'ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നാണംകെട്ടു, ഇതുപോലെ ഒരു അവസ്ഥ വേറെ ഉണ്ടായിട്ടില്ല'; വിജയ്‌യുടെ നായിക ആയതിന് ശേഷമുള്ള സംഭവം പറഞ്ഞ് അഞ്ജു അരവിന്ദ്

ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന അഞ്ജു അരവിന്ദ് ഇപ്പോള്‍ നൃത്തവിദ്യായലവും യൂട്യൂബുമായി സജീവമാണ്. ഈ വര്‍ഷം താരം വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ്.

പാര്‍വതി പരിണയത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിജയ്‌യുടെ സിനിമയില്‍ അവസരം ലഭിച്ചത്. അവിടെ ചെന്നപ്പോള്‍ വിജയിയും സിനിമയിലെ പുതുമുഖമായിരുന്നു. തനിക്കും തമിഴ് വശമില്ലായിരുന്നു. പോരാത്തതിന് ആദ്യ തമിഴ് സിനിമയും ആയിരുന്നു.

അന്ന് നടി സംഗീതയാണ് തനിക്ക് വേണ്ടി തമിഴില്‍ കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. പൂവെ ഉനക്കാഗെ കഴിഞ്ഞ ശേഷം ഒരിക്കല്‍ താന്‍ ചെന്നൈയില്‍ പോയപ്പോള്‍ നാണംകെട്ട സംഭവം ഇപ്പോഴും ഓര്‍ത്ത് ചിരിക്കും.

ചെന്നൈ റെയില്‍വെ സ്റ്റേഷനില്‍ പോകുന്നവര്‍ക്ക് അറിയാം അവിടുത്തെ പോര്‍ട്ടര്‍ നമ്മള്‍ ചെന്ന് ഇറങ്ങുമ്പോള്‍ തന്നെ ബാഗ് എടുക്കാന്‍ ഓടി വരും. പിന്നെ വലിയ കൂലിയും ചോദിക്കും. അതുകൊണ്ട് താന്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തന്നെ അവരെ തടയണം എന്ന് വിചാരിച്ചിരുന്നു.

താന്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ കുറേപ്പേര്‍ ഓടിവന്നു. താന്‍ വിചാരിച്ചു പോര്‍ട്ടര്‍മാരാണെന്ന്. ഉടനെ താന്‍ അവരോട് പറഞ്ഞു ‘ആരും എന്റെ ബാഗില്‍ തൊടരുത്’ എന്ന്. ഉടനെ അവര്‍ തന്നോട് പറഞ്ഞു. തങ്ങള്‍ അതിന് വന്നതല്ല. ‘പൂവെ ഉനക്കാഗെ കണ്ടിട്ടുള്ള ഇഷ്ടം അറിയിക്കാന്‍ വന്നതാണെന്ന്’.

അവര്‍ അത് പറഞ്ഞപ്പോള്‍ താന്‍ ചമ്മിപ്പോയി. ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല. ഇന്നും തമിഴ്‌നാട്ടില്‍ ചെന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹമാണ്. രജനിസാറിന്റെ പെങ്ങള്‍ വിജയി പടത്തിലെ നായിക എന്നൊക്കെ പറഞ്ഞാണ് അഭിസംബോധന ചെയ്യുന്നത് പോലും എന്നാണ് അഞ്ജു അരവിന്ദ് പറയുന്നത്.

ബിബിന്‍ ജോര്‍ജും സനുഷയും കേന്ദ്രകഥാപാത്രങ്ങളാകുന്ന മരതകം ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. യൂത്തിനൊപ്പം സിനിമ ചെയ്തപ്പോള്‍ എങ്ങനെയാണ് അവര്‍ക്കൊപ്പം അഭിനയിക്കുക എങ്ങനെയാണ് സൗഹൃദം കൊണ്ടുപോകുക എന്നൊക്കെ തോന്നിയിരുന്നു എന്നും അഞ്ജു പറയുന്നു.

Latest Stories

ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; ‌11പേരെ റിമാൻഡ് ചെയ്തു

'മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണോ'; വി ഡി സതീശൻ

'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

കൊച്ചിയുടെ കനാലുകൾ മരിക്കുമ്പോൾ നഗരം ശ്വാസംമുട്ടുന്നു

'ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗം, സംസ്ഥാനത്തിന് റോളില്ല'; ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ

'സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും'; വി ഡി സതീശൻ

'ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെയാണ് വിവേകമെന്ന് പറയുന്നത്, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്'; ജോയ് മാത്യു

മാസപ്പടി കേസ്; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സി എം ആർ എൽ, അന്വേഷണം തടയണമെന്ന് ആവശ്യം

പൂനെയിൽ വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചു; നിരവധി പേർ ​ഗുരുതരാവസ്ഥയിൽ