ജഗതിയുടെയും ഡേറ്റ് ഞാന്‍ ചോദിച്ചു. ജഗതി പറഞ്ഞു, ‘മോഹന്‍രാജേ ജയറാമും മുകേഷും ഓകെ ആണെങ്കില്‍ ഞാന്‍ റെഡി’ എന്ന്. ഇന്നസെന്റും ‘ഞാന്‍ റെഡി മോഹന്‍രാജേ എന്ന് പറഞ്ഞു. എന്നാല്‍ ജയറാമും മുകേഷും ഡേറ്റ് തന്നില്ല. കാരണം പ്രമീളയാണ് നിര്‍മ്മാതാവ്. കുറേ സിനിമകളില്‍ അഭിനയിച്ചിരുന്ന പ്രമീള ജഡ്ജ്‌മെന്റ് എന്നൊരു സിനിമ നിര്‍മ്മിച്ചു. അതിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു ഞാന്‍.

എന്റെ വര്‍ക്ക് കണ്ടിട്ടാണ് പ്രമീള ഒരു പടം എനിക്ക് ഓഫര്‍ ചെയ്തത്. അതാണ് ഒരു ഫിലിം റെപ്രസെന്റേറ്റീവിന്റെ കഥ ഞാന്‍ എ.ആര്‍ മുകേഷിനെ വിളിച്ച് എഴുതിപ്പിച്ചതും ആല്‍വിന്‍ ആന്റണിയെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വച്ചതും എല്ലാം അരിസ്‌റ്റോ ജംഗഷനിലെ മണക്കാട് ടൂറിസ്റ്റ് ഹോമില്‍ വച്ചായിരുന്നു. ജയറാമിന്റെ കൂടെ കാവടിയാട്ടം, ജാതകം എന്നീ രണ്ട് പടങ്ങൡ ജയറാമിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നിട്ടു പോലും അയാള്‍ എനിക്ക് ഡേറ്റ് തന്നില്ല.

മുകേഷിനോടും ചെന്ന് ഡേറ്റ് ചോദിച്ചു. എന്റെ ഫാമിലിയുമായി ബന്ധമുള്ള കക്ഷിയാണ് മുകേഷ്. എന്റെ ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മുകേഷ്. ആ രീതിയില്‍ ഞാന്‍ വര്‍ക്കൗട്ട് ചെയ്തിട്ടും ഡേറ്റ് തന്നില്ല. ഇവരൊക്കെ വീരവാദം അടിക്കുമെങ്കിലും മനസാക്ഷി മനുഷ്യത്വം എന്നിവ തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ്. എനിക്ക് ഈ തിക്താനുഭവം കണ്ണീരും കടക്കെണിയും മാത്രമേ സിനിമയില്‍ നിന്നും ലഭിച്ചിട്ടുള്ളൂ. എല്ലാവരും എന്നെ പറ്റിച്ചവരും ചതിച്ചവരുമാണ്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”