ചുരുളിയെ കുറിച്ചുള്ള ഏറ്റവും മനോഹരമായ റിവ്യു കേരള പൊലീസിന്റേത്, അന്നാണ് അവരോട് ഏറ്റവും ബഹുമാനം തോന്നിയത് : ബി. ഉണ്ണിക്കൃഷ്ണന്‍

ചുരുളിയെ പറ്റി കേരള പൊലീസ് എഴുതിയ റിപ്പോര്‍ട്ടാണ് ഏറ്റവും മനോഹരമായ റിവ്യൂ എന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. അടുത്ത കാലത്ത് കേരള പൊലീസിനോട് ഏറ്റവുമധികം ബഹുമാനം തോന്നിയത് അത് വായിച്ചിട്ടാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

‘പുറത്ത് നിന്നും സെന്‍സര്‍ ചെയ്യപ്പെടുക എന്നത് കല എക്കാലത്തും നേരിട്ട വെല്ലുവിളിയാണ്. കാരണം അധികാരം ഏറ്റവുമധികം ഭയപ്പെടുന്നത് കലയെയാണ്. ചുരുളിയെ കുറിച്ച് ഏറ്റവും മനോഹരമായി എഴുതിയ റിവ്യുവാണ് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട്. കേരള പൊലീസിനോട് അടുത്ത കാലത്ത് ബഹുമാനം തോന്നിയത് അത് വായിച്ചിട്ടാണ്.

പത്മകുമാര്‍ സാറിനെ പോലുള്ള സീനിയര്‍ ഉദ്യോഗസ്ഥര്‍ തലപ്പത്തിരുന്ന് എഴുതിയതുകൊണ്ടാവാം, പൊലീസ് അങ്ങനെയൊരു സമീപനം എടുത്തത് നല്ല കാര്യമാണ്. ഒരു തരത്തിലുള്ള പൊലീസിങ്ങിനും കലയില്‍ പ്രസക്തിയില്ല,’ അദ്ദേഹം പറഞ്ഞു.

ചുരുളി കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ