അന്ന് ഞാൻ ചെയ്ത സിനിമ ഇങ്ങനെയായിരുന്നില്ല, ആത്മാവിനെ തന്നെ ഇല്ലാതാക്കി, രാഞ്ഛനാ' ക്ലൈമാക്സ് മാറ്റിയതിനെതിരെ നടൻ ധനുഷ്

രാഞ്ഛനാ സിനിമയുടെ ക്ലൈമാക്സ് എഐ ഉപയോ​ഗിച്ച് മാറ്റിയതിന് ശേഷം റീ-റിലീസ് ചെയ്യുന്നതിൽ തുറന്നടിച്ച് നടൻ ധനുഷ്. രാഞ്ഛന ക്ലൈമാക്സ് എഐയിലൂടെ മാറ്റിയതിലൂടെ സിനിമയുടെ ആത്മാവ് ഇല്ലാതാക്കിയെന്നും എതിർപ്പറിയിച്ചിട്ടും ബന്ധപ്പെട്ടവർ പിന്മാറിയില്ലെന്നും നടൻ പറഞ്ഞു. 12 വർഷം മുൻപ് താൻ വാക്കുനൽകിയ സിനിമ ഇതല്ലെന്ന് ധനുഷ് പറയുന്നു. എഐ ഉപയോഗിച്ച് കലാസൃഷ്ടിയിൽ മാറ്റംവരുത്തുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ഇത് സിനിമയുടെ പൈതൃകത്തിനും സത്യസന്ധതയ്ക്കും തന്നെ ഭീഷണിയാണെന്നും ഇത് തടയാൻ നിയമം ഉണ്ടാകണമെന്നും ധനുഷ് ആവശ്യപ്പെട്ടു.

രാഞ്ഛനയുടെ യഥാർത്ഥ ക്ലൈമാക്സിൽ ധനുഷിന്റെ കഥാപാത്രം മരിക്കുന്നതായാണ് കാണിക്കുന്നത്. എന്നാൽ റി റിലീസിൽ ആശുപത്രിയിൽ നടന്റെ കഥാപാത്രം കണ്ണു തുറക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ഒരു റൊമാൻ്റിക് ഡ്രാമ ചിത്രമായിരുന്നു രാഞ്ഛനാ. ഹിമാൻഷു ശർമ്മയുടെ രചനയിലാണ് ചിത്രം ഒരുങ്ങിയത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. അഭയ് ഡിയോളും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തി. ഈ വർഷം നവംബർ 28ന് ആണ് സിനിമയുടെ റി റിലീസ്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്