'555' എന്ന ബ്രാന്‍ഡ് പറയാന്‍ പാടില്ല, ഒരു വോയിസ് നോട്ട് മ്യൂട്ട് ചെയ്യാന്‍ പറഞ്ഞു.. അനാവശ്യ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട ഗതികേടാണ് ഇപ്പോള്‍; വിവാദങ്ങളോട് പ്രതികരിച്ച് ബ്ലെസി

‘ആടുജീവിതം’ സിനിമ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 75 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം. സിനിമ കുതിപ്പ് തുടരുമ്പോള്‍ വിവാദങ്ങളും ഉയര്‍ന്നു വരികയാണ്. ചിത്രത്തില്‍ നിന്നും ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കട്ട് ചെയ്തുവെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അങ്ങനൊരു രംഗം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ബ്ലെസി രംഗത്തെത്തിയിരുന്നു. അങ്ങനൊരു സംഭവം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് നജീബും വ്യക്തമാക്കിയിരുന്നു. നോവലിലുള്ള ആ ഭാഗത്തെ കുറിച്ച് ബെന്യാമിനോട് ചോദിച്ചപ്പള്‍ കഥയ്ക്ക് വേണ്ടി എഴുതിയതാണ് എന്നായിരുന്നു പറഞ്ഞത്.

അങ്ങനെ എഴുതിയത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നജീബ് പറഞ്ഞിരുന്നു. ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സീന്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടില്ല എന്നാണ് ബ്ലെസി വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. മനോരമ ടിവിയുടെ നേരെ ചൊവ്വയിലാണ് ബ്ലെസി സംസാരിച്ചത്.

ഇന്ന് ലോകമെമ്പാടും സിനിമ ആഘോഷിക്കപ്പെടുമ്പോള്‍ ഇത്തരം അനാവശ്യ കാര്യങ്ങള്‍ മറുപടി പറയേണ്ട ഗതികേടാണ് തനിക്ക് എന്നാണ് ബ്ലെസി പറയുന്നത്. താന്‍ സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ ഫൂട്ടേജില്‍ നിന്നും ഒരു ഷോട്ട് പോലും സെന്‍സര്‍ ചെയ്തിട്ടില്ല. ഒരു വോയ്‌സ് നോട്ട് മാത്രം മ്യൂട്ട് ചെയ്യുകയോ അല്ലെങ്കില്‍ മാറ്റി ഡബ്ബ് ചെയ്യുകയോ വേണമെന്ന് പറഞ്ഞു.

‘555’ എന്ന ബ്രാന്‍ഡ് പറയാന്‍ പാടില്ലാത്തതു കൊണ്ട് ഫോറിന്‍ സിഗരറ്റ് എന്നു പറയുന്നൊരു ഭാഗമാണത്. ഒരു സീനില്‍ ന്യൂഡിറ്റി എന്നു പറയുന്നത് വച്ച് ഒരു എ സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് നിന്നും വന്നു. എന്നാല്‍ താന്‍ അപ്പീലിന് പോയപ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് അത് യു/എ ആക്കി. സിനിമയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

താന്‍ ഇങ്ങനെയാണ് സിനിമ ചെയ്തതെന്ന് പറയുന്നത് ഒരു ഫിലിം മേക്കറിന്റെ ഗതികേടാണ് എന്നാണ് ബ്ലെസി പറയുന്നത്. അതേസമയം, വിവാദങ്ങളും അതിനൊപ്പം സിനിമയുടെ വ്യാജ പ്രിന്റ് എത്തിയെങ്കിലും ഗംഭീര കളക്ഷന്‍ ആണ് ചിത്രം തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. മണിരത്‌നം, കമല്‍ ഹാസന്‍, മാധവന്‍ എന്നിങ്ങനെ നിരവധി പേര്‍ സിനിമയെ അഭിനന്ദിച്ച് എത്തുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക