'എന്റെ റോളില്‍ എത്തിയത് ബിജു മേനോന്‍', സംയുക്തയ്ക്ക് ഒപ്പം നായകന്‍ ആകേണ്ടിയിരുന്നത് ബിജു നാരായണന്‍! ഹിറ്റ് ചിത്രത്തിന് പിന്നില്‍..

സിനിമയില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടും വേണ്ടെന്ന് വച്ചതിനെ കുറിച്ച് പറഞ്ഞ് ഗായകന്‍ ബിജു നാരായണന്‍. ബിജു മേനോന്‍-സംയുക്ത കോംമ്പോയില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം ‘മഴ’യിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നു എന്നാണ് ബിജു നാരായണന്‍ പറയുന്നത്.

സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ചാണ് ഗായകന്‍ ഇപ്പോള്‍ പറയുന്നത്. ലെനിന്‍ രാജേന്ദ്രന്റെ ‘മഴ’ എന്ന സിനിമയില്‍ ആദ്യം നായകനായി തന്നെയാണ് പരിഗണിച്ചത്. മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥ തനിക്ക് തന്നിട്ട് ലെനിന്‍ സാര്‍ വായിക്കാന്‍ പറഞ്ഞു.

തുടര്‍ന്നാണ് സിനിമയിലെ നായകന്‍ ആണെന്ന് പറയുന്നത്. പാട്ട് അല്ലാതെ സിനിമയിലെ മറ്റ് മേഖലകളെ കുറിച്ച് താന്‍ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്ന സമയമായിരുന്നു. സിനിമയില്‍ അഭിനയിച്ചാല്‍ പാടാനുള്ള അവസരം നഷ്ടപ്പെടുമോ എന്ന് പേടിച്ചു.

അങ്ങനെ ആ സിനിമയില്‍ നിന്ന് പിന്മാറി. തനിക്ക് പകരം നായകനായി എത്തിയത് ബിജു മേനോനും എന്നാണ് ഗായകന്‍ പറയുന്നത്. 2000ല്‍ ആണ് മഴ റിലീസ് ചെയ്തത്. പിന്നെ ക്യാപ്റ്റന്‍ രാജു സാര്‍ സംവിധാനം ചെയ്ത ‘ഇതാ ഒരു സ്‌നേഹഗാഥ’യിലേക്കും വിളിച്ചു. അപ്പോഴും അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

‘കാര്യസ്ഥന്‍’ പോലുള്ള സിനിമകളില്‍ ഗസ്റ്റ് റോളില്‍ എത്തിയിട്ടുണ്ടെങ്കിലും അങ്ങനെ മുഴുനീള റോളിലൊന്നും അഭിനയിക്കണമെന്ന് ഇതേവരെ ആഗ്രഹിച്ചിട്ടില്ല. അന്നും ഇന്നും പാട്ട് തന്നെയാണ് തനിക്ക് പ്രധാനം എന്നാണ് ബിജു നാരായണന്‍ പറയുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു