'അഞ്ചു ദിവസം കാത്തിരുന്നു, പിന്നീടാണ് അറിഞ്ഞത് ഞങ്ങളല്ല ആ കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്ന്'; ദേവാസുരം നഷ്ടപ്പെട്ടതിനെ കുറിച്ച് ബൈജു ഏഴുപുന്ന

ആറാട്ട് ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് നടന്‍ ബൈജു ഏഴുപുന്ന. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദേവാസുരത്തിലെ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചാണ് ബൈജു ഇപ്പോള്‍ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈജു പ്രതികരിച്ചത്.

പണ്ട് താന്‍ തുടക്കക്കാരനായിരുന്നപ്പോള്‍, ദേവാസുരത്തില്‍ ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കും എന്ന് കരുതി തങ്ങള്‍ പുതുമുഖങ്ങള്‍ അഞ്ചു പേര്‍ ആ സെറ്റില്‍ എത്തിയിരുന്നു. അഞ്ചു ദിവസം ചെറുതുരുത്തി ഗസ്റ്റ് ഹൗസില്‍ താമസിച്ചു.

പക്ഷേ ഷൂട്ട് തുടങ്ങി നാലു ദിവസം കഴിഞ്ഞാണ് തങ്ങളല്ല ആ കഥാപാത്രങ്ങള്‍ ചെയ്യുന്നത് പകരം അഗസ്റ്റിന്‍ ചേട്ടന്‍, മണിയന്‍പിള്ള രാജു ചേട്ടന്‍ ഒക്കെയാണ് എന്നറിഞ്ഞത്. അന്ന് നിരാശയോടെയാണ് മടങ്ങിയത്. പക്ഷേ ദേവാസുരത്തിന്റെ ലൊക്കേഷനായ വരിക്കാശേരി മനയില്‍ ലാലേട്ടനോടൊപ്പം ആറാട്ടില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നാണ് ബൈജു പറയുന്നത്.

ന്നെ എപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് ലാലേട്ടന്‍ എന്നും ബൈജു പറയുന്നു. കീര്‍ത്തിചക്രയില്‍ അഭിനയിക്കുമ്പോള്‍ നാല്‍പത് നാല്‍പത്തഞ്ചു ദിവസം തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. വളരെ റിസ്‌ക്കുള്ള സ്ഥലങ്ങളിലായിരുന്നു അന്ന് ഷൂട്ട് ചെയ്തത്.

ലാലേട്ടന് നമ്മളോടുള്ള പെരുമാറ്റം കാണുമ്പോള്‍ വളരെ ആരാധന തോന്നും. ഇത്രയും ഫാന്‍ ബേസുള്ള വലിയ ഒരു നടനാണെന്നുള്ള ഒരു ഭാവവുമില്ല. ആറാട്ടില്‍ വന്നപ്പോഴും അങ്ങനെ തന്നെയാണ് തോന്നിയത്. ചിലപ്പോള്‍ കുട്ടികളെ പോലെ അല്ലെങ്കില്‍ കൂട്ടുകാരെ പോലെ വളരെ ഡൗണ്‍ ടു എര്‍ത്ത് ആയ പെരുമാറ്റമാണെന്നും ബൈജു പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ