അച്ഛനില്ലാത്ത കുട്ടിയാണെന്ന് പറഞ്ഞ് ഏഴാം ക്ലാസു മുതല്‍ കല്യാണാലോചന, കഴുത്തിലെ ഷാള്‍ ഒരാള്‍ വലിച്ച് താഴെയിട്ടു; തുറന്നു പറഞ്ഞ് അനുമോള്‍

താന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ വീട്ടില്‍ പെണ്ണ് കാണല്‍ ചടങ്ങ് തുടങ്ങിയിരുന്നുവെന്ന് നടി അനുമോള്‍. മുത്തുകുമാര്‍ സംവിധാനം ചെയ്യുന്ന ‘അയാലി’ എന്ന സീരിസിലാണ് അനുമോള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ആര്‍ത്തവം ആരംഭിച്ച മുതല്‍ സ്‌കൂളില്‍ പോവാന്‍ പറ്റാതിരിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് അയാലി എന്ന സീരീസ് പറയുന്നത്.

ഈ സീരിസില്‍ കാണിച്ചിരിക്കുന്നതു പോലെയുള്ള സംഭവങ്ങള്‍ തന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് എന്നാണ് അനുമോള്‍ പറയുന്നത്. സീരിസിന്റെ കഥ കേട്ടപ്പോള്‍ താന്‍ പറഞ്ഞിരുന്നു, നിങ്ങള്‍ വിശ്വസിക്കില്ല തന്റെ നാട്ടിലും ഇത് പോലെ നടക്കുന്നുണ്ടെന്ന്. തനിക്ക് ഏഴാം ക്ലാസ് മുതല്‍ പെണ്ണ് കാണല്‍ ചടങ്ങ് തുടങ്ങിയിരുന്നു. അച്ഛന്‍ താന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചതാണ്.

അമ്മയും സഹോദരിയുമാണ് തനിക്കുള്ളത്. അച്ഛനില്ലാത്തെ കുട്ടി, പെണ്ണുങ്ങള്‍ മാത്രമുള്ള വീട് എന്നൊക്കെ പറഞ്ഞ് വേഗം കല്യാണം കഴിപ്പിക്കാന്‍ പറഞ്ഞു. താനതിലൂടെ കടന്ന് പോയതാണ്. ഇപ്പോഴും തന്റെ നാട്ടില്‍ സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ പെണ്‍കുട്ടികളെ പെണ്ണ് കാണാന്‍ ആളുകള്‍ വരും. ഒരു ദിവസം തന്നെ രണ്ട് മൂന്ന് കുടുംബങ്ങള്‍ വന്ന് കണ്ട് പോവും. ഇതിനെതിരെ സംസാരിക്കണം എന്ന് ആലോചിരുന്നു.

കറക്ടായി മുത്തു ഈ കഥയുമായി വന്നു. ‘മുത്തൂ ഞാനിത് ചെയ്യുന്നു’ എന്ന് പറഞ്ഞു എന്നാണ് അനുമോള്‍ വികടന്‍ ചാനലിനോട് പ്രതികരിക്കുന്നത്. താന്‍ പഠിച്ചിരുന്ന കാലത്തെ ഒരു അനുഭവവും താരം പങ്കുവയ്ക്കുന്നുണ്ട്. താന്‍ കോയമ്പത്തൂര്‍ കോളേജിലാണ് പഠിച്ചത്. ആ സമയത്ത് കഴുത്തിന് ഷാള്‍ ഇടുന്ന ഒരു സ്‌റ്റൈല്‍ ഉണ്ടായിരുന്നു. ടൗണില്‍ കൂടെ പോകവെ ആരാണെന്ന് പോലും അറിയില്ല, ഒരാള്‍ വന്ന് ഷാള്‍ വലിച്ച് താഴെയിട്ടു.

എന്തിനാണിങ്ങനെ ഷാള്‍ ഇടുന്നതെന്ന് ചോദിച്ച്. അങ്ങനെ ഓരോരോ കാര്യങ്ങള്‍ അഭിമുഖീകരിച്ചാണ് എല്ലാ പെണ്‍കുട്ടികളും മുന്നോട്ട് പോവുന്നത്. ഇന്നത്തെ കാലത്ത് വിദ്യാഭ്യസമാണ് വേണ്ടത്, തെറ്റേതാ ശരിയേതാ എന്ന് മനസിലാക്കാന്‍ കഴിയുന്ന വിദ്യാഭ്യാസം എന്നാണ് അനുമോള്‍ പറയുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ