തമന്നയ്‌ക്കൊപ്പമുള്ള ഡാന്‍സിനെ കുറിച്ച് മീനാക്ഷി പറഞ്ഞതു കേട്ട് ഞാനാകെ തളര്‍ന്നു പോയി: ദിലീപ്

തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രമാണ് ‘ബാന്ദ്ര’. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദിലീപ് ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് തമന്നയും ദിലീപും. പ്രമോഷന്‍ ഇവന്റിനിടെ ദിലീപ് പങ്കുവച്ച രസകരമായൊരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ബാന്ദ്രയില്‍ തമന്നയ്ക്ക് ഒപ്പമുള്ള ഡാന്‍സ് രംഗത്തെ കുറിച്ച് മകള്‍ മീനാക്ഷിയോട് പറഞ്ഞപ്പോഴുള്ള പ്രതികരണത്തെ കുറിച്ചാണ് ദിലീപ് തുറന്നു പറഞ്ഞത്. സിനിമയുടെ ഏറ്റവും അവസാനമായിരുന്നു പാട്ട് സീന്‍ ഷൂട്ട് ചെയ്തത്. ഷൂട്ടിംഗിന്റെ അന്നു രാവിലെ മീനാക്ഷിയോട് സംസാരിച്ചപ്പോള്‍ ലഭിച്ച പ്രതികരണം തന്നെ തളര്‍ത്തി എന്നാണ് താരം പറയുന്നത്.

”അന്ന് രാവിലെ ഞാന്‍ മോളെ വിളിച്ചു. ഇന്നെന്താ? എന്ന് മീനൂട്ടി ചോദിച്ചു. പാട്ടുണ്ട്, ഡാന്‍സാണ് എന്ന് ഞാന്‍ പറഞ്ഞു. ”ആരുടെയൊപ്പം?”, ”ഞാനും തമന്ന മാമും.” എന്ന് പറഞ്ഞു. ”അച്ഛാ.. ആ പരിസരത്തൊന്നും പോവേണ്ട കെട്ടോ.. അച്ഛന്‍ ദൂരെ മാറി നിന്ന് എത്തിയെത്തി നോക്കീട്ടുള്ള പരിപാടിയൊക്കെ ചെയ്തോ…”

”ലിറിക് പാടി നടക്കുകയോ മറ്റോ… അല്ലാതെ അവരുടെ അടുത്തേക്ക് പോകരുത് കേട്ടോ. ഞാനൊക്കെ ഇവിടെ ജീവിച്ചോട്ടെ അച്ഛാ…” എന്ന് പറഞ്ഞു. ”അതുകേട്ട് ഞാനാകെ തളര്‍ന്നു” എന്നാണ് ദിലീപ് പറയുന്നത്. മീനാക്ഷിയുടെ പ്രതികരണത്തെ കുറിച്ച് തമന്നയോട് പറഞ്ഞപ്പോള്‍, ‘ഏയ് എനിക്ക് ഡാന്‍സ് തെരിയാത്’ എന്നായിരുന്നു തമന്നയുടെ പ്രതികരണം.”

”അതു കേട്ടപ്പോള്‍ ആദ്യം സമാധാനം തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോള്‍ ഡാന്‍സ് പഠിക്കാത്ത ആള്‍ ഇത്രയും കളിക്കുമെങ്കില്‍, ഡാന്‍സ് പഠിച്ചെങ്കില്‍ എന്താകും എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു” എന്നാണ് ദിലീപ് പറയുന്നത്. അതേസമയം, നവംബര്‍ 10ന് ആണ് ബാന്ദ്ര റിലീസ് ചെയ്യുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക