കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

പ്രണയചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് നടന്‍ ബാബുരാജ് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’ എന്ന ചിത്രമാണ് ബാബുരാജിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ‘നാം ചേരുന്ന വഴികളില്‍’ എന്നൊരു ഗാനം നേരത്തെ പുറത്തു വന്നിരുന്നു. ഈ ഗാനത്തില്‍ അഭിനയിച്ചതിനെ കുറിച്ച് ബാബുരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഈ ഗാനം ചിത്രീകരിച്ചത്. പ്രണയ ഗാനമായതിനാല്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് താന്‍ ബലാത്സംഗത്തിന് വന്നതാണോയെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു എന്നാണ് ബാബുരാജ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഈ പ്രണയഗാനം ചിത്രീകരിച്ചത്. വലിയ ടെന്‍ഷനിലാണ് ഞാന്‍ ഈ രംഗത്തില്‍ രമ്യ സുവിക്കൊപ്പം അഭിനയിക്കാന്‍ ബസ്സ്റ്റാന്‍ഡിലെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ ആണെങ്കില്‍ നിറയെ ആളുകളുമുണ്ട്. ഞാന്‍ ഒരു പെണ്ണിന് പുറകെ നടക്കുന്നത് കണ്ട് ആളുകള്‍ പലരും തെറ്റിദ്ധരിച്ചു.”

”എന്റെ പഴയകാല സിനിമകളെ ഓര്‍ത്തവര്‍ ഞാന്‍ വല്ല ബലാത്സംഗത്തിനും വന്നതാണോയെന്നും സംശയിച്ചിട്ടുണ്ടാകും. എന്നാല്‍, പ്രണയ ഗാനത്തിന്റെ മൂഡിലേക്ക് മനസ്സ് എത്തിയതോടെ കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞു.”

”അതിന് മുമ്പ് എന്നെ കാണുമ്പോഴൊക്കെ സാന്ദ്ര ‘റൊമാന്‍സ് വേണം, റൊമാന്‍സ് വേണം’ എന്നു പറഞ്ഞു കൊണ്ടേയിരുന്നിരുന്നു. ചേട്ടാ, കണ്ണില്‍ പ്രണയം വേണമെന്നായിരുന്നു സാന്ദ്രയുടെ ഡയലോഗ്. അതു കേള്‍ക്കുന്നതോടെ ടെന്‍ഷന്‍ കൂടി ഞാന്‍ ഒരു പരുവമായിരുന്നു” എന്നാണ് ബാബുരാജ് പറയുന്നത്.

സാന്ദ്ര തോമസിന്റെ പ്രൊഡക്ഷന്‍ ഹാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. ആന്റോ ജോസ് പെരേരയും അബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് പിന്നാടന്റെതാണ് തിരക്കഥ. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, മഹിമ നമ്പ്യാര്‍, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, രഞ്ജി പണിക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം