ശരിക്കും ഇടി കൊണ്ടു, ഇത് സിനിമയാണ് ശരിക്കുമുള്ള പോരാട്ടമല്ല എന്ന് അവരോട് അപേക്ഷിക്കേണ്ടി വന്നു: ധ്രുവ സര്‍ജ

കന്നഡ സൂപ്പര്‍താരം ധ്രുവ സര്‍ജ നായകനാകുന്ന ‘മാര്‍ട്ടിന്‍’ ചിത്രത്തിന്റെ ടീസര്‍ ഈയടുത്ത ദിവസമാണ് റിലീസായത്. ടീസറിലെ സംഘട്ടന രംഗങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ടീസര്‍ ലോഞ്ചിനിടെ രണ്ട് വിദേശ താരങ്ങള്‍ക്കൊപ്പമുള്ള അനുഭവവും ധ്രുവ സര്‍ജ പങ്കുവച്ചിരുന്നു.

ഇങ്ങനെ രണ്ടു പേരെയാണ് എതിര്‍ക്കേണ്ടതെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് ധ്രുവ പറയുന്നത്. മുന്‍ യു.എഫ്.സി ചാമ്പ്യന്‍ നഥാന്‍ ജോണ്‍സ്, നെക്‌സില എന്നിവര്‍ക്കൊപ്പമായിരുന്നു ധ്രുവയുടെ ഒരു സംഘട്ടനരംഗം. ഇതിന്റെ ഏതാനും ഭാഗങ്ങളും ടീസറിലുണ്ടായിരുന്നു.

ഏറ്റവും നീണ്ട കഴുത്തുള്ള നെക്‌സില എന്ന ബോഡി ബില്‍ഡര്‍, തന്റെ പ്രിയപ്പെട്ട നഥാന്‍ ജോണ്‍സ് എന്നിവര്‍ക്കൊപ്പമാണ് ഒരു സംഘട്ടനരംഗം അഭിനയിക്കേണ്ടത് എന്ന് തനിക്കറിയില്ലായിരുന്നു. ഇവരുമായി പോരാടുന്നതിന് ശരീരഭാരം കൂട്ടണമായിരുന്നു. വളരെ ബുദ്ധിമുട്ടി.

അവരില്‍ നിന്ന് ഒന്ന് രണ്ട് അടികള്‍ ശരിക്ക് കൊണ്ടു. ഇത് സിനിമയാണ്, ശരിക്കുമുള്ള പോരാട്ടമല്ലെന്ന് അവരോട് അപേക്ഷിക്കേണ്ടി വന്നിരുന്നു എന്നാണ് ധ്രുവ സര്‍ജ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് മാര്‍ട്ടിന്‍ റിലീസ് ആകുന്നത്.

അര്‍ജുന്‍ സര്‍ജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മ്മിക്കുന്നത്. വൈഭവി ശാണ്ഡില്യ, അന്വേഷി ജെയ്ന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിതിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക