20 വര്‍ഷമായി മലയാള സിനിമയില്‍ നിന്നും കിട്ടാത്ത അംഗീകാരം തമിഴിലും ഹിന്ദിയിലും കിട്ടുമ്പോള്‍ സന്തോഷമുണ്ട്: ദിനേശ് പ്രഭാകര്‍

അജിത്തിന്റെ വലിമൈ ചിത്രം റിലീസിന് മുമ്പ് നടന്‍ ദിനേശ് പ്രഭാകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറല്‍ ആയിരുന്നു. വലിമൈയില്‍ അജിത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ച സന്തോഷം പങ്കുവച്ച്, തിയേറ്ററുകളിലെത്തുന്ന ചിത്രം പോയി കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ദിനേശ് ാെരു സിനിമാ ഗ്രൂപ്പില്‍ പങ്കുവച്ച പോസ്റ്റ്.

അജിത്തിനൊപ്പം നില്‍ക്കുന്ന താരത്തിന്റെ ചിത്രം വൈറലായിരുന്നു. ഡിസിപി രാജാങ്കം എന്ന അല്‍പ്പം ഹ്യൂമര്‍ നിറഞ്ഞ വില്ലന്‍ കഥാപാത്രമായാണ് ദിനേശ് ചിത്രത്തില്‍ വേഷമിട്ടത്. മലയാളത്തില്‍ നിന്നും ലഭിക്കാത്ത അംഗീകാരം അന്യഭാഷാ ചിത്രങ്ങളില്‍ നിന്നും തനിക്ക് ലഭിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് പറയുകയാണ് ദിനേശ് ഇപ്പോള്‍.

ആദ്യം പറഞ്ഞത് ചെറിയൊരു വേഷമാണ് എന്നായിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടെന്നും പറഞ്ഞാണ് പോയത്. സെറ്റില്‍ ചെന്നപ്പോഴാണ് മലയാളിയായ പേളി മാണി, ധ്രുവന്‍ ഇവരെല്ലാം ഉണ്ടെന്ന് അറിഞ്ഞത്. അവിടെ ചെന്നതിനു ശേഷമാണ്, അജിത്തിന്റെ കൂടെ ഉള്ള സീനാണെന്നും ഓപ്പസിറ്റ് വരുന്ന ക്യാരക്ടര്‍ ആണെന്നുമെല്ലാം അറിയുന്നത്.

സെറ്റിലെത്തി, ഷൂട്ട് തുടങ്ങി. പിന്നെപ്പിന്നെ സീനിന്റെ എണ്ണം കൂടി. തന്റെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യവും കൂടി. സത്യത്തില്‍ പടം റിലീസ് ആയതിനു ശേഷം ഒരുപാട് കോളുകള്‍ വന്നപ്പോഴാണ് ഇത്രയും പ്രാധാന്യമുള്ള വേഷമാണ് ചെയ്തതെന്ന് മനസിലായത്. അഭിനയിച്ചു പോന്നെങ്കിലും മുഴുവന്‍ സിനിമ എങ്ങനെയാണെന്ന് അറിയില്ലല്ലോ.

കോവിഡ് കാരണം പല ഷെഡ്യൂളുകള്‍ ആയിട്ടാണ് ഷൂട്ട് നടന്നത്. 20 വര്‍ഷത്തോളമായി സിനിമ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട്. മലയാളത്തില്‍ നിന്നും കിട്ടാത്ത ഒരു അംഗീകാരം തമിഴിലും ഹിന്ദിയിലും കിട്ടുമ്പോള്‍ വളരെ സന്തോഷമുണ്ട് എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിനേശ് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക