'ഇനിയെന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടത് ആര്‍മിക്കാരേ?'; പൊട്ടിത്തെറിച്ച് സൂര്യ

ബിഗ് ബോസ് സീസണ്‍ 3-യില്‍ അവസാനത്തെ എലിമിനേഷനില്‍ പുറത്തായ മത്സരാര്‍ത്ഥിയാണ് സൂര്യ മേനോന്‍. 95ാം ദിവസമാണ് കോവിഡ് ലോക്ഡൗണിനിടെ ബിഗ് ബോസ് ഷൂട്ടിംഗ് നിര്‍ത്തിയത്. എന്നാല്‍ സൂര്യ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ സൈബര്‍ അറ്റാക്ക് ആണ് താരത്തിന് നേരെ നടക്കുന്നത്.

തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സൂര്യ ഇപ്പോള്‍. ഇനി തന്റെ മരണമാണോ കാണേണ്ടത് എന്ന് സൂര്യ ചോദിക്കുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ ആര്‍മി എന്ന ഫാന്‍സ് പേജുകളോടാണ് സൂര്യ പ്രതികരിക്കുന്നത്.

“”ഇപ്പോഴും ഞാനുമെന്റെ കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇനിയെന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടത് ആര്‍മിക്കാരേ?”” എന്ന് സൂര്യ ചോദിക്കുന്നു.

“”ദയവു ചെയ്ത് എന്നെ സ്‌നേഹിക്കുന്നവര്‍ ആരുടെ അക്കൗണ്ടിലും പോയി ചീത്ത വിളിക്കരുത്. ചിലപ്പോള്‍ അവര്‍ അറിയാത്ത കാര്യമായിരിക്കും”” എന്നുമാണ് സൂര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചിരിക്കുന്നത്. അതേസമയം, ബിഗ് ബോസ് ഷൂട്ടിംഗ് നിര്‍ത്തിയ പശ്ചാത്തലത്തില്‍ വിജയിയെ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്ത് കണ്ടെത്താനുള്ള അവകാശമാണ് ബിഗ് ബോസ് നല്‍കിയിരിക്കുന്നത്.

Latest Stories

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു