ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് വിക്രം പറഞ്ഞെങ്കിലും ആ പടം ഞാന്‍ എടുത്തില്ല, അതിന് ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല: ദിനേശ് പണിക്കര്‍

സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രവുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ റോളുകളില്‍ തുടങ്ങി പിന്നീട് തമിഴിലെ സൂപ്പര്‍ സ്റ്റാറായ താരമാണ് വിക്രം. താന്‍ നിര്‍മ്മിച്ച മലയാള സിനിമയില്‍ വിക്രം അഭിനയിച്ചതിനെ കുറിച്ചും പണം നല്‍കാനായില്ലെന്നുമാണ് വിക്രം പറയുന്നത്.

”വിക്രം അന്ന് ഒരു സാധാരണ താരമാണ്. നല്ല കഴിവുണ്ട്, ഡാന്‍സ് ചെയ്യും, കാണാനും നല്ല ലുക്കാണ്. മലയാളത്തില്‍ അന്ന് കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അത്രയും വലിയ നടനായിരുന്നില്ല. രജപുത്രന്‍ സിനിമയില്‍ നല്ല വേഷമാണ് ചെയ്തത്. പത്ത് നാല്‍പത് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നതോടെ ഞങ്ങള്‍ വളരെ അടുപ്പമുള്ളവരായി മാറി. തിരക്കുകള്‍ മൂലം ഞങ്ങളുടെ ആ അടുപ്പത്തിന് ഇടയ്ക്ക് ഇടവേളകളുണ്ടായി.”

”പിന്നീട് കാണുന്നത് 2000ത്തിലാണ്. അന്ന് ഞാന്‍ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യാന്‍ ചെന്നൈയില്‍ നില്‍ക്കുകയാണ്. സ്റ്റുഡിയോയ്ക്ക് പുറത്ത് എന്നെ കാണാന്‍ വിക്രം കാത്തിരിക്കുന്നു. അദ്ദേഹം ആഗ്രഹിച്ചത് പോലെ ഒരു വലിയ നടനാകാന്‍ കഴിയാത്തതിന്റെ വിഷമം ആ മുഖത്ത് കാണാമായിരുന്നു. എന്നെ കണ്ടതും അവന്‍ വലിയ സന്തോഷത്തോടെ ഓടിവന്നു.”

”താനൊരു പുതിയ പടത്തില്‍ അഭിനയിച്ചെന്നും, ആ പടത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ എന്നോട് എടുക്കണം എന്നും വിക്രം ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ കൈയില്‍ പണം ഇല്ലെന്ന് ഞാന്‍ വളരെ സ്നേഹത്തോടെ തന്നെ മറുപടി നല്‍കി. ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് അവന്‍ പറഞ്ഞെങ്കിലും അന്ന് അവന് കൈ കൊടുത്ത് തിരിച്ച് വിട്ടതല്ലാതെ ആ പടം ഞാന്‍ എടുത്തില്ല. അതിന് ശേഷം വിക്രമിനെ ഞാന്‍ കണ്ടിട്ടില്ല.”

”അന്നവന്‍ അഭിനയിച്ച ആ പടം സേതു ആയിരുന്നു. പിന്നീട് നടന്നത് ചരിത്രമാണ്. വിക്രമിന്റെ കരിയറിലെ പ്രധാന ചിത്രമായി മാറി. തിയേറ്ററുകളില്‍ 100 ദിവസത്തിലധികം ഓടി, നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. വിക്രം തമിഴിലെ സൂപ്പര്‍ സ്റ്റാറായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ സീരിയല്‍ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍, അവിടെ മാധ്യമ പ്രവര്‍ത്തകര്‍ വന്നു.”

”സാറിന്റെ പ്രതികരണം വേണമെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു എന്തിനെ പറ്റി ആണെന്ന്. വിക്രമിന് ഇഷ്ടപ്പെട്ട പ്രൊഡ്യൂസര്‍ ആരാണെന്ന് അവര്‍ ചോദിച്ചിരുന്നു. മനസ്സില്‍ തങ്ങി നില്‍ക്കുന്ന പ്രൊഡ്യൂസര്‍ ആയി അദ്ദേഹം ചേട്ടന്റെ പേരാണ് പറഞ്ഞതെന്നാണ് അവര്‍ പറഞ്ഞത്. ഇതുകേട്ടതോടെ ഞാന്‍ ഞെട്ടി.”

”15 വര്‍ഷം കഴിഞ്ഞും അയാള്‍ എന്നെ ഓര്‍മിക്കുന്നു. ഇതിന് പിന്നാലെ വിക്രമിന്റെ കോള്‍ വന്നു. എന്ത് പറയുന്നു ചേട്ടാ എന്ന് ചോദിച്ച്, ദിവസവും സംസാരിക്കുന്ന രീതിയിലായിരുന്നു അന്ന് വിക്രം എന്നോട് സംസാരിച്ചത്. 1996 ല്‍ കണ്ട അതേ വിക്രമായി തന്നെയായിരുന്നു അന്നും അദ്ദേഹം സംസാരിച്ചത്” എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍