ദൈവമേ ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ആലോചിക്കാറുണ്ട്: ആന്‍ അഗസ്റ്റിന്‍

ഒരിക്കല്‍ അഭിമുഖത്തില്‍ പറയാത്ത കാര്യം വന്നതിനെക്കുറിച്ച് വെളിപ്പെടുത്തി ആന്‍ അഗസ്റ്റിന്‍. കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആനിന് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നാണ് താന്‍ കേട്ടതെന്ന് അവതാരകന്‍ പറയുമ്പോള്‍ അത് നിഷേധിച്ചിരിക്കുകയാണ് നടി.

കേള്‍ക്കുന്നത് തെറ്റായ കാര്യമാണെന്നും. ഞാനിങ്ങനെ സംസാരിക്കുമെങ്കിലും എനിക്ക് അധികം സുഹൃത്തുക്കളൊന്നുമില്ലെന്നും ആന്‍ പറയുന്നു. ബാംഗ്ലൂരിലെ സുഹൃത്തുക്കള്‍ വന്നത് സഹോദരിയുടെ കല്യാണ നിശ്ചയത്തിനാണ്. എനിക്ക് ബാംഗ്ലൂരിലും നാട്ടിലും അധികം സുഹൃത്തുക്കളില്ല. ഉള്ള കുറച്ച് പേര്‍ വളരെ ക്ലോസ് ആയവരാണ്. അവര്‍ എന്റെ കൂടെ വന്ന് നില്‍ക്കാറുണ്ട്.

അച്ഛനും അമ്മയുമായുമൊക്കെ ക്ലോസ് ആയിരിക്കും. പക്ഷെ അതും വിരലിലെണ്ണാവുന്നവരേ കാണൂവെന്നും ആന്‍ പറയുന്നു.

അതുകൊണ്ട് തന്നെ തന്നെക്കുറിച്ച് പ്രചരിച്ച ഈ വിവരം തെറ്റായിരിക്കുമെന്നും ആന്‍ അവതാരകനോടായി പറയുന്നുണ്ട്. ചില അഭിമുഖങ്ങള്‍ വായിക്കുമ്പോള്‍ സ്വയം ദൈവമേ ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ആലോചിക്കാറുണ്ടെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളികളുടെ പ്രിയ നടനായ അഗസ്റ്റിന്റെ മകളാണ് ആന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ അരങ്ങേറിയ ആന്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ താരമാണ്. ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തെ തേടി പുരസ്‌കാരമെത്തുന്നത്.

വിവാഹശേഷം അഭിനയ രംഗത്ത് നിന്ന് വി്ട്ടുനിന്ന നടി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയായിരുന്നു ആനിന്റെ തിരിച്ചുവരവ്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി