അവര്‍ വന്നു നിരാശ തീര്‍ക്കുകയാണ്, ആ പോസ്റ്റ് കണ്ട് ഞെട്ടിപ്പോയി, പണ്ട് ഫെയ്‌സ്ബുക്കില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു, ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും: അനാര്‍ക്കലി മരിക്കാര്‍

സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന മോശം കമന്റുകളെ കുറിച്ച് പ്രതികരിച്ച് നടിയും ഗായികയുമായ അനാര്‍ക്കലി മരിക്കാര്‍. ടോക്‌സിസിറ്റി പരത്താനുള്ള പ്രധാനയിടമാണ് സമൂഹ മാധ്യമങ്ങളെന്നും നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ അവരുടെ നിരാശ തീര്‍ക്കുന്നിടം സോഷ്യല്‍ മീഡിയയാണെന്നും അനാര്‍ക്കലി പറഞ്ഞു.

മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.ഫേക്ക് അക്കൗണ്ടുകളില്‍ നിന്നാണ് കൂടുതലായും ഇത്തരം കമന്റുകള്‍ വരാറുള്ളത്. കുറച്ച് മുമ്പോട്ട് ചിന്തിക്കുന്നയാളുകളാണ് നമുക്ക് ചുറ്റുമുള്ളത്. അതിനിടയില്‍ നേരിട്ട് ടോക്‌സിസിറ്റി പ്രകടിപ്പിക്കുക അത്ര എളുപ്പമല്ല.

പെണ്‍കുട്ടികളുടെ പ്രൊഫൈലിന് താഴെയാണ് കൂടുതലായും മോശം കമന്റുകള്‍ കാണാറുള്ളത്. പണ്ടൊക്കെ ഫേസ്ബുക്കിലൂടെയായിരുന്നു എങ്കില്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും സ്ഥിതി ഇതു തന്നെയാണ്.

നമ്മള്‍ ഇടുന്ന പോസ്റ്റിനെ പിന്തുണച്ചാണ് കമന്റ് വരാറുള്ളത്. ഞാന്‍ ഇന്‍സ്റ്റഗ്രാമും ഫേ്‌സ്ബുക്കുമൊക്കെ നോക്കാറുണ്ട്. ഇതില്‍ ഇന്‍സ്റ്റഗ്രാം കമന്റ് മോട്ടിവേഷനും ഫെയ്‌സ്ബുക്കില്‍ തെറ്റുകള്‍ മാത്രം കണ്ടുപിടിച്ചുള്ള വിമര്‍ശനവുമാണ്.

അവരുടെ പ്രൊഫൈല്‍ എടുത്ത് നോക്കിയാല്‍ അറിയാം പ്രായമുള്ളവരാണ് എല്ലാവരും. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ഇവര്‍ വന്നിട്ടുണ്ട്. ഈയടുത്ത് ഞാനിട്ട ഒരു പോസ്റ്റിന്റെ കമന്റ് കണ്ട് ഞെട്ടിപ്പോയി, അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി