ഞാന്‍ സിനിമയില്‍ വരണമെന്ന് അച്ഛന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ മെന്ററൊക്കെ ഏട്ടനാണ്: ധ്യാന്‍ ശ്രീനിവാസന്‍

തനിക്ക് തന്റെ അച്ഛന്റെ സ്ഥാനത്താണ് ചേട്ടന്‍ വിനീത് ശ്രീനിവാസനെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛനായ ശ്രീനിവാസന്‍ ചെയ്യാത്ത പല കാര്യങ്ങളും തനിക്ക് വേണ്ടി ചെയ്ത് തന്നത് വിനീതാണെന്നും ധ്യാന്‍ പറയുന്നു.

സിനിമയിലേക്ക് കൊണ്ടുവന്നത് പോലും അച്ഛനല്ല, അച്ഛന്‍ താന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ധ്യാനിന്റെ വാക്കുകള്‍

അച്ഛന്‍ വീട്ടില്‍ നിന്ന് പോയപ്പോള്‍ ഞാന്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. ലോഡ്ജില്‍ ആയിരുന്നു താമസം. ഇത് ചേട്ടന് അറിയാമായിരുന്നു. എന്റെ അടുത്ത രണ്ടു സുഹൃത്തുക്കള്‍ വഴി ചേട്ടന്‍ ചേട്ടന്‍ എന്നെ സഹായിക്കുന്നുണ്ടായിരുന്നു. ഇവന്മാര്‍ ചേട്ടന്‍ കൊടുക്കുന്ന പൈസ മുക്കിയിട്ടാണ് എനിക്ക് തന്നിരുന്നത്,’

ഞാന്‍ അറിയണ്ട എന്ന് പറഞ്ഞാണ് ചേട്ടന്‍ പൈസ കൊടുത്തിരുന്നത്. പിന്നെ ഒരു ദിവസം ചേട്ടന്‍ തന്നെ വന്ന് എന്നെ ലോഡ്ജില്‍ നിന്ന് കൂട്ടികൊണ്ടു പോവുകയായിരുന്നു. കാരണം ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ചേട്ടനാണ് എന്നെ പ്രൊട്ടക്ട് ചെയ്തത്,’

‘കല്യാണത്തിന് മുന്നേ വരെ ഞാന്‍ ചേട്ടന്റെ അടുത്താണ് താമസിച്ചത്. അച്ഛന്‍ ചെയ്യാത്ത കാര്യങ്ങളൊക്കെ എനിക്ക് വേണ്ടി ചെയ്ത് തന്നത് ചേട്ടനാണ്. അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അല്ലാതെ അച്ഛനല്ല. ഞാന്‍ സിനിമയില്‍ വരണമെന്ന് അച്ഛന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക