ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് വിക്രം പറഞ്ഞെങ്കിലും ആ പടം ഞാന്‍ എടുത്തില്ല, അതിന് ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല: ദിനേശ് പണിക്കര്‍

സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രവുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ റോളുകളില്‍ തുടങ്ങി പിന്നീട് തമിഴിലെ സൂപ്പര്‍ സ്റ്റാറായ താരമാണ് വിക്രം. താന്‍ നിര്‍മ്മിച്ച മലയാള സിനിമയില്‍ വിക്രം അഭിനയിച്ചതിനെ കുറിച്ചും പണം നല്‍കാനായില്ലെന്നുമാണ് വിക്രം പറയുന്നത്.

”വിക്രം അന്ന് ഒരു സാധാരണ താരമാണ്. നല്ല കഴിവുണ്ട്, ഡാന്‍സ് ചെയ്യും, കാണാനും നല്ല ലുക്കാണ്. മലയാളത്തില്‍ അന്ന് കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അത്രയും വലിയ നടനായിരുന്നില്ല. രജപുത്രന്‍ സിനിമയില്‍ നല്ല വേഷമാണ് ചെയ്തത്. പത്ത് നാല്‍പത് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നതോടെ ഞങ്ങള്‍ വളരെ അടുപ്പമുള്ളവരായി മാറി. തിരക്കുകള്‍ മൂലം ഞങ്ങളുടെ ആ അടുപ്പത്തിന് ഇടയ്ക്ക് ഇടവേളകളുണ്ടായി.”

”പിന്നീട് കാണുന്നത് 2000ത്തിലാണ്. അന്ന് ഞാന്‍ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യാന്‍ ചെന്നൈയില്‍ നില്‍ക്കുകയാണ്. സ്റ്റുഡിയോയ്ക്ക് പുറത്ത് എന്നെ കാണാന്‍ വിക്രം കാത്തിരിക്കുന്നു. അദ്ദേഹം ആഗ്രഹിച്ചത് പോലെ ഒരു വലിയ നടനാകാന്‍ കഴിയാത്തതിന്റെ വിഷമം ആ മുഖത്ത് കാണാമായിരുന്നു. എന്നെ കണ്ടതും അവന്‍ വലിയ സന്തോഷത്തോടെ ഓടിവന്നു.”

”താനൊരു പുതിയ പടത്തില്‍ അഭിനയിച്ചെന്നും, ആ പടത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ എന്നോട് എടുക്കണം എന്നും വിക്രം ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ കൈയില്‍ പണം ഇല്ലെന്ന് ഞാന്‍ വളരെ സ്നേഹത്തോടെ തന്നെ മറുപടി നല്‍കി. ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് അവന്‍ പറഞ്ഞെങ്കിലും അന്ന് അവന് കൈ കൊടുത്ത് തിരിച്ച് വിട്ടതല്ലാതെ ആ പടം ഞാന്‍ എടുത്തില്ല. അതിന് ശേഷം വിക്രമിനെ ഞാന്‍ കണ്ടിട്ടില്ല.”

”അന്നവന്‍ അഭിനയിച്ച ആ പടം സേതു ആയിരുന്നു. പിന്നീട് നടന്നത് ചരിത്രമാണ്. വിക്രമിന്റെ കരിയറിലെ പ്രധാന ചിത്രമായി മാറി. തിയേറ്ററുകളില്‍ 100 ദിവസത്തിലധികം ഓടി, നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. വിക്രം തമിഴിലെ സൂപ്പര്‍ സ്റ്റാറായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ സീരിയല്‍ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍, അവിടെ മാധ്യമ പ്രവര്‍ത്തകര്‍ വന്നു.”

”സാറിന്റെ പ്രതികരണം വേണമെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു എന്തിനെ പറ്റി ആണെന്ന്. വിക്രമിന് ഇഷ്ടപ്പെട്ട പ്രൊഡ്യൂസര്‍ ആരാണെന്ന് അവര്‍ ചോദിച്ചിരുന്നു. മനസ്സില്‍ തങ്ങി നില്‍ക്കുന്ന പ്രൊഡ്യൂസര്‍ ആയി അദ്ദേഹം ചേട്ടന്റെ പേരാണ് പറഞ്ഞതെന്നാണ് അവര്‍ പറഞ്ഞത്. ഇതുകേട്ടതോടെ ഞാന്‍ ഞെട്ടി.”

”15 വര്‍ഷം കഴിഞ്ഞും അയാള്‍ എന്നെ ഓര്‍മിക്കുന്നു. ഇതിന് പിന്നാലെ വിക്രമിന്റെ കോള്‍ വന്നു. എന്ത് പറയുന്നു ചേട്ടാ എന്ന് ചോദിച്ച്, ദിവസവും സംസാരിക്കുന്ന രീതിയിലായിരുന്നു അന്ന് വിക്രം എന്നോട് സംസാരിച്ചത്. 1996 ല്‍ കണ്ട അതേ വിക്രമായി തന്നെയായിരുന്നു അന്നും അദ്ദേഹം സംസാരിച്ചത്” എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ