അച്ചനാകാന്‍ പോകുന്നത് ഒരു വിളിയാണെന്ന് പറയില്ലേ അതു പോലെയാണ് കല്യാണവും, എനിക്ക് പേടിയാണ്: അര്‍ച്ചന കവി

വിവാഹത്തെ കുറിച്ചുള്ള ചിന്ത പേടിപ്പെടുത്തുന്നതാണെന്ന് നടി അര്‍ച്ചന കവി. 2016ല്‍ വിവാഹിതയായ താരം 2021ല്‍ വിവാഹമോചിതയായിരുന്നു. സ്റ്റാന്‍ഡ് അപ് കൊമേഡിയനായ അബീഷ് മാത്യു ആയിരുന്നു നടിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ കല്യാണത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്? എന്ന ചോദ്യത്തോടാണ് അര്‍ച്ചന പ്രതികരിച്ചത്.

തനിക്ക് അറിയില്ല. കല്യാണം എന്ന ചിന്ത തന്നെ പേടിപ്പെടുത്തുന്നതാണ്. അച്ചനാകാന്‍ പോകുന്നത് എല്ലാവര്‍ക്കുമുള്ളതല്ല, അതൊരു വിളിയാണെന്ന് പറയില്ലേ അതു പോലെയാണ് കല്യാണവും. അതൊരു വിളിയാണ്. എല്ലാവര്‍ക്കും പറ്റിയെന്ന് വരില്ല. നല്ല ഒരുപാട് ദമ്പതിമാരെ കണ്ടിട്ടുണ്ട്.

പക്ഷെ എല്ലാവരും ചെയ്യുന്നുണ്ടെന്ന് കരുതി നമ്മളും ചെയ്യണമെന്നില്ല എന്നാണ് അര്‍ച്ചന പറയുന്നത്. അതേസമയം, അബീഷുമായി വേര്‍പിരിഞ്ഞതിനെ കുറിച്ചും അര്‍ച്ചന സംസാരിക്കുന്നുണ്ട്. അബീഷും താനും പരസ്പരം വളരെ കംഫര്‍ട്ടബിളായിരുന്നു. പരസ്പരം അടുത്തറിയാം എന്നായിരുന്നു കരുതിയിരുന്നത്.

ഒരേ ഫീല്‍ഡ് എന്നതും പ്രധാനപ്പെട്ടതായിരുന്നു. പക്ഷെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍, കുടുംബമായപ്പോള്‍ വിവാഹം എന്നതിനെ കുറിച്ച് തങ്ങള്‍ രണ്ടു പേര്‍ക്കും ഉണ്ടായിരുന്ന കാഴ്ചപ്പാട് ഒന്നല്ല എന്ന് മനസിലായി. തന്റെ ചിന്താഗതിയും അവന്റെ ചിന്താഗതിയും വ്യത്യസ്തമായിരുന്നു.

താന്‍ കേരളത്തില്‍ നിന്നു കൊണ്ട് തന്റെ കരിയര്‍ നോക്കുകയും അവനെ വല്ലപ്പോഴും കാണുകയും ചെയ്യുകയാണെങ്കില്‍ അതിനോട് അവന് യോജിപ്പായിരിക്കും. പക്ഷെ താന്‍ ശീലിച്ചത് ഒരുമിച്ചുള്ള ജീവിതമാണ്. രണ്ട് തീര്‍ത്തും വ്യത്യസ്തമാണ്. പക്ഷെ രണ്ടു പേരും ശരിയുമാണ്. ഞങ്ങളുടെ ആവശ്യങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നാണ് അര്‍ച്ചന പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക