കൃത്രിമ സ്‌നേഹപ്രകടനങ്ങള്‍ ശോഭനയ്ക്ക് അറിയില്ലായിരുന്നു, നിര്‍മ്മാതാവിനും നടിയോട് നീരസം; തുറന്നുപറഞ്ഞ് ബാലചന്ദ്രമേനോന്‍

സംവിധായകന്‍ ബാലചന്ദ്ര മേനോനാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ശോഭന എന്ന അതുല്യ പ്രതിഭയെ സമ്മാനിച്ചത്. ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ മലയാള സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ ഈ സിനിമയിലേക്ക് ശോഭന എത്തിയതെങ്ങനെ എന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍.

ശോഭന തന്നെ നായികയായി അഭിനയിക്കാനെത്തിയില്ലെങ്കില്‍ താന്‍ ‘ഏപ്രില്‍ പതിനെട്ട് ‘ എന്ന ചിത്രം സംവിധാനം ചെയ്യുമായിരുന്നില്ലെന്ന വാശിയുണ്ടായിരുന്നെന്നുവെന്നാണ് ബാലചന്ദ്രമേനോന്‍ പങ്ക് െ. ഭാരത് ഭവനില്‍ ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

കൃത്രിമത്വമുള്ള സ്നേഹപ്രകടനങ്ങള്‍ ശോഭനയ്ക്ക് അറിയില്ലായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന് ശോഭനയോട് നീരസമുണ്ടായിരുന്നു. എന്റെ ഒറ്റ നിര്‍ബന്ധത്തിലാണ് ശോഭന നായികയായത്’- ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

അതേസമയം, ബാലചന്ദ്ര മേനോനെ കുറിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് ടി പി വേണുഗോപാലന്‍ രചിച്ച ‘ബാലചന്ദ്രമേനോന്‍:കാണാത്ത കാഴ്ചകള്‍, കേള്‍ക്കാത്ത ശബ്ദങ്ങള്‍’ എന്ന ഗ്രന്ഥം മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു

ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം സത്യന്‍ അദ്ധ്യക്ഷനായി. ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പ്രിയ വര്‍ഗീസ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, എഴുത്തുകാരി റോസ് മേരി, ടി പി വേണുഗോപാലന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം യു പ്രവീണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു