മാഹിയില്‍ ഓട്ടോ ഓടിക്കുക റിസ്‌ക് ആയിരുന്നു, പിന്നീട് പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി: ആന്‍ അഗസ്റ്റിന്‍

ഒരിടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷാക്കരന്റെ ഭാര്യ’ എന്ന സിനിമയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. സിനിമയില്‍ ഓട്ടോ ഓടിക്കുന്ന രംഗങ്ങള്‍ റിസ്‌ക് ആയിരുന്നു എന്നാണ് ആന്‍ ഇപ്പോള്‍ പറയുന്നത്.

മാഹി പോലെ തിരക്കുള്ള സ്ഥലത്തൂടി ഓട്ടോറിക്ഷ ഓടിച്ച് പോകണം. പല സ്ഥലത്തായി വണ്ടി നിര്‍ത്തുകയും പിന്നെയും സ്റ്റാര്‍ട്ട് ചെയ്ത് പോവുകയും വേണം. കുറച്ച് ദിവസം അത് വലിയ പ്രയാസമുള്ള കാര്യമായിരുന്നെങ്കിലും പിന്നീട് ആത്മവിശ്വാസമായി.

വൈകാതെ ഓട്ടോ ഓടിക്കുന്നതില്‍ തന്നെ പരീക്ഷണങ്ങളൊക്കെ ചെയ്യാന്‍ തുടങ്ങി എന്നാണ് ആന്‍ പറയുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ആണ് നായകനായി എത്തുന്നത്. ആദ്യ സിനിമയായ ‘എല്‍സമ്മ എന്ന ആന്‍ണകുട്ടി’യില്‍ സുരാജ് ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ നന്നായി അറിയാമായിരുന്നു എന്നാണ് ആന്‍ പറയുന്നത്.

ആദ്യ സിനിമയില്‍ സുരാജേട്ടന്റെ കൂടെ ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതല്‍ സുരാജേട്ടനുമായി നല്ലൊരു ബന്ധമുണ്ട്. എല്‍സമ്മയില്‍ കോംബിനേഷന്‍ സീനുകള്‍ കുറവായിരുന്നെങ്കിലും സുരാജേട്ടനെ നന്നായി അറിയാം. ഓട്ടോറിക്ഷക്കാരനിലേക്ക് വന്നപ്പോള്‍ സുരാജേട്ടന്‍ കുറച്ചൂടി സപ്പോര്‍ട്ടീവായി.

അഭിനയത്തില്‍ നിന്നും വിട്ട് നിന്നത് കൊണ്ട് തനിക്ക് വലിയ ഒരു ഇടവേള വന്ന് പോയി. അതിന്റെ പ്രായസമുണ്ടെങ്കിലും സുരാജേട്ടന്‍ പലതും പറഞ്ഞ് തന്നു. അതൊക്കെ എന്നെ സംബന്ധിച്ച് വലിയ സഹായമായി. ഷൂട്ടിംഗ് തുടങ്ങിയ ആദ്യ ദിവസം മുതലിങ്ങോട്ട് ടേക്കിന് മുമ്പ് ഒരുമിച്ച് പോയി പ്രാക്ടീസ് ചെയ്യുമായിരുന്നുവെന്നും ആന്‍ വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ