'555' എന്ന ബ്രാന്‍ഡ് പറയാന്‍ പാടില്ല, ഒരു വോയിസ് നോട്ട് മ്യൂട്ട് ചെയ്യാന്‍ പറഞ്ഞു.. അനാവശ്യ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട ഗതികേടാണ് ഇപ്പോള്‍; വിവാദങ്ങളോട് പ്രതികരിച്ച് ബ്ലെസി

‘ആടുജീവിതം’ സിനിമ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ 75 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം. സിനിമ കുതിപ്പ് തുടരുമ്പോള്‍ വിവാദങ്ങളും ഉയര്‍ന്നു വരികയാണ്. ചിത്രത്തില്‍ നിന്നും ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കട്ട് ചെയ്തുവെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അങ്ങനൊരു രംഗം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ബ്ലെസി രംഗത്തെത്തിയിരുന്നു. അങ്ങനൊരു സംഭവം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് നജീബും വ്യക്തമാക്കിയിരുന്നു. നോവലിലുള്ള ആ ഭാഗത്തെ കുറിച്ച് ബെന്യാമിനോട് ചോദിച്ചപ്പള്‍ കഥയ്ക്ക് വേണ്ടി എഴുതിയതാണ് എന്നായിരുന്നു പറഞ്ഞത്.

അങ്ങനെ എഴുതിയത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നജീബ് പറഞ്ഞിരുന്നു. ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സീന്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടില്ല എന്നാണ് ബ്ലെസി വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. മനോരമ ടിവിയുടെ നേരെ ചൊവ്വയിലാണ് ബ്ലെസി സംസാരിച്ചത്.

ഇന്ന് ലോകമെമ്പാടും സിനിമ ആഘോഷിക്കപ്പെടുമ്പോള്‍ ഇത്തരം അനാവശ്യ കാര്യങ്ങള്‍ മറുപടി പറയേണ്ട ഗതികേടാണ് തനിക്ക് എന്നാണ് ബ്ലെസി പറയുന്നത്. താന്‍ സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ ഫൂട്ടേജില്‍ നിന്നും ഒരു ഷോട്ട് പോലും സെന്‍സര്‍ ചെയ്തിട്ടില്ല. ഒരു വോയ്‌സ് നോട്ട് മാത്രം മ്യൂട്ട് ചെയ്യുകയോ അല്ലെങ്കില്‍ മാറ്റി ഡബ്ബ് ചെയ്യുകയോ വേണമെന്ന് പറഞ്ഞു.

‘555’ എന്ന ബ്രാന്‍ഡ് പറയാന്‍ പാടില്ലാത്തതു കൊണ്ട് ഫോറിന്‍ സിഗരറ്റ് എന്നു പറയുന്നൊരു ഭാഗമാണത്. ഒരു സീനില്‍ ന്യൂഡിറ്റി എന്നു പറയുന്നത് വച്ച് ഒരു എ സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്ത് നിന്നും വന്നു. എന്നാല്‍ താന്‍ അപ്പീലിന് പോയപ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് അത് യു/എ ആക്കി. സിനിമയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

താന്‍ ഇങ്ങനെയാണ് സിനിമ ചെയ്തതെന്ന് പറയുന്നത് ഒരു ഫിലിം മേക്കറിന്റെ ഗതികേടാണ് എന്നാണ് ബ്ലെസി പറയുന്നത്. അതേസമയം, വിവാദങ്ങളും അതിനൊപ്പം സിനിമയുടെ വ്യാജ പ്രിന്റ് എത്തിയെങ്കിലും ഗംഭീര കളക്ഷന്‍ ആണ് ചിത്രം തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. മണിരത്‌നം, കമല്‍ ഹാസന്‍, മാധവന്‍ എന്നിങ്ങനെ നിരവധി പേര്‍ സിനിമയെ അഭിനന്ദിച്ച് എത്തുന്നുണ്ട്.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്