തമാശയും ചതിയും വഞ്ചനയും എല്ലാം കൂടി ഉള്‍പ്പെടുന്ന ഒരു സംഭവം ആണ്; അനുഭവം പങ്കുവെച്ച് ബിനു അടിമാലി

മിനി സ്‌ക്രീനിന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതനായ കലാകാരനാണ് ബിനു അടിമാലി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബിനു പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി. ഇപ്പോഴിതാ
കൗമുദി ടിവിയുമായുള്ള അഭിമുഖത്തില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ താന്‍ നേരിടേണ്ടി വന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ബിനു.

‘ഒരു കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സമയത്താണ് ഈ സംഭവം നടക്കുന്നത്. അതും എന്റെ നാട്ടില്‍. തമാശയും ചതിയും വഞ്ചനയും എല്ലാം കൂടി ഉള്‍പ്പെടുന്ന ഒരു സംഭവം ആണ്. ഇത് പറഞ്ഞില്ലെങ്കില്‍ അത് എന്റെ മനസ്സിന് വിഷമം ആകും. നെടുങ്കണ്ടത്തുവച്ചാണ് സംഭവം നടക്കുന്നത്.

ഒരു വലിയ ഷോപ്പിംഗ് കോമ്പ്‌ലെക്‌സ്. അതിനുള്ളില്‍ മൂന്നു സ്ഥാപനം. അതാണ് ഉദ്ഘടനം ചെയ്യേണ്ടത്. അതും ഒറ്റ പേയ്മെന്റില്‍. അവര്‍ പറഞ്ഞതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ! മൂന്നുപേരും കൂടി തുടങ്ങിയ ഒരു ചെറിയ സംരംഭം ആണിതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ കരുതിയത് മൂന്നുപേരും കൂടി തുടങ്ങിയ ഒരു സ്ഥാപനം എന്നാണ്. സംഭവം വക്രബുദ്ധിയിലൂടെ ചെയ്യുന്നതാണ്.

ഞാന്‍ കരുതി സ്വന്തം നാടല്ലേ പോട്ടെ എന്ന്. ഞാന്‍ അത് ഇങ്ങനെ എങ്കിലും പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനം കിട്ടുകേല. ഇത് ജനങ്ങളിലേക്ക് എത്തണം അതുകൊണ്ട് പറഞ്ഞതാണ്. അവരുടെ പ്രശ്‌നങ്ങളും നമ്മുടെ പ്രശ്‌നങ്ങളും നാട്ടുകാര്‍ അറിയാന്‍ പാടില്ലല്ലോ. അതുകൊണ്ട് ഒരു വാക്കുപോലും മിണ്ടാതെ ഞാന്‍ അത് ഉദ്ഘാടനം ചെയ്തുകൊടുത്തു- ബിനു അടിമാലി പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു