ലോഹി സാറോ ശ്രീനിവാസനോ എഴുതിയാല്‍ നന്നാകുമെന്ന് ബ്ലെസി പറഞ്ഞു, ഞാനാണ് അദ്ദേഹത്തോട് തന്നെ എഴുതാന്‍ പറഞ്ഞത്; സൂപ്പര്‍ ഹിറ്റ് സിനിമയെ കുറിച്ച് മമ്മൂട്ടി

മലയാളികൾക്ക് എല്ലാ കാലത്തും പ്രിയപ്പെട്ട സിനിമയാണ് മമ്മൂട്ടി- ബ്ലെസ്സി കൂട്ടുകെട്ടിലിറങ്ങിയിയ ‘കാഴ്ച’ എന്ന സിനിമ. സംവിധായകൻ  ബ്ലെസ്സിയുടെ ആദ്യ സിനിമ കൂടിയായിരുന്നു 2004 ൽ പുറത്തിറങ്ങിയ കാഴ്ച.

2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഒരുപാട് പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ആ  സിനിമ ഉണ്ടാവാനിടയായ സാഹചര്യത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി.

“ബ്ലെസ്സി എന്ന് പറയുന്ന ഡയറക്ടർ എന്റെ അടുത്ത്  കഥ പറഞ്ഞു, പക്ഷേ എഴുതാൻ ആളുണ്ടായിരുന്നില്ല.  ഇത് ഞാൻ ലോഹി സാറിനോട് ചോദിച്ചിട്ടുണ്ട്. പുള്ളിക്ക് സമയം ഉണ്ടെങ്കിൽ പുള്ളിയെകൊണ്ട് എഴുതിപ്പിക്കാം, അല്ലെങ്കിൽ ശ്രീനിവാസൻ സർ ആയാൽ എങ്ങനെയുണ്ടാവും? എന്ന് ബ്ലെസ്സി പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു, അവർക്കൊക്കെ വേറെ പണിയില്ലേ. എന്നോട് പറഞ്ഞ ഈ കഥ താനൊന്ന് എഴുതി നോക്കിക്കേ. ഏഴാമത്തെ ദിവസം ബ്ലെസ്സി വന്ന് 62 സീൻ ആയെന്ന് പറഞ്ഞു. അങ്ങനെ പിന്നെ ഞാൻ കണ്ടിന്യൂ ചെയ്യാൻ പറഞ്ഞു. ഞാൻ ഓക്കെ ആയിരുന്നു. അതായിരുന്നു കാഴ്ച എന്ന സിനിമയുടെ  സ്ക്രിപ്റ്റ്” ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ  മമ്മൂട്ടി പറഞ്ഞു.

വളരെ കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ‘കാഴ്ച’  മികച്ച സാമ്പത്തിക വിജയവും കൈവരിച്ചിരുന്നു. ബ്ലെസിക്ക് ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും, മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡും ചിത്രം നേടികൊടുത്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക