സംയുക്തയ്ക്കും ധൈര്യം പോരായിരുന്നു, റിസ്‌ക് എടുക്കണോ, അല്‍പമൊന്നു പാളിപ്പോയാല്‍ പ്രശ്‌നമാകില്ലേ? എന്നായി: ബിജു മേനോന്‍

ആര്‍ക്കറിയാം ചിത്രത്തില്‍ 73-കാരന്‍ ഇട്ടിയവിരയായി മികച്ച പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവച്ചത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടും സിനിമ ലോകത്തുള്ള മറ്റ് പ്രമുഖരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇട്ടിയവിര എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം താന്‍ സമ്മതിച്ചില്ല എന്നാണ് ബിജു മേനോന്‍ പറയുന്നത്.

ചിത്രത്തിന്റെ കഥ സംവിധായകന്‍ സാനു ജോണ്‍ വര്‍ഗീസ് പറഞ്ഞപ്പോള്‍ 40 വയസുള്ള റോയ് എന്ന കഥാപാത്രത്തിന് പിന്നാലെയായിരുന്നു മനസ് എന്നാണ് താരം മനോരമ ഓണ്‍ലൈനോട് പറയുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍, ഏത് കഥാപാത്രമാണ് ചെയ്യാന്‍ ആഗ്രഹമെന്ന് സാനു ചോദിച്ചു. റോയി എന്ന് താനും.

ഇട്ടിയവിരക്ക് വേണ്ടിയാണ് ബിജു ചേട്ടനെ ഉദ്ദേശിച്ചതെന്ന് പറഞ്ഞു. എങ്കില്‍ ഒന്നു കൂടി ആലോചിക്കണം എന്ന് പറഞ്ഞു. “”റിസ്‌ക് എടുക്കണോ, അല്‍പമൊന്നു പാളിപ്പോയാല്‍ പ്രശ്‌നമാകില്ലേ?”” എന്ന് സംയുക്തയോട് ചോദിച്ചു. സംയുക്തയ്ക്കും ധൈര്യം പോരയിരുന്നു. ഇട്ടിയവിരയെ ആലോച്ചിരിക്കുമ്പോഴാണ് അച്ഛന്റെ പഴയൊരു ഫോട്ടോ കണ്ണിലുടക്കുന്നത്.

73-കാരനായ ഇട്ടിയവിരയുടെ അതേ രൂപം. ഉടന്‍ ആ ഫോട്ടോ സാനുവിന്റെ ഫോണിലേക്ക് അയച്ചുകൊടുത്തു. സാനു അതില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തി ഒരു സ്‌കെച്ച് ഉണ്ടാക്കി തിരിച്ചയച്ചു. “”ഇതാണ് നമ്മുടെ ഇട്ടിയവരി”” എന്നൊരു അടിക്കുറിപ്പും. അങ്ങനെയാണ് കഥാപാത്രമായത് എന്ന് ബിജു മേനോന്‍ വ്യക്തമാക്കി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു