'ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് അജിത്ത്, രണ്ട് ദിവസം ഷൂട്ട് ചെയ്ത ഫുട്ടേജ് ഇപ്പോഴും കയ്യിലുണ്ട്'; വെളിപ്പെടുത്തി എ.ആർ മുരുഗദോസ്

സൂര്യയെ നായകനാക്കി എആർ മുരുകദോസ് സംവിധാനം ചെയ്ത ​ഗജിനി ഇന്നും സിനിമാപ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. 2005ൽ പുറത്തിറങ്ങിയ ഗജിനി പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരേപോലെ നേടിയെടുത്ത സിനിമയായിരുന്നു. പിന്നീട് ആമിർഖാനെ നായകനാക്കി മുരുഗദോസ് തന്നെ ​ഗജിനി ​ഹിന്ദിയിൽ റീമേക്ക് ചെയ്തിരുന്നു. ബോളിവു‍ഡിലും വലിയ വിജയമാണ് ചിത്രം നേടിയത്. ​ഗജിനി രണ്ട് ഭാഷകളിലും ഒരുക്കിയപ്പോൾ നടി അസിനാണ് സൂപ്പർതാരങ്ങളുടെ നായികയായത്.

അതേസമയം ‘ഗജിനി’യിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് അജിത്തിനെയായിരുന്നുവെന്ന് പറയുകയാണ് മുരുഗദോസ്. തന്റെ എറ്റവും പുതിയ ചിത്രം ‘മദ്രാസി’യുടെ പ്രൊമോഷൻ സമയത്താണ് സംവിധായകൻ ഗജിനിയെ കുറിച്ച് മനസുതുറന്നത്. നാൻ കടവുൾ എന്ന ചിത്രം ചെയ്യാനായി ആ സമയത്ത് അജിത്ത് മുടി നീട്ടിവളർത്തിയിരുന്നുവെന്നും അതുകൊണ്ട് തലമൊട്ടയടിക്കാൻ സാധിച്ചില്ലെന്നും മുരുഗദോസ് പറഞ്ഞു.

“അജിത്കുമാറിനെ വച്ചാണ് ഗജിനി തുടങ്ങിയത്. എന്നാൽ മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന് ഒരേ സമയം ചെയ്യേണ്ടിയിരുന്നു. ആര്യ അഭിനയിച്ച നാൻ കടവുൾ എന്ന ചിത്രം ആദ്യമായി ചെയ്യേണ്ടിയിരുന്നത് അജിത്കുമാറായിരുന്നു. അതിനായി അദ്ദേഹം മുടി വളർത്തിക്കൊണ്ടിരുന്ന സമയമായതിനാൽ ഗജിനിക്ക് വേണ്ടി തല മൊട്ടയടിക്കാൻ സാധ്യമല്ലായിരുന്നു. അതാണ് പ്രധാന കാരണം. എന്നാൽ നോർമൽ ലുക്കിലുള്ള സഞ്ജയ് രാമസ്വാമിയെന്ന കഥാപാത്രമായി അദ്ദേഹം രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്”, മുരുഗദോസ് വെളിപ്പെടുത്തി.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”