വിവാഹം ചെയ്തില്ലെങ്കിലും ജീവിക്കാന്‍ കഴിയും, എന്നാല്‍ എന്റെ മനസില്‍ ലഡ്ഡു പൊട്ടുകയായിരുന്നു: ആശാ ശരത്

വിവാഹം ചെയ്തില്ലെങ്കിലും ജീവിക്കാന്‍ കഴിയുമെന്ന് ആശാ ശരത്. മകള്‍ക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് പറഞ്ഞാണ് ആശ സംസാരിച്ചത്. കൂട്ട് വേണം എന്ന് തോന്നുമ്പോഴാണ് വിവാഹം കഴിക്കേണ്ടത്. നിനക്കൊരു കൂട്ടുകാരന്‍ വേണമെന്ന് തോന്നുന്ന സമയത്ത് പറയണമെന്ന് ഉത്തരയോട് പറഞ്ഞിരുന്നു എന്നാണ് ആശ പറയുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് വിവാഹം. വിവാഹത്തെ കുറിച്ച് ഉത്തര സംസാരിച്ചപ്പോള്‍ തന്റെ മനസില്‍ ലഡ്ഡു പൊട്ടുകയായിരുന്നു എന്നാണ് ആശ പറയുന്നത്. ”വിവാഹം ചെയ്യണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കണം. കൂട്ട് വേണം എന്ന് തോന്നുന്ന സമയത്താണ് വിവാഹം ചെയ്യേണ്ടത്.”

”വിവാഹം ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല എന്നൊന്നും ഇല്ല. അതിന് വിദ്യാഭ്യാസം വേണം. നിനക്കൊരു കൂട്ടുകാരന്‍ വേണമെന്ന് തോന്നുന്ന സമയത്ത് നീ എന്നോട് പറയണമെന്ന് ഉത്തരയോട് പറഞ്ഞിരുന്നു. സ്വയം കണ്ടുപിടിക്കുക അല്ലെങ്കില്‍ നിനക്കൊരു സഹായം വേണമെന്ന് തോന്നുന്നെങ്കില്‍ എന്നോട് പറയുക.”

”ഉത്തരക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസുള്ളപ്പോഴാണ് ഉത്തരയോട് പറഞ്ഞത്. അങ്ങനെ ഒരു ദിവസം കാറില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉത്തര വിവാഹത്തെ കുറിച്ച് പറയുകയായിരുന്നു. പെട്ടന്ന് എന്റെ മനസില്‍ ലഡ്ഡു പൊട്ടുകയായിരുന്നു” എന്നാണ് ആശ ശരത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ആശാ ശരത്തും മകള്‍ ഉത്തരയും ഒന്നിച്ചെത്തുന്ന സിനിമ ‘ഖെദ്ദ’ റിലീസിന് ഒരുങ്ങുകയാണ്. മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശയും ഉത്തരയും അമ്മയും മകളുമായാണ് വേഷമിടുന്നത്. സ്‌കൂള്‍ കുട്ടിയുടെ കഥാപാത്രത്തെയാണ് ഉത്തര സിനിമയില്‍ അവതരിപ്പിക്കുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി