വിവാഹം ചെയ്തില്ലെങ്കിലും ജീവിക്കാന്‍ കഴിയും, എന്നാല്‍ എന്റെ മനസില്‍ ലഡ്ഡു പൊട്ടുകയായിരുന്നു: ആശാ ശരത്

വിവാഹം ചെയ്തില്ലെങ്കിലും ജീവിക്കാന്‍ കഴിയുമെന്ന് ആശാ ശരത്. മകള്‍ക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് പറഞ്ഞാണ് ആശ സംസാരിച്ചത്. കൂട്ട് വേണം എന്ന് തോന്നുമ്പോഴാണ് വിവാഹം കഴിക്കേണ്ടത്. നിനക്കൊരു കൂട്ടുകാരന്‍ വേണമെന്ന് തോന്നുന്ന സമയത്ത് പറയണമെന്ന് ഉത്തരയോട് പറഞ്ഞിരുന്നു എന്നാണ് ആശ പറയുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് വിവാഹം. വിവാഹത്തെ കുറിച്ച് ഉത്തര സംസാരിച്ചപ്പോള്‍ തന്റെ മനസില്‍ ലഡ്ഡു പൊട്ടുകയായിരുന്നു എന്നാണ് ആശ പറയുന്നത്. ”വിവാഹം ചെയ്യണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കണം. കൂട്ട് വേണം എന്ന് തോന്നുന്ന സമയത്താണ് വിവാഹം ചെയ്യേണ്ടത്.”

”വിവാഹം ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല എന്നൊന്നും ഇല്ല. അതിന് വിദ്യാഭ്യാസം വേണം. നിനക്കൊരു കൂട്ടുകാരന്‍ വേണമെന്ന് തോന്നുന്ന സമയത്ത് നീ എന്നോട് പറയണമെന്ന് ഉത്തരയോട് പറഞ്ഞിരുന്നു. സ്വയം കണ്ടുപിടിക്കുക അല്ലെങ്കില്‍ നിനക്കൊരു സഹായം വേണമെന്ന് തോന്നുന്നെങ്കില്‍ എന്നോട് പറയുക.”

”ഉത്തരക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസുള്ളപ്പോഴാണ് ഉത്തരയോട് പറഞ്ഞത്. അങ്ങനെ ഒരു ദിവസം കാറില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉത്തര വിവാഹത്തെ കുറിച്ച് പറയുകയായിരുന്നു. പെട്ടന്ന് എന്റെ മനസില്‍ ലഡ്ഡു പൊട്ടുകയായിരുന്നു” എന്നാണ് ആശ ശരത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ആശാ ശരത്തും മകള്‍ ഉത്തരയും ഒന്നിച്ചെത്തുന്ന സിനിമ ‘ഖെദ്ദ’ റിലീസിന് ഒരുങ്ങുകയാണ്. മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശയും ഉത്തരയും അമ്മയും മകളുമായാണ് വേഷമിടുന്നത്. സ്‌കൂള്‍ കുട്ടിയുടെ കഥാപാത്രത്തെയാണ് ഉത്തര സിനിമയില്‍ അവതരിപ്പിക്കുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു