എന്റെ വോയിസ് ആ കഥാപാത്രത്തിന് ചേരില്ലെന്ന് അന്ന് പത്മരാജൻ സാർ പറഞ്ഞു: ബിജു മേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ പത്മരാജനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ബിജു മേനോൻ. പത്മരാജന്റെ അവസാന ചിത്രമായ ‘ഞാൻ ഗന്ധർവൻ’ എന്ന ചിത്രത്തിൽ നായകന് ഡബ്ബ് ചെയ്യാൻ പോയപ്പോഴുണ്ടായ അനുഭവമാണ് ബിജു മേനോൻ പങ്കുവെക്കുന്നത്.

“ഒരു പോസ്റ്റ് കാർഡിലായിരുന്നു എനിക്കന്ന് വിളി വന്നത്. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ കഥാപാത്രത്തിന് ശബ്‌ദം ടെസ്റ്റ് ചെയ്യാൻ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് വരണം എന്നായിരുന്നു ആ കാർഡിലുണ്ടായിരുന്നത്. വേറെ ആരോ എഴുതിയ കാർഡിൽ പദ്‌മരാജൻ സാറിന്റെ കൈയൊപ്പ് ഉണ്ടായിരുന്നു.

ഞാനാ സമയം ഓൾ ഇന്ത്യാ റേഡിയോയിൽ വർക്ക് ചെയ്യുകയായിരുന്നു. അങ്ങനെയാണ് അവർ എന്നെ ഇതിനായി വിളിച്ചത്. ഞാൻ വളരെ എക്സൈറ്റഡായിരുന്നു. അച്ഛൻ്റെ ഫ്രണ്ടായിരുന്നു പദ്‌മരാജൻ സാർ. പക്ഷേ വീട്ടിൽ ഞാൻ ഇതിനെപ്പറ്റി പറഞ്ഞില്ല.

നേരെ തിരുവനന്തപുരത്തേക്ക് പോയി, അവിടെ ചിത്രാഞ്ജലിയിൽ ബാക്കിയുള്ള ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. ഡബ്ബിങ് എങ്ങനെയാണെന്ന് പഠിക്കാൻ വേണ്ടി ഞങ്ങളെ സ്റ്റുഡിയോയിൽ കൊണ്ടിരുത്തി.

ആ സമയത്ത് അവിടെ എം.ജി. സോമേട്ടൻ വന്നു, ജയറാമേട്ടൻ വന്നു. അവർ ചെയ്യുന്നത് കണ്ടിട്ട് ഓരോരുത്തരായി പോയി ഡബ് ചെയ്തു. പദ്‌മരാജൻ സാർ വൈകുന്നേരമാണ് വന്നത്. അദ്ദേഹം വന്ന ശേഷം ഞാനും പോയി ഡബ്ബ് ചെയ്‌തു. സെക്കൻഡ് ഹാഫിലെ ഒരു പോർഷനാണ് ഞാൻ ചെയ്ത‌ത്.

അത് ചെയ്‌തു കഴിഞ്ഞ ശേഷം സാർ എന്നെ കൺസോളിലേക്ക് വിളിപ്പിച്ചു, എന്നിട്ട് എനിക്ക് അത് പ്ലേ ചെയ്ത് കാണിച്ചുതന്നിട്ട് ചോദിച്ചു, വോയ്‌സ് മാച്ച് ചെയ്യുന്നുണ്ടോ എന്ന്.

ഒരു അവസരം കിട്ടിയത് മിസ്സാവാൻ പാടില്ലെന്ന് വിചാരിച്ചതു കൊണ്ടാണ് ഇത്‌ ചെയ്‌തതെന്ന് ഞാൻ പറഞ്ഞു. ഒരു മുഖത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന വോയിസ് ഉണ്ട്. ബിജുവിൻ്റെ വോയിസ് ഈ കഥാപാത്രത്തിന് ചേരില്ല, പക്ഷേ നല്ല കഴിവുള്ളയാളാണ്. വേറെയും സിനിമകൾ ചെയ്യാൻ ബിജുവിന് പറ്റുമെന്ന് സാർ പറഞ്ഞു.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ബിജു മേനോൻ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക