ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് വിക്രം പറഞ്ഞെങ്കിലും ആ പടം ഞാന്‍ എടുത്തില്ല, അതിന് ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല: ദിനേശ് പണിക്കര്‍

സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രവുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ റോളുകളില്‍ തുടങ്ങി പിന്നീട് തമിഴിലെ സൂപ്പര്‍ സ്റ്റാറായ താരമാണ് വിക്രം. താന്‍ നിര്‍മ്മിച്ച മലയാള സിനിമയില്‍ വിക്രം അഭിനയിച്ചതിനെ കുറിച്ചും പണം നല്‍കാനായില്ലെന്നുമാണ് വിക്രം പറയുന്നത്.

”വിക്രം അന്ന് ഒരു സാധാരണ താരമാണ്. നല്ല കഴിവുണ്ട്, ഡാന്‍സ് ചെയ്യും, കാണാനും നല്ല ലുക്കാണ്. മലയാളത്തില്‍ അന്ന് കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അത്രയും വലിയ നടനായിരുന്നില്ല. രജപുത്രന്‍ സിനിമയില്‍ നല്ല വേഷമാണ് ചെയ്തത്. പത്ത് നാല്‍പത് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നതോടെ ഞങ്ങള്‍ വളരെ അടുപ്പമുള്ളവരായി മാറി. തിരക്കുകള്‍ മൂലം ഞങ്ങളുടെ ആ അടുപ്പത്തിന് ഇടയ്ക്ക് ഇടവേളകളുണ്ടായി.”

”പിന്നീട് കാണുന്നത് 2000ത്തിലാണ്. അന്ന് ഞാന്‍ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യാന്‍ ചെന്നൈയില്‍ നില്‍ക്കുകയാണ്. സ്റ്റുഡിയോയ്ക്ക് പുറത്ത് എന്നെ കാണാന്‍ വിക്രം കാത്തിരിക്കുന്നു. അദ്ദേഹം ആഗ്രഹിച്ചത് പോലെ ഒരു വലിയ നടനാകാന്‍ കഴിയാത്തതിന്റെ വിഷമം ആ മുഖത്ത് കാണാമായിരുന്നു. എന്നെ കണ്ടതും അവന്‍ വലിയ സന്തോഷത്തോടെ ഓടിവന്നു.”

”താനൊരു പുതിയ പടത്തില്‍ അഭിനയിച്ചെന്നും, ആ പടത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ എന്നോട് എടുക്കണം എന്നും വിക്രം ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ കൈയില്‍ പണം ഇല്ലെന്ന് ഞാന്‍ വളരെ സ്നേഹത്തോടെ തന്നെ മറുപടി നല്‍കി. ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് അവന്‍ പറഞ്ഞെങ്കിലും അന്ന് അവന് കൈ കൊടുത്ത് തിരിച്ച് വിട്ടതല്ലാതെ ആ പടം ഞാന്‍ എടുത്തില്ല. അതിന് ശേഷം വിക്രമിനെ ഞാന്‍ കണ്ടിട്ടില്ല.”

”അന്നവന്‍ അഭിനയിച്ച ആ പടം സേതു ആയിരുന്നു. പിന്നീട് നടന്നത് ചരിത്രമാണ്. വിക്രമിന്റെ കരിയറിലെ പ്രധാന ചിത്രമായി മാറി. തിയേറ്ററുകളില്‍ 100 ദിവസത്തിലധികം ഓടി, നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. വിക്രം തമിഴിലെ സൂപ്പര്‍ സ്റ്റാറായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ സീരിയല്‍ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍, അവിടെ മാധ്യമ പ്രവര്‍ത്തകര്‍ വന്നു.”

”സാറിന്റെ പ്രതികരണം വേണമെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു എന്തിനെ പറ്റി ആണെന്ന്. വിക്രമിന് ഇഷ്ടപ്പെട്ട പ്രൊഡ്യൂസര്‍ ആരാണെന്ന് അവര്‍ ചോദിച്ചിരുന്നു. മനസ്സില്‍ തങ്ങി നില്‍ക്കുന്ന പ്രൊഡ്യൂസര്‍ ആയി അദ്ദേഹം ചേട്ടന്റെ പേരാണ് പറഞ്ഞതെന്നാണ് അവര്‍ പറഞ്ഞത്. ഇതുകേട്ടതോടെ ഞാന്‍ ഞെട്ടി.”

”15 വര്‍ഷം കഴിഞ്ഞും അയാള്‍ എന്നെ ഓര്‍മിക്കുന്നു. ഇതിന് പിന്നാലെ വിക്രമിന്റെ കോള്‍ വന്നു. എന്ത് പറയുന്നു ചേട്ടാ എന്ന് ചോദിച്ച്, ദിവസവും സംസാരിക്കുന്ന രീതിയിലായിരുന്നു അന്ന് വിക്രം എന്നോട് സംസാരിച്ചത്. 1996 ല്‍ കണ്ട അതേ വിക്രമായി തന്നെയായിരുന്നു അന്നും അദ്ദേഹം സംസാരിച്ചത്” എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്.

Latest Stories

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം