എനിക്ക് ഒന്നും ഒളിക്കാനില്ല; ജര്‍മ്മന്‍ യുവതിയെ പറ്റിച്ചുവെന്ന പരാതിയില്‍ ആര്യയുടെ പ്രതികരണം

നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി തന്നെ പറ്റിച്ചു എന്ന പരാതിയുമായി ജര്‍മ്മന്‍ യുവതി രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പാണ് യുവതി ആര്യക്കെതിരെ പരാതിയുമായി എത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ആര്യ 70 ലക്ഷം രൂപ വാങ്ങിച്ചു എന്നാണ് നടനെതിരെ കേസ് വന്നത്.

ജര്‍മ്മന്‍ ബേസ്ഡ് അഭിഭാഷകന്‍ മുഖാന്തരം ഓണ്‍ലൈനിലൂടെയാണ് വിഡ്ജ എന്ന പേരുളള യുവതി പരാതി നല്‍കിയത്. ആര്യയുടെ സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. പരാതിക്ക് പിന്നാലെ ആര്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സൈബര്‍ സെല്‍ നടനെ വിട്ടയച്ചത്. അതേസമയം സംഭവത്തെ കുറിച്ചുളള നടന്റെ പ്രതികരണം പുറത്തു വന്നിരിക്കുകയാണ്.

ആ സത്രീയെ തനിക്ക് അറിയില്ലെന്നാണ് ആര്യ പറയുന്നത്. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ഇതെന്നാണ് തോന്നുന്നത്. എന്റെ പേരില്‍ ആരെങ്കിലും ആ യുവതിയെ യഥാര്‍ത്ഥത്തില്‍ വഞ്ചിച്ചിട്ടില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യം എന്നായാലും പുറത്ത് വരുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാണ് നടന്‍ സംഭവത്തിന് പിന്നാലെ പ്രതികരിച്ചത്. സ്പോട്ട്ബോയിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

ആര്യയ്ക്ക് പുറമെ നടന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും സംഭവത്തെ കുറിച്ച് പ്രതികരിച്ചു. ബ്ലാക്ക് മെയിലിംഗ് സെലിബ്രിറ്റികള്‍ നേരിടുന്നത് ഇതാദ്യമല്ലെന്ന് ആണ് ആര്യയുടെ സുഹൃത്ത് പറയുന്നത്. എല്ലാ പ്രധാനപ്പെട്ട താരങ്ങളും ഇതിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ആര്യയുടെ ഊഴമാണ്.

ഞങ്ങള്‍ക്ക് സത്യം അറിയാം. ആര്യയുടെ കുടുംബവും സുഹൃത്തുക്കളും ഇതില്‍ പേടിക്കുന്നില്ല എന്നാണ് നടന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞത്. ‘എനിക്ക് ഒന്നും ഒളിക്കാനില്ല’ എന്നാണ് ചോദ്യം ചെയ്യല്‍ സമയത്ത് ആര്യ തുറന്നുപറഞ്ഞത്. അതേസമയം മകള്‍ ജീവിതത്തില്‍ എത്തിയ സന്തോഷത്തിലാണ് ആര്യയും സയേഷയും.

Latest Stories

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്