സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുത്.. പ്രൊഫസര്‍ ജഗദീഷ് അങ്ങയിലെ അധ്യാപകന്‍ ഉണരട്ടെ: എംഎ നിഷാദ്

സിനിമയിലെ വയലന്‍സ് ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നുണ്ടെങ്കില്‍ നന്മകളും സ്വാധീനിക്കില്ലേ എന്ന നടന്‍ ജഗദീഷിന്റെ പ്രസ്താവനയ്‌ക്കെതിരെ സംവിധായകന്‍ എംഎ നിഷാദ്. വയലന്‍സ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുതെന്നും അത് ഒരുതരം അവസരവാദമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ലെന്നുമാണ് എംഎ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മാര്‍ക്കോയില്‍ താന്‍ അവതരിപ്പിച്ച ടോണി ഐസക്ക് അക്രമത്തിന് കൂട്ട് നില്‍ക്കുന്ന വ്യക്തിയാണ്, എന്നാല്‍ ജഗദീഷ് എന്ന വ്യക്തി അങ്ങനെയല്ല എന്ന് ജഗദീഷ് പറഞ്ഞിരുന്നു. നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കില്‍ ഇവിടെ നന്മമരങ്ങളാല്‍ സമൃദ്ധമായേനെ, പക്ഷെ തിന്മയോടുളള ആസക്തിയാണ് പൊതുവില്‍ കണ്ട് വരുന്നത്. പ്രൊഫസര്‍ ജഗദീഷ് അങ്ങയിലെ അധ്യാപകന്‍ ഉണരട്ടെ എന്നാണ് എംഎ നിഷാദ് കുറിപ്പില്‍ പറയുന്നത്.

എംഎ നിഷാദിന്റെ കുറിപ്പ്:

വിയോജിപ്പ്.. അങ്ങയോടുളള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ… താങ്കളുടെ ഈ പ്രസ്താവനയോട് യോജിക്കാന്‍ കഴിയില്ല… വയലന്‍സ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുത്. അത് ഒരുതരം അവസരവാദമല്ലെ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.. നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കില്‍ ഇവിടെ നന്മമരങ്ങളാല്‍ സമൃദ്ധമായേനെ… തിന്മയോടുളള ആസക്തി.. അതാണ് പൊതുവില്‍ കണ്ട് വരുന്നത്..

ഇത് ശ്രീ ജഗദീഷിനും അറിവുളള കാര്യമാണെന്ന് വിശ്വസിക്കുന്നു… കാരണം താങ്കള്‍ ഒരു അധ്യാപകനും കൂടിയായിരുന്നല്ലൊ… അങ്ങ് പഠിപ്പിച്ചിരുന്ന കാലത്തും, അങ്ങ് സിനിമയില്‍ അഭിനയിച്ചു തുടങ്ങി ഒരു ഘട്ടം വരെയുളള കാലത്തെ കഥയല്ല ഇന്നിന്റേത്.. കാലം മാറി…ഒട്ടും സുഖകരമല്ലാത്ത അവസ്ഥയാണ് ഇന്നുളളത്… താങ്കള്‍ക്ക് ഈ കെട്ട കാലത്തെ പറ്റി ഉത്തമബോധ്യമുളള വ്യക്തിയാണ്.. അല്ലായെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല… സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നുളളതിന്റെ തെളിവാണ് സമീപ കാലത്തെ സംഭവവികാസങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്.

ഇതൊക്കെ സമൂഹത്തില്‍ നടക്കുന്നതല്ലെ എന്ന ചോദ്യത്തിന്റെ പ്രസക്തിയെ മറു ചോദ്യം കൊണ്ട് എനിക്ക് ഉത്തരം നല്‍കാം… ഒരു വാദ പ്രതിവാദത്തിനുളള അവസരമല്ലല്ലോ ഇത്.. അത്യന്തം ഗൗരവമുളള ഒരു വിഷയത്തെ കുറച്ചുംകൂടി കാര്യ ഗൗരവതതതോടെ സമീപിക്കണമെന്നാണ് അങ്ങയോടുളള എന്റെ അഭ്യര്‍ത്ഥന.. ഏതൊരു വ്യക്തിക്കും സാമൂഹിക പ്രതിബദ്ധത വേണം എന്ന അങ്ങയുടെ ഉപദേശത്തെ ഞാര്‍ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊളളുന്നു. ധ്യാന്‍ ശ്രീനിവാസന്റെ സാമൂഹിക പ്രതിബദ്ധത അളക്കാന്‍ അങ്ങുപയോഗിച്ച അളവുകോല്‍ വെച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന് അളന്ന് വെക്കുന്നത്, നന്നായിരിക്കും…

സമൂഹത്തില്‍ നടമാടുന്ന അനിഷ്ട സംഭവങ്ങളില്‍ മയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്… അത് പോലെ തന്നെയാണ് സിനിമയില്‍ വര്‍ദ്ധിച്ച് വരുന്ന വയലന്‍സ് രംഗങ്ങളും, മയക്കുമരുന്നുപയോഗവും.. എതിര്‍ക്കപെടേണ്ടതിനെ ആ അര്‍ത്ഥത്തില്‍ തന്നെ എതിര്‍ക്കണം പ്രൊഫ: ജഗദീഷ്.. അങ്ങയിലെ അധ്യാപകന്‍ ഉണരട്ടെ… NB -സാന്ദര്‍ഭികമായി പറയട്ടെ,മലയാളം കണ്ട ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രത്തിലെ അങ്ങയുടെ പ്രകടനം നന്നായിരുന്നു കേട്ടോ… പക്ഷെ അതൊന്നും ഒരു ന്യായീകരണത്തെയും സാമാന്യവല്‍ക്കരിക്കില്ല.

Latest Stories

എന്നെ കളിയാക്കുന്നവർ ആദ്യം ഞാൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു; കോണഗ്രസ് ജനങ്ങളോട് കാണിച്ച് കൊടും ക്രൂരതകള്‍ക്ക് എണ്ണമില്ലെന്ന് പ്രള്‍ഹാദ് ജോഷി

ഒന്നാമനെ മറികടന്ന് നിയമനം, സംസ്ഥാന പോലീസിന്റെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ, കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവിട്ട പഴയ കണ്ണൂർ എസ്പി

ഇസുസുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍; രജിസ്‌ട്രേഷന്‍ നമ്പരില്ലാത്ത വാഹനത്തില്‍ വാക്കിടോക്കിയും

റിഷഭ് പന്തിനെ ഇനി പുറത്താക്കാൻ കഴിയില്ല, നല്ലപോലെ കളിച്ചില്ലെങ്കിൽ പണി കിട്ടുക ആ താരത്തിന്, മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ

'റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥൻ, നിയമനം സർക്കാർ വിശദീകരിക്കണം'; ചരിത്രം ഓർമിപ്പിച്ച് പി ജയരാജൻ

ആവശ്യമരുന്നും ഉപകരണങ്ങളുമില്ല; കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളുടെയും സ്ഥിതി ശോചനീയം; ഡോക്ടര്‍ ഹാരീസ് ചിറക്കലിനെ ബലിമൃഗമാകാന്‍ വിട്ടുനല്‍കില്ലെന്ന് ചെന്നിത്തല

ചൈനയിലും പാകിസ്ഥാനിലും കണ്ണുവെയ്ക്കാന്‍ 52 മിലിട്ടറി സാറ്റ്‌ലൈറ്റുകള്‍; 27000 കോടി രൂപയുടെ ഉപഗ്രഹ വിക്ഷേപണം പദ്ധതി വേഗത്തിലാക്കാന്‍ ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധം കടുപ്പിച്ച് രാജ്യം

കിടപ്പുമുറിയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് നഴ്‌സിങ് സൂപ്രണ്ടും ഭർത്താവും, മൃതദേഹത്തിന് സമീപം സിറിഞ്ച്

അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്, എനിക്കൊരു സഹായമായി അത് കാണും; പക്ഷെ അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല : മാധവ് സുരേഷ്