"സത്യാവസ്ഥ എന്താണെന്ന് എന്റെ മോൾക്കും, വീട്ടുകാർക്കും അറിയാം..,"; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അമൃത

സോഷ്യൽ മീഡിയയിൽ തന്നെ കുറിച്ച് എത്തുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. സന്തോഷ നിമിഷങ്ങളിലെല്ലാം തന്നെ തേടി എത്തുന്ന നെഗറ്റീവ് വാർത്തകളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് അമൃത. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇതുവരെ പുറത്ത് പറയാത്ത കാര്യങ്ങളും തന്റെ പേരിലുള്ള വ്യാജ വാർത്തകളും അമൃത പറഞ്ഞത്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് താനിത് വരെ സോഷ്യൽ മീഡിയയിൽ ഒന്നും പറഞ്ഞിട്ടില്ല.

ഇനി പറയാൻ ഉദ്ദേശിക്കുന്നുമില്ല. താൻ എന്തെങ്കിലും പറഞ്ഞ് അതൊക്കെ ആരിലേക്കെങ്കിലും എത്താനോ അവരെ വിഷമിപ്പിക്കാനോ താൽപര്യപ്പെടുന്നില്ലന്നും, അതുകൊണ്ടാണ് താൻ എല്ലാറ്റിൽ നിന്നും മാറി നിൽക്കുന്നതെന്നും അമൃത പറഞ്ഞു. പക്ഷേ ആളുകൾ അവർക്ക് തോന്നുന്നതൊക്കെ പറയുകയാണ്. ഇതുവരെ തന്റെ പേരിൽ വന്ന 99 ശതമാനം വാർത്തകളും വ്യാജമാണെന്നും അമൃത പറഞ്ഞു .

‘അവിടുന്നും ഇവിടുന്നുമായി ഞാൻ കോടികൾ തട്ടിയെടുത്തു എന്നൊക്കെയാണ്  എന്നെപ്പറ്റി പുറത്തു വരുന്ന  പ്രധാന വ്യാജ  വാർത്തകൾ. കോടികളുടെ കണക്ക് കേട്ടാൽ പത്ത് ഇരുപത് കോടി എനിക്കിപ്പോൾ ഉണ്ടെന്ന് കരുതാം. സത്യാവസ്ഥ എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും എന്റെ മോൾക്കും അറിയാം. അത്രയും മതി. ഞാൻ സീറോ യിൽ നിന്നാണ് ജീവിതം റീസ്റ്റാർട്ട് ചെയ്തത്. അതൊന്നും നാട്ടുകാർക്ക് അറിയുന്ന കാര്യമല്ലല്ലോ. അതാണ് അവർ തോന്നുന്നതൊക്കെ പറയാൻ കാരണെമന്നും’അമൃത പറഞ്ഞു.

‘ആളുകൾ പറയുന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ അമൃത സുരേഷ് എന്തൊക്കെ നേടിയിട്ടുണ്ടാവും. എവിടെയോ എത്തിയിട്ടുണ്ടാവും. ഇതിനൊന്നും ആരെയും ഒന്നും പറയാൻ പറ്റില്ല. ഇവിടെ വന്ന് കുറച്ച് കമന്റിട്ടിട്ട് പോവുമ്പോൾ അവരുടെ ഫ്രസ്‌ട്രേഷൻ കുറയുകയാണെങ്കിൽ കുറയട്ടേ..’ അങ്ങനെയേ താൻ വിചാരിക്കുന്നുള്ളുവെന്നും അമൃത കൂട്ടിച്ചേർത്തു

ചില സമയത്ത് ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം വരും. കുഴപ്പമില്ലെന്ന് കരുതി ഓരോന്നും ഞാന്‍ വിട്ട് കളയും. മകളാണ് തനിക്ക് കുടുതൽ സപ്പോർട്ട്.  മമ്മി എന്തിനാണ് വിഷമിക്കുന്നത്. ഞാനില്ലേ എന്നാണ് മകൾ പറയാറുള്ളത്. അമ്മയും അച്ഛനും സഹോദരി അഭിരാമിയുമൊക്കെ ഇതേ നിലപാടിലാണെന്നും’ അമൃത സൂചിപ്പിച്ചു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ