'ഹീറോയെ എല്ലാവരുടെയും മുന്നില്‍ വെച്ച് ആര്‍ട്ടിസ്‌റ്റെന്ന് വിളിക്കരുത്'; അതുകൊണ്ടാണ് ആ സിനിമയിൽ നിന്നും അവൻ പിന്മാറിയത്

അനുരാഗ കരിക്കിൻ വെള്ളം, തല്ലുമാല, പോർ, ലവ്, കപ്പേള തുടങ്ങീ നിരവധി സിനിമകളിലൂടെ മലയാളത്തിലും അന്യഭാഷകളിലും ശ്രദ്ധേയനായ ഛായാഗ്രഹകനാണ് ജിംഷി ഖാലിദ്. നഹാസ് നാസർ സംവിധാനം ചെയ്ത്, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘അഡിയോസ് അമിഗോ’യിലും ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ഇപ്പോഴിതാ ജിംഷി ഖാലിദിനെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഷോട്ട് തുടങ്ങുന്നതിന് മുൻപ് എല്ലാവരെയും ‘ആർടിസ്റ്റ് റെഡിയാണോ’ എന്ന് അഭിസംബോധനം ചെയ്തുകൊണ്ടാണ് ജിംഷി തുടങ്ങുന്നതെന്നും, എന്നാൽ ഒരു തമിഴ് സിനിമയുടെ സെറ്റിൽ നായകനെ ആർടിസ്റ്റ് എന്ന് വിളിച്ചതിനാൽ അങ്ങനെ വിളിക്കരുതെന്ന് ജിംഷിക്ക് നിർദ്ദേശം കിട്ടിയെന്നും അതുകൊണ്ട് തന്നെ ആ സിനിമ ജിംഷി ഉപേക്ഷിച്ചുവെന്നും ആസിഫ് അലി പറയുന്നു.

“മലയാളത്തിലെ ടാലന്റഡായിട്ടുള്ള സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളാണ് ജിംഷി ഖാലിദ്. അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ സെറ്റില്‍ വെച്ച് എനിക്ക് ആ കാര്യം മനസിലായതാണ്. ഈയടുത്ത് ഒരു തമിഴ് സിനിമയില്‍ നിന്ന് അവന്‍ പിന്മാറിയതിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. അത്യാവശ്യം വലിയ ഒരു സിനിമയായിരുന്നു. ആ സിനിമയില്‍ എല്ലാ സീനിന് വേണ്ടിയും ആര്‍ട്ടിസ്റ്റുകളോട് റെഡിയാണോ എന്ന് ചോദിക്കുന്ന ശീലം അവനുണ്ട്. മൈക്കില്‍ കൂടെ ഓരോരുത്തരോടും ഇത് ചോദിക്കും.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നായകന്റെ മാനേജര്‍ ജിംഷിയോട് പറഞ്ഞു, ‘ഹീറോയെ എല്ലാവരുടെയും മുന്നില്‍ വെച്ച് ആര്‍ട്ടിസ്‌റ്റെന്ന് വിളിക്കരുത്. അദ്ദേഹത്തെ മാത്രം ഹീറോ എന്ന് വിളിക്കണം’ എന്ന്. ആ ഒരു കാര്യം ജിംഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് അവന്‍ ആ പ്രൊജക്ട് വേണ്ടെന്ന് വെച്ചത്. അവന്‍ അങ്ങനെയുള്ള ഒരാളാണ്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞത്.

അതേസമയം അഡിയോസ് അമിഗോ റിലീസിനൊരുങ്ങുകയാണ്. ‘കെട്ട്യോളാണ് എന്റെ മാലാഖ’യ്ക്ക് ശേഷം, തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറുമാണ് നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ്- നിഷാദ് യൂസഫ്, ആര്‍ട്ട്- ആഷിഖ് എസ്., ഗാനരചന- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക