തമാശയും ചതിയും വഞ്ചനയും എല്ലാം കൂടി ഉള്‍പ്പെടുന്ന ഒരു സംഭവം ആണ്; അനുഭവം പങ്കുവെച്ച് ബിനു അടിമാലി

മിനി സ്‌ക്രീനിന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതനായ കലാകാരനാണ് ബിനു അടിമാലി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബിനു പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി. ഇപ്പോഴിതാ
കൗമുദി ടിവിയുമായുള്ള അഭിമുഖത്തില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ താന്‍ നേരിടേണ്ടി വന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ബിനു.

‘ഒരു കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സമയത്താണ് ഈ സംഭവം നടക്കുന്നത്. അതും എന്റെ നാട്ടില്‍. തമാശയും ചതിയും വഞ്ചനയും എല്ലാം കൂടി ഉള്‍പ്പെടുന്ന ഒരു സംഭവം ആണ്. ഇത് പറഞ്ഞില്ലെങ്കില്‍ അത് എന്റെ മനസ്സിന് വിഷമം ആകും. നെടുങ്കണ്ടത്തുവച്ചാണ് സംഭവം നടക്കുന്നത്.

ഒരു വലിയ ഷോപ്പിംഗ് കോമ്പ്‌ലെക്‌സ്. അതിനുള്ളില്‍ മൂന്നു സ്ഥാപനം. അതാണ് ഉദ്ഘടനം ചെയ്യേണ്ടത്. അതും ഒറ്റ പേയ്മെന്റില്‍. അവര്‍ പറഞ്ഞതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ! മൂന്നുപേരും കൂടി തുടങ്ങിയ ഒരു ചെറിയ സംരംഭം ആണിതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ കരുതിയത് മൂന്നുപേരും കൂടി തുടങ്ങിയ ഒരു സ്ഥാപനം എന്നാണ്. സംഭവം വക്രബുദ്ധിയിലൂടെ ചെയ്യുന്നതാണ്.

ഞാന്‍ കരുതി സ്വന്തം നാടല്ലേ പോട്ടെ എന്ന്. ഞാന്‍ അത് ഇങ്ങനെ എങ്കിലും പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനം കിട്ടുകേല. ഇത് ജനങ്ങളിലേക്ക് എത്തണം അതുകൊണ്ട് പറഞ്ഞതാണ്. അവരുടെ പ്രശ്‌നങ്ങളും നമ്മുടെ പ്രശ്‌നങ്ങളും നാട്ടുകാര്‍ അറിയാന്‍ പാടില്ലല്ലോ. അതുകൊണ്ട് ഒരു വാക്കുപോലും മിണ്ടാതെ ഞാന്‍ അത് ഉദ്ഘാടനം ചെയ്തുകൊടുത്തു- ബിനു അടിമാലി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക