ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് വിക്രം പറഞ്ഞെങ്കിലും ആ പടം ഞാന്‍ എടുത്തില്ല, അതിന് ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല: ദിനേശ് പണിക്കര്‍

സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രവുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ റോളുകളില്‍ തുടങ്ങി പിന്നീട് തമിഴിലെ സൂപ്പര്‍ സ്റ്റാറായ താരമാണ് വിക്രം. താന്‍ നിര്‍മ്മിച്ച മലയാള സിനിമയില്‍ വിക്രം അഭിനയിച്ചതിനെ കുറിച്ചും പണം നല്‍കാനായില്ലെന്നുമാണ് വിക്രം പറയുന്നത്.

”വിക്രം അന്ന് ഒരു സാധാരണ താരമാണ്. നല്ല കഴിവുണ്ട്, ഡാന്‍സ് ചെയ്യും, കാണാനും നല്ല ലുക്കാണ്. മലയാളത്തില്‍ അന്ന് കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അത്രയും വലിയ നടനായിരുന്നില്ല. രജപുത്രന്‍ സിനിമയില്‍ നല്ല വേഷമാണ് ചെയ്തത്. പത്ത് നാല്‍പത് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നതോടെ ഞങ്ങള്‍ വളരെ അടുപ്പമുള്ളവരായി മാറി. തിരക്കുകള്‍ മൂലം ഞങ്ങളുടെ ആ അടുപ്പത്തിന് ഇടയ്ക്ക് ഇടവേളകളുണ്ടായി.”

”പിന്നീട് കാണുന്നത് 2000ത്തിലാണ്. അന്ന് ഞാന്‍ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യാന്‍ ചെന്നൈയില്‍ നില്‍ക്കുകയാണ്. സ്റ്റുഡിയോയ്ക്ക് പുറത്ത് എന്നെ കാണാന്‍ വിക്രം കാത്തിരിക്കുന്നു. അദ്ദേഹം ആഗ്രഹിച്ചത് പോലെ ഒരു വലിയ നടനാകാന്‍ കഴിയാത്തതിന്റെ വിഷമം ആ മുഖത്ത് കാണാമായിരുന്നു. എന്നെ കണ്ടതും അവന്‍ വലിയ സന്തോഷത്തോടെ ഓടിവന്നു.”

”താനൊരു പുതിയ പടത്തില്‍ അഭിനയിച്ചെന്നും, ആ പടത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ എന്നോട് എടുക്കണം എന്നും വിക്രം ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ കൈയില്‍ പണം ഇല്ലെന്ന് ഞാന്‍ വളരെ സ്നേഹത്തോടെ തന്നെ മറുപടി നല്‍കി. ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് അവന്‍ പറഞ്ഞെങ്കിലും അന്ന് അവന് കൈ കൊടുത്ത് തിരിച്ച് വിട്ടതല്ലാതെ ആ പടം ഞാന്‍ എടുത്തില്ല. അതിന് ശേഷം വിക്രമിനെ ഞാന്‍ കണ്ടിട്ടില്ല.”

”അന്നവന്‍ അഭിനയിച്ച ആ പടം സേതു ആയിരുന്നു. പിന്നീട് നടന്നത് ചരിത്രമാണ്. വിക്രമിന്റെ കരിയറിലെ പ്രധാന ചിത്രമായി മാറി. തിയേറ്ററുകളില്‍ 100 ദിവസത്തിലധികം ഓടി, നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. വിക്രം തമിഴിലെ സൂപ്പര്‍ സ്റ്റാറായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ സീരിയല്‍ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍, അവിടെ മാധ്യമ പ്രവര്‍ത്തകര്‍ വന്നു.”

”സാറിന്റെ പ്രതികരണം വേണമെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു എന്തിനെ പറ്റി ആണെന്ന്. വിക്രമിന് ഇഷ്ടപ്പെട്ട പ്രൊഡ്യൂസര്‍ ആരാണെന്ന് അവര്‍ ചോദിച്ചിരുന്നു. മനസ്സില്‍ തങ്ങി നില്‍ക്കുന്ന പ്രൊഡ്യൂസര്‍ ആയി അദ്ദേഹം ചേട്ടന്റെ പേരാണ് പറഞ്ഞതെന്നാണ് അവര്‍ പറഞ്ഞത്. ഇതുകേട്ടതോടെ ഞാന്‍ ഞെട്ടി.”

”15 വര്‍ഷം കഴിഞ്ഞും അയാള്‍ എന്നെ ഓര്‍മിക്കുന്നു. ഇതിന് പിന്നാലെ വിക്രമിന്റെ കോള്‍ വന്നു. എന്ത് പറയുന്നു ചേട്ടാ എന്ന് ചോദിച്ച്, ദിവസവും സംസാരിക്കുന്ന രീതിയിലായിരുന്നു അന്ന് വിക്രം എന്നോട് സംസാരിച്ചത്. 1996 ല്‍ കണ്ട അതേ വിക്രമായി തന്നെയായിരുന്നു അന്നും അദ്ദേഹം സംസാരിച്ചത്” എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി