'ഹീറോയെ എല്ലാവരുടെയും മുന്നില്‍ വെച്ച് ആര്‍ട്ടിസ്‌റ്റെന്ന് വിളിക്കരുത്'; അതുകൊണ്ടാണ് ആ സിനിമയിൽ നിന്നും അവൻ പിന്മാറിയത്

അനുരാഗ കരിക്കിൻ വെള്ളം, തല്ലുമാല, പോർ, ലവ്, കപ്പേള തുടങ്ങീ നിരവധി സിനിമകളിലൂടെ മലയാളത്തിലും അന്യഭാഷകളിലും ശ്രദ്ധേയനായ ഛായാഗ്രഹകനാണ് ജിംഷി ഖാലിദ്. നഹാസ് നാസർ സംവിധാനം ചെയ്ത്, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘അഡിയോസ് അമിഗോ’യിലും ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ഇപ്പോഴിതാ ജിംഷി ഖാലിദിനെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഷോട്ട് തുടങ്ങുന്നതിന് മുൻപ് എല്ലാവരെയും ‘ആർടിസ്റ്റ് റെഡിയാണോ’ എന്ന് അഭിസംബോധനം ചെയ്തുകൊണ്ടാണ് ജിംഷി തുടങ്ങുന്നതെന്നും, എന്നാൽ ഒരു തമിഴ് സിനിമയുടെ സെറ്റിൽ നായകനെ ആർടിസ്റ്റ് എന്ന് വിളിച്ചതിനാൽ അങ്ങനെ വിളിക്കരുതെന്ന് ജിംഷിക്ക് നിർദ്ദേശം കിട്ടിയെന്നും അതുകൊണ്ട് തന്നെ ആ സിനിമ ജിംഷി ഉപേക്ഷിച്ചുവെന്നും ആസിഫ് അലി പറയുന്നു.

“മലയാളത്തിലെ ടാലന്റഡായിട്ടുള്ള സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളാണ് ജിംഷി ഖാലിദ്. അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ സെറ്റില്‍ വെച്ച് എനിക്ക് ആ കാര്യം മനസിലായതാണ്. ഈയടുത്ത് ഒരു തമിഴ് സിനിമയില്‍ നിന്ന് അവന്‍ പിന്മാറിയതിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. അത്യാവശ്യം വലിയ ഒരു സിനിമയായിരുന്നു. ആ സിനിമയില്‍ എല്ലാ സീനിന് വേണ്ടിയും ആര്‍ട്ടിസ്റ്റുകളോട് റെഡിയാണോ എന്ന് ചോദിക്കുന്ന ശീലം അവനുണ്ട്. മൈക്കില്‍ കൂടെ ഓരോരുത്തരോടും ഇത് ചോദിക്കും.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നായകന്റെ മാനേജര്‍ ജിംഷിയോട് പറഞ്ഞു, ‘ഹീറോയെ എല്ലാവരുടെയും മുന്നില്‍ വെച്ച് ആര്‍ട്ടിസ്‌റ്റെന്ന് വിളിക്കരുത്. അദ്ദേഹത്തെ മാത്രം ഹീറോ എന്ന് വിളിക്കണം’ എന്ന്. ആ ഒരു കാര്യം ജിംഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് അവന്‍ ആ പ്രൊജക്ട് വേണ്ടെന്ന് വെച്ചത്. അവന്‍ അങ്ങനെയുള്ള ഒരാളാണ്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞത്.

അതേസമയം അഡിയോസ് അമിഗോ റിലീസിനൊരുങ്ങുകയാണ്. ‘കെട്ട്യോളാണ് എന്റെ മാലാഖ’യ്ക്ക് ശേഷം, തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറുമാണ് നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ്- നിഷാദ് യൂസഫ്, ആര്‍ട്ട്- ആഷിഖ് എസ്., ഗാനരചന- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ