രംഭയും റായ് ലക്ഷ്മിയും തമ്മില്‍ തല്ലായി, വസ്ത്രങ്ങള്‍ വലിച്ചു കീറി അതും നിസാര കാര്യത്തിന്: ബയില്‍വാന്‍ രംഗനാഥന്‍

നടിമാരായ രംഭയും റായ് ലക്ഷ്മിയും തമ്മിലുണ്ടായ വഴക്കിനെ കുറിച്ച് ബയില്‍വാന്‍ രംഗനാഥന്‍. തമിഴ് നടനും സിനിമ നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടന്‍ രംഭയെയും റായ് ലക്ഷ്മിയെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

‘ഒരു കാതലന്‍ ഒരു കാതലി’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് താരങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടായി എന്നാണ് ബയില്‍വാന്‍ പറയുന്നത്. ഇരുവരും നായിക വേഷങ്ങളില്‍ എത്തിയ ചിത്രമാണിത്. ഒരു ദിവസം ഷൂട്ടിന് ക്യാമറയെല്ലാം റെഡിയായപ്പോള്‍ ഇരുവരെയും വിളിച്ചുകൊണ്ടു വരാന്‍ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറോട് നിര്‍ദേശിച്ചു.

അദ്ദേഹം ചെല്ലുമ്പോള്‍ ഇരുവരും ഷോട്ടിന് തയ്യാറായിട്ടില്ല. അതുവരെ ഇരുവരും വഴക്കിടുകയായിരുന്നു. തമ്മില്‍ തല്ലായി. പരസ്പരം വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇത് കണ്ട് സംവിധായകന്‍ ഞെട്ടി. കാര്യം തിരക്കിയപ്പോള്‍, ഇവരില്‍ ആരാണ് പ്രധാന നായിക എന്നത് സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്.

അതോടെ രണ്ടുപേരും തെറ്റി പിരിഞ്ഞു. തുടര്‍ന്ന് സംവിധായകന്‍ ഇരുവരെയും രണ്ടു സമയങ്ങളിലായാണ് ഷൂട്ട് ചെയ്തതെന്ന് ബയില്‍വാന്‍ പറയുന്നു. രണ്ട് നായികമാര്‍ ഒന്നിക്കുമ്പോള്‍ ഇത്തരം ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.

രംഭയോ റായ് ലക്ഷ്മിയോ സംവിധായകനോ ഇങ്ങനെയൊരു സംഭവം നടന്നതായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സെല്‍വേന്ദ്രന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു കാതലന്‍ ഒരു കാതലന്‍. തമിഴിലും തെലുങ്കിലുമായാണ് ചിത്രം എത്തിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ