എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്ന മൂന്നുനാല് കുടുംബങ്ങളുണ്ട്, സിനിമയിലെ വരുമാനം ഇല്ലെങ്കില്‍ ഞാന്‍ പെട്ടുപോകും

കോവിഡ് ലോക്ഡൗണും തീയേറ്ററുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്തതും സിനിമാരംഗത്ത് വലിയ പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്. നടീനടന്മാരും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇപ്പോഴിതാ ലോക്ഡൗണ്‍ കാലം സമ്മാനിച്ച ഈ വറുതിയെക്കുറിച്ച് മനസ്സുതുറക്കുകയാണ് നടന്‍ അപ്പാനി ശരത്. ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ശരതിന്റെ വാക്കുകള്‍

ഞാന്‍ ഇപോഴും സ്ട്രഗിളില്‍ തന്നെയാണ്. രണ്ട് വര്‍ഷമായി ഒന്നും ചെയ്തില്ല. യാതൊരു പാരമ്പര്യവും ഇല്ലാതെ സിനിമയില്‍ വന്നയാളാണ്. പക്ഷേ സിനിമയില്‍ നിന്ന് കിട്ടുന്നതുകൊണ്ടാണ് ജീവിക്കുന്നത്. ഞാനൊരാളല്ല. എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്ന മൂന്നുനാല് കുടുംബങ്ങളുണ്ട്. സിനിമയിലെ വരുമാനം ഇല്ലെങ്കില്‍ ഞാന്‍ പെട്ടുപോകും. പക്ഷേ വീണുപോയാല്‍ പറ്റില്ല. അതുകൊണ്ട് നമ്മള്‍ ഓടും. നമ്മള്‍ തോറ്റുപോകില്ല. ആരുടെ മുന്നിലും തല കുനിക്കുകയും ചെയ്യില്ല. പക്ഷേ പിടിച്ചുനില്‍ക്കാന്‍ അറിയാത്ത പണിയാണ് ചെയ്യുന്നത് എങ്കിലും വൃത്തിയായിട്ടേ ചെയ്യൂ (“മോണിക്ക” എന്ന സീരീസിന്റെ സംവിധാനം .)

കലാകാരന്‍മാരുടെ അവസ്ഥ വളരെ പരിതാപകരമാണ്. പണ്ട് ഉത്സവങ്ങള്‍ക്ക് ഒക്കെ പ്ലോട്ട് പോകാറില്ലേ. അതില്‍ ഞാന്‍ ഗരുഢന്റെയൊക്കെ ഒക്കെ പലപല വേഷങ്ങള്‍ കെട്ടി പോകാറുണ്ട്. എനിക്ക് അറിയാം അവരുടെ അവസ്ഥ. പ്ലോട്ട് പോകുന്ന പലരുടെയും ജീവിതം അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ്. കൂലിപ്പണി ഇല്ല. എന്തോ ചെയ്യും. ട്രാന്‍സ്‌ജെന്‍ഡറുകളൊക്കെ കഷ്ടപ്പെടിലാണ്. ഉത്സവങ്ങളിലും നാടകങ്ങളിലും ഇങ്ങനെ വേഷം കെട്ടുന്നവരെ എനിക്ക് അറിയാം. എന്റെ വൈഫിന്റെ അച്ഛന്‍ ചെണ്ടമേളം നടത്തുന്നയാളാണ്. ഇപ്പോള്‍ ചെണ്ടമേളമില്ല. മിമികിസ് പരേഡൊന്നുമില്ല.

ഞാന്‍ ഉള്‍പ്പെടുന്ന കലാകാരന്‍മാര്‍ കഷ്ടപ്പാടിലാണ്. അപ്പോള്‍ നമ്മള്‍ സഹായിക്കാന്‍ പാടില്ലേ എന്ന് ചോദിക്കും. അങ്ങനെയൊന്നും വളര്‍ന്നിട്ടില്ല എന്നതാണ് സത്യം. കഴിഞ്ഞുപോയ രണ്ട് വര്‍ഷം കൂടി ഉണ്ടായിരുന്നെങ്കില്‍ എനിക്ക് പ്രശ്മില്ലായിരുന്നു. ഇനിയിപ്പോള്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞു. ഞാന്‍ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു. ചെന്നൈയില്‍ ശശികുമാറിന്റെ വില്ലനായിട്ടുള്ള ചിത്രമാണ് ഇപോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു