എനിക്ക് സഹിക്കാനായില്ല, കരഞ്ഞുപോയി.. വീട്ടിലെത്തിയപ്പോള്‍ ഞാന്‍ കാണുന്നത് ചെളിയില്‍ കുതിര്‍ന്നു കിടക്കുന്ന പുസ്തകങ്ങളാണ്: ധര്‍മ്മജന്‍

2018ലെ പ്രളയത്തില്‍ തനിക്ക് സംഭവിച്ച വലിയൊരു നഷ്ടത്തെ കുറിച്ച് പറഞ്ഞ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. താന്‍ ആവര്‍ത്തിച്ച് വായിച്ചിരുന്ന തന്റെ ഒരുപാട് പുസ്തകങ്ങളാണ് നഷ്ടമായത് എന്നാണ് ധര്‍മ്മജന്‍ പറയുന്നത്. വെള്ളത്തിലും ചെളിയിലും കുതിര്‍ന്നു കിടക്കുന്ന പുസ്തകങ്ങള്‍ കണ്ടപ്പോള്‍ സഹിക്കാനായില്ല, കരഞ്ഞുപോയി എന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ധര്‍മ്മജന്‍ പറയുന്നത്.

”കളിപ്പാട്ടങ്ങളോ കളര്‍പെന്‍സിലുകളോ ഒന്നുമില്ലാത്ത കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. എങ്കിലും ഒന്നുമാത്രം സമൃദ്ധമായിരുന്നു. വായന അച്ഛന്‍ ധാരാളം പുസ്തകം വാങ്ങിത്തരും. പത്ത് നല്ല പുസ്തകം വായിച്ചാല്‍ പത്ത് വരിയെങ്കിലും എഴുതാന്‍ സാധിക്കുമെന്ന് അച്ഛന്‍ ഇടയ്ക്കിടെ പറയും. 2018ലെ പ്രളയത്തില്‍ എന്റെ വീടിന്റെ ആദ്യത്തെ നില വെള്ളത്തിനടിയിലായി.”

”രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു. എല്ലാം ഒന്ന് ഒതുങ്ങി തിരികെ വീട്ടിലെത്തുമ്പോള്‍ കാണുന്നത് വെള്ളത്തിലും ചെളിയിലും കുതിര്‍ന്നു കിടക്കുന്ന പുസ്തകങ്ങളാണ് എനിക്ക് സഹിക്കാനായില്ല. കരഞ്ഞുപോയി. ഇഷ്ടത്തോടെ ഓടിപ്പോയി ആവര്‍ത്തിച്ചു വായിക്കുന്ന പുസ്തകങ്ങളുണ്ടായിരുന്നു ആ കൂട്ടത്തില്‍” എന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

അതേസമയം, ബോള്‍ഗാട്ടിയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും കൊച്ചിയിലെ വരാപ്പുഴയിലാണ് ധര്‍മ്മജന്‍ ഇപ്പോള്‍ താമസിക്കുന്നത്. കോമഡി ഷോകളിലൂടെ പ്രിയങ്കരനായ ധര്‍മ്മജന്‍ പാപ്പി അപ്പച്ചാ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. പൊറാട്ട് നാടകം എന്ന സിനിമയാണ് നടന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ