ലോഹി സാറോ ശ്രീനിവാസനോ എഴുതിയാല്‍ നന്നാകുമെന്ന് ബ്ലെസി പറഞ്ഞു, ഞാനാണ് അദ്ദേഹത്തോട് തന്നെ എഴുതാന്‍ പറഞ്ഞത്; സൂപ്പര്‍ ഹിറ്റ് സിനിമയെ കുറിച്ച് മമ്മൂട്ടി

മലയാളികൾക്ക് എല്ലാ കാലത്തും പ്രിയപ്പെട്ട സിനിമയാണ് മമ്മൂട്ടി- ബ്ലെസ്സി കൂട്ടുകെട്ടിലിറങ്ങിയിയ ‘കാഴ്ച’ എന്ന സിനിമ. സംവിധായകൻ  ബ്ലെസ്സിയുടെ ആദ്യ സിനിമ കൂടിയായിരുന്നു 2004 ൽ പുറത്തിറങ്ങിയ കാഴ്ച.

2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഒരുപാട് പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ആ  സിനിമ ഉണ്ടാവാനിടയായ സാഹചര്യത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി.

“ബ്ലെസ്സി എന്ന് പറയുന്ന ഡയറക്ടർ എന്റെ അടുത്ത്  കഥ പറഞ്ഞു, പക്ഷേ എഴുതാൻ ആളുണ്ടായിരുന്നില്ല.  ഇത് ഞാൻ ലോഹി സാറിനോട് ചോദിച്ചിട്ടുണ്ട്. പുള്ളിക്ക് സമയം ഉണ്ടെങ്കിൽ പുള്ളിയെകൊണ്ട് എഴുതിപ്പിക്കാം, അല്ലെങ്കിൽ ശ്രീനിവാസൻ സർ ആയാൽ എങ്ങനെയുണ്ടാവും? എന്ന് ബ്ലെസ്സി പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു, അവർക്കൊക്കെ വേറെ പണിയില്ലേ. എന്നോട് പറഞ്ഞ ഈ കഥ താനൊന്ന് എഴുതി നോക്കിക്കേ. ഏഴാമത്തെ ദിവസം ബ്ലെസ്സി വന്ന് 62 സീൻ ആയെന്ന് പറഞ്ഞു. അങ്ങനെ പിന്നെ ഞാൻ കണ്ടിന്യൂ ചെയ്യാൻ പറഞ്ഞു. ഞാൻ ഓക്കെ ആയിരുന്നു. അതായിരുന്നു കാഴ്ച എന്ന സിനിമയുടെ  സ്ക്രിപ്റ്റ്” ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ  മമ്മൂട്ടി പറഞ്ഞു.

വളരെ കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ‘കാഴ്ച’  മികച്ച സാമ്പത്തിക വിജയവും കൈവരിച്ചിരുന്നു. ബ്ലെസിക്ക് ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും, മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡും ചിത്രം നേടികൊടുത്തിരുന്നു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്