അങ്കമാലി ഡയറീസ് കണ്ട് മലയാളത്തിലെ നല്ലൊരു നടി തിയേറ്ററിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട്: ചെമ്പൻ വിനോദ്

മലയാളത്തിൽ അതുവരെയിറങ്ങിയ ഗ്യാങ്ങ്സ്റ്റർ സിനിമകളിൽ നിന്നും വ്യത്യസ്തമായി മേക്കിങ് കൊണ്ടും ആഖ്യാനശൈലികൊണ്ടും മികച്ചു നിന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദ് ആയിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും സമീപകാലത്ത് മലയാളത്തിലിറങ്ങിയ മറ്റ് സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് ചെമ്പൻ വിനോദ്. വ്യത്യസ്ത പ്രമേയങ്ങളിലുള്ള മുന് സിനിമകൾ പ്രേക്ഷകർ നല്ല രീതിയിൽ തന്നെ സ്വാധീനിച്ചെന്നും എന്നാൽ ചില പ്രമേയങ്ങൾ എല്ലാവർക്കും ഇഷ്ടമാവണമെന്നില്ലെന്നും ചെമ്പൻ വിനോദ് പറയുന്നു.

കൂടാതെ അങ്കമാലി ഡയറീസ് പ്രദർശനത്തിനിടെ മലയാളത്തിലെ ഒരു മികച്ച നടി തിയേറ്ററിൽ നിന്നും ഇറങ്ങി പോയെന്നും ചെമ്പൻ വിനോദ് പറയുന്നു. മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റമ്പാൻ’ എന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ചെമ്പൻ വിനോദ് ആണ്.

“മലൈക്കോട്ടെ വാലിബന് ശേഷം ഇറങ്ങിയ മൂന്ന് സിനിമകൾ ഒരേ സമയം ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഞാൻ തിയറ്ററിൽ പോയി ആദ്യമായാണ് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ കാണുന്നത്. ഭ്രമയു​ഗത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്.

വേറെയൊരു പ്രമേയവും പാറ്റേണും. നമ്മൾ പണ്ട് മനോരമയിലൊക്കെ വായിച്ച കഥകളെ പോലെ. പ്രേമലു ഒരു റൊമാന്റിക് കോമഡിയാണ്. മഞ്ഞുമ്മൽ ബോയ്സ് ഒരു സർവൈവൽ ത്രില്ലറാണ്. മൂന്നും വ്യത്യസ്ത പ്രമേയമാണ്. അവതരിപ്പിക്കേണ്ട രീതിയിൽ അവതരിപ്പിച്ചപ്പോൾ മൂന്നും നല്ലതെന്ന് ആളുകൾ പറഞ്ഞു.

ചില പ്രമേയങ്ങൾ എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല. അങ്കമാലി ഡയറീസ് കണ്ട് എന്റെ കൂടെ അഭിനയിച്ച മലയാള സിനിമയിലെ നല്ലൊരു നടി തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി. കാരണം അവർക്ക് പന്നി, ബോംബ് പൊട്ടുന്നത് ഒന്നും ഇഷ്ടപ്പെട്ടില്ല. പക്ഷെ അങ്കമാലി ഡയറീസ് സൂപ്പർഹിറ്റ് സിനിമയായിരുന്നു. ഞങ്ങൾക്ക് സാമ്പത്തികമായി പേരും പ്രശസ്തിയുമെല്ലാം കിട്ടിയ സിനിമയാണ്.

ഏത് സിനിമയായാലും നല്ലതെന്ന് കൂടുതൽ ആളുകൾ പറയുന്നത് വിജയിക്കപ്പെ‌ടുന്നു. അഭിപ്രായങ്ങൾ എപ്പോഴും അങ്ങോ‌ട്ടും ഇങ്ങോട്ടും ഉണ്ടാകും. ഒരു സിനിമ വിജയിച്ചാൽ അത് കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നാണ് അർത്ഥം. പക്ഷെ അത് വർക്കാകത്തവരും ഉണ്ടാകും. എനിക്ക് തന്നെ ചില സൂപ്പർഹിറ്റ് സിനിമകൾ ഇഷ്ടമല്ല. ആ കഥ എന്നോട് വന്ന് പറഞ്ഞാൽ പോലും ഞാൻ ചെയ്യില്ല.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ചെമ്പൻ വിനോദ് പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം