"സത്യാവസ്ഥ എന്താണെന്ന് എന്റെ മോൾക്കും, വീട്ടുകാർക്കും അറിയാം..,"; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അമൃത

സോഷ്യൽ മീഡിയയിൽ തന്നെ കുറിച്ച് എത്തുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. സന്തോഷ നിമിഷങ്ങളിലെല്ലാം തന്നെ തേടി എത്തുന്ന നെഗറ്റീവ് വാർത്തകളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് അമൃത. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇതുവരെ പുറത്ത് പറയാത്ത കാര്യങ്ങളും തന്റെ പേരിലുള്ള വ്യാജ വാർത്തകളും അമൃത പറഞ്ഞത്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് താനിത് വരെ സോഷ്യൽ മീഡിയയിൽ ഒന്നും പറഞ്ഞിട്ടില്ല.

ഇനി പറയാൻ ഉദ്ദേശിക്കുന്നുമില്ല. താൻ എന്തെങ്കിലും പറഞ്ഞ് അതൊക്കെ ആരിലേക്കെങ്കിലും എത്താനോ അവരെ വിഷമിപ്പിക്കാനോ താൽപര്യപ്പെടുന്നില്ലന്നും, അതുകൊണ്ടാണ് താൻ എല്ലാറ്റിൽ നിന്നും മാറി നിൽക്കുന്നതെന്നും അമൃത പറഞ്ഞു. പക്ഷേ ആളുകൾ അവർക്ക് തോന്നുന്നതൊക്കെ പറയുകയാണ്. ഇതുവരെ തന്റെ പേരിൽ വന്ന 99 ശതമാനം വാർത്തകളും വ്യാജമാണെന്നും അമൃത പറഞ്ഞു .

‘അവിടുന്നും ഇവിടുന്നുമായി ഞാൻ കോടികൾ തട്ടിയെടുത്തു എന്നൊക്കെയാണ്  എന്നെപ്പറ്റി പുറത്തു വരുന്ന  പ്രധാന വ്യാജ  വാർത്തകൾ. കോടികളുടെ കണക്ക് കേട്ടാൽ പത്ത് ഇരുപത് കോടി എനിക്കിപ്പോൾ ഉണ്ടെന്ന് കരുതാം. സത്യാവസ്ഥ എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും എന്റെ മോൾക്കും അറിയാം. അത്രയും മതി. ഞാൻ സീറോ യിൽ നിന്നാണ് ജീവിതം റീസ്റ്റാർട്ട് ചെയ്തത്. അതൊന്നും നാട്ടുകാർക്ക് അറിയുന്ന കാര്യമല്ലല്ലോ. അതാണ് അവർ തോന്നുന്നതൊക്കെ പറയാൻ കാരണെമന്നും’അമൃത പറഞ്ഞു.

‘ആളുകൾ പറയുന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ അമൃത സുരേഷ് എന്തൊക്കെ നേടിയിട്ടുണ്ടാവും. എവിടെയോ എത്തിയിട്ടുണ്ടാവും. ഇതിനൊന്നും ആരെയും ഒന്നും പറയാൻ പറ്റില്ല. ഇവിടെ വന്ന് കുറച്ച് കമന്റിട്ടിട്ട് പോവുമ്പോൾ അവരുടെ ഫ്രസ്‌ട്രേഷൻ കുറയുകയാണെങ്കിൽ കുറയട്ടേ..’ അങ്ങനെയേ താൻ വിചാരിക്കുന്നുള്ളുവെന്നും അമൃത കൂട്ടിച്ചേർത്തു

ചില സമയത്ത് ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം വരും. കുഴപ്പമില്ലെന്ന് കരുതി ഓരോന്നും ഞാന്‍ വിട്ട് കളയും. മകളാണ് തനിക്ക് കുടുതൽ സപ്പോർട്ട്.  മമ്മി എന്തിനാണ് വിഷമിക്കുന്നത്. ഞാനില്ലേ എന്നാണ് മകൾ പറയാറുള്ളത്. അമ്മയും അച്ഛനും സഹോദരി അഭിരാമിയുമൊക്കെ ഇതേ നിലപാടിലാണെന്നും’ അമൃത സൂചിപ്പിച്ചു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി