ഒരു സിനിമയെ സംബന്ധിച്ച് അതൊരു വിപ്ലവമായിരുന്നു, എന്നാൽ അധികം ചർച്ച ചെയ്യപ്പെട്ടില്ല: ബ്ലെസ്സി

പത്മരാജൻ അടക്കം മലയാളത്തിലെ മുതർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് 2004-ൽ ‘കാഴ്ച’ എന്ന ചിത്രത്തിലൂടെ ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്. നീണ്ട ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിൽ ഇതുവരെ ചെയ്തത് വെറും എട്ട് സിനിമകൾ മാത്രം. ഒൻപത് ദിവസങ്ങൾ കൊണ്ട് ആടുജീവിതത്തിലൂടെ 100 കോടി നേട്ടമുണ്ടാക്കിയ ബ്ലെസ്സി എന്ന സംവിധായകൻ മലയാള സിനിമയുടെ ചരിത്രം പറയുന്ന എല്ലാകാലത്തും പരാമർശിക്കപ്പെടുന്ന ഒരു ഫിലിം മേക്കർ കൂടിയാണ്.

ഇപ്പോഴിതാ തന്റെ ‘ഭ്രമരം’ എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച ശിവൻകുട്ടി എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. ഒരു സിനിമയെ സംബന്ധിച്ച് ഭ്രമരത്തിന്റെ ക്ലൈമാക്സ് ഒരു വിപ്ലവമായിരുന്നെന്നാണ് ബ്ലെസ്സി പറയുന്നത്. എന്നാൽ അത് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ബ്ലെസ്സി പറയുന്നു.

“ഒരുപാട് വട്ടം ഞാനെൻ്റെ കഥാപാത്രങ്ങളെ കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെ അസ്വസ്ഥമാക്കുന്ന ഒരാളാണ് ഭ്രമരത്തിലെ ശിവൻകുട്ടി. ശിവൻകുട്ടിയുടേത് ഒരു വല്ലാത്ത മാനസികവസ്ഥയാണ്.

എന്നുവെച്ചാൽ ഒരു പ്രതികാരത്തിന് വേണ്ടി ജീവിക്കുന്ന ആളാണ് അയാൾ. പ്രതികാരത്തിനായി നിന്നിട്ട് അവസാന നിമിഷം ഞാൻ എന്താണ് ചെയ്യുകയെന്ന് അറിയില്ല, എൻ്റെ മുന്നിൽ നിന്ന് പൊയ്‌ക്കോ എന്ന് പറയുന്ന ഒരാളാണ്. അത് അധികം സിനിമകളിൽ കാണാറില്ല.

ഒരു സിനിമയെ സംബന്ധിച്ച് അതൊരു വിപ്ലവമാണ്. കാരണം മുന്നിൽ എതിരാളിയെ കിട്ടിയിട്ട് പ്രതികാരം ചെയ്യാതെ ക്ഷമിക്കാൻ പറ്റുന്നത് വലിയ കാര്യമാണ്. അതൊരുപാട് സംസാരിക്കേണ്ട ആംഗിൾ ആയിരുന്നു. എന്നാൽ എന്തുകൊണ്ടോ അത്രയും സംസാരിക്കപ്പെട്ടിട്ടില്ല.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്സി പറഞ്ഞത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി