ശ്രീദേവി വിവാഹത്തിന് മുൻപ് ഗർഭിണിയായിരുന്നോ; വെളിപ്പെടുത്തലുമായി ബോണി കപൂർ

ശ്രീദേവിയും ഭർത്താവ് ബോണി കപൂറും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. അടുത്തിടെ ശ്രീദേവിയുടെ മരണകാരണം വെളിപ്പെടുത്തി ബോണി കപൂർ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ വിവാഹത്തെ പറ്റിയും ജാൻവി കപൂറിന്റെ ജനനത്തെ പറ്റിയും തുറന്നുപറഞ്ഞിരിക്കുകയാണ് ബോണി കപൂർ.

യഥാർത്ഥത്തിൽ 1996 ജൂണിലാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും എന്നാൽ 1997 നാണ് ദാമ്പത്യം ഔദ്യോഗികമാക്കിയതെന്നും ബോണി കപൂർ പറഞ്ഞു. ശ്രീദേവിക്കും ബോണി കപൂറിനും രണ്ട് മക്കളാണുള്ളത്. ബോളിവുഡ് നായികയായ ജാൻവി കപൂറും, ഖുഷി കപൂറും.

1996 ജൂണ് 2 ന് ഞങ്ങൾ വിവാഹിതരായി. എന്നാൽ അത് ലോകത്തോട് വെളിപ്പെടുത്തിയത് ജനുവരിയിലാണ്. ശ്രീദേവി ഗർഭിണിയായി വയർ പുറത്തുകാണാൻ തുടങ്ങിയപ്പോഴാണ് വിവാഹകാര്യം ഔദ്യോഗികമാക്കിയത്. അങ്ങനെ ജാൻവി വിവാഹത്തിന് മുന്നെ ഉണ്ടായ കുട്ടിയെന്ന തരത്തിൽ കഥകളിറങ്ങി.” ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ബോണി കപൂറിന്റെ പുതിയ വെളിപ്പെടുത്തൽ.

2018 ഫെബ്രുവരി 24 നാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിലെ ഉപ്പ് പാടെ ഒഴിവാക്കിയുള്ള ഡയറ്റാണ് ശ്രീദേവി പിന്തുടർന്നിരുന്നത് എന്നും അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാവുമായിരുന്നെന്നും ബോണി കപൂർ പറഞ്ഞിരുന്നു. ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് കുറേകാലം മൌനത്തിലായിരുന്നതിന് ശേഷമാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ