സീറ്റ് ബെല്‍റ്റിനെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് റോഡിലെ കുഴിയടയ്ക്കൂ: വിമര്‍ശനവുമായി പൂജാ ഭട്ട്

റോഡിലെ കുഴികള്‍ അടയ്ക്കാതെ സീറ്റ്‌ബെല്‍റ്റിനെക്കുറിച്ച് സംസാരിക്കുന്നതിനെ വിമര്‍ശിച്ച് ബോളിവുഡ് നടി പൂജാ ഭട്ട്. സീറ്റ് ബെല്‍റ്റും എയര്‍ ബാഗുമൊക്കെ ആവശ്യമാണെന്നും എന്നാല്‍ റോഡിലെ കുഴികള്‍ അടയ്ക്കുകയാണ് ആദ്യം വേണ്ടതെന്നും അവര്‍ പറഞ്ഞു. സമൂഹമാധ്യമത്തിലെത്തിയ കുറിപ്പിലാണ് നടിയുടെ പ്രതികരണം.

‘എയര്‍ ബാഗിനെ കുറിച്ചും സീറ്റു ബെല്‍റ്റിനെ കുറിച്ചുമുള്ള ചര്‍ച്ചയാണ് എല്ലായിടത്തും . പ്രധാനപ്പെട്ടതു തന്നെ. എന്നാല്‍ അതിനേക്കാള്‍ വലുതല്ലേ കേടായ റോഡുകള്‍ നന്നാക്കുന്നതും റോഡിലെ കുഴികള്‍ അടയ്ക്കുന്നതും. നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് റോഡ് നിര്‍മിക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണം.

നിര്‍മിച്ച റോഡുകള്‍ നന്നായി നിലനിര്‍ത്തുന്നതും പ്രധാനപ്പെട്ടതാണ്’ – അവര്‍ കുറിച്ചു. കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് പൂജാ ഭട്ടിന്റെ വിമര്‍ശനങ്ങള്‍.

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി കാറപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പിന്നിലെ യാത്രക്കാര്‍ക്കും കേന്ദ്രം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി