വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അൽഫോൺസ് പുത്രന്റെ ‘പ്രേമം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് അൽത്താഫ് സലിം. പിന്നീട് ഗോൾഡ്, പാച്ചുവും അത്ഭുത വിളക്കും, പ്രേമലു എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. അൽത്താഫ് സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രം ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയാണ്. ഫഹദ് ഫാസിൽ നായകനാവുന്ന ‘ഓടും കുതിര ചാടും കുതിര’യാണ് അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന അടുത്ത സിനിമ.

അൽത്താഫ് സലിം ആദ്യമായി നായകനാവുന്ന ചിത്രം ‘മന്ദാകിനി’. അനാർക്കലിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു കല്ല്യാണവും അതിനോടനുബന്ധിച്ച് അരങ്ങേറുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്യുന്ന മന്ദാകിനിയുടെ പ്രമേയം.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അൽത്താഫ് സലിം. വടക്കുനോക്കിയന്ത്രം തുടങ്ങുന്ന അതേ ഫോർമാറ്റിലാണ് മന്ദാകിനിയും തുടങ്ങുന്നത് എന്നാണ് അൽത്താഫ് പറയുന്നത്. കൂടാതെ എല്ലാത്തരം പ്രേക്ഷകർക്കും കണക്ട് ആവുന്ന തരത്തിലുള്ള ചിത്രമാണിതെന്നും അൽത്താഫ് പറയുന്നു.

“ഒരു സംഭവത്തെ ചുറ്റിപറ്റി ഒരു ദിവസം നടക്കുന്ന കഥയാണ് മന്ദാകിനി. തമാശയോടൊപ്പം ചെറിയ ട്രാവലും മന്ദാകിനിയുടെ ഭാഗമാണ്. എല്ലാവർക്കും കാണാൻ പറ്റുന്നൊരു സിനിമയാണിത്.
ഈ സിനിമയിൽ എല്ലാവരെയും റെപ്രെസെന്റ്റ്റ് ചെയ്യുന്ന ആരെങ്കിലും ഉണ്ടാകും. അത് കാരണം മൊത്തം പ്രേക്ഷകരെയും ഈ സിനിമ ടാർജറ്റ് ചെയ്യുന്നുണ്ട്.
ടീനേജ്, യൂത്ത് പ്രേക്ഷകരെ മാത്രമല്ല ജനറൽ ഓടിയൻസിന് കൂടി വേണ്ടിയുള്ള സിനിമയാണ് മന്ദാകിനി.

വടക്കുനോക്കിയന്ത്രം തുടങ്ങുന്ന അതേ ഫോർമാറ്റിലാണ് ഈ സിനിമയും തുടങ്ങുന്നത്. വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലേതും. കല്യാണം അടുത്തെത്തി പക്ഷേ അയാൾ കൺഫ്യൂസ്‌ഡ് ആണ്. പ്രിപ്പയേർഡ് ആകാത്ത ഒരു കല്യാണത്തിന് നായകൻ ഒരുങ്ങുന്നതും തുടർന്നുള്ള കോമഡികളാണ് സിനിമയുടെ ബാക്കി.

പാച്ചുവും അത്ഭുതവിളക്കിനും ശേഷമാണ് അഭിനയം ഇഷ്ടപ്പെട്ട് തുടങ്ങിയത്. പ്രേമലു ഒക്കെ കഴിഞ്ഞപ്പോഴേക്കും നല്ല ഫ്ലെക്സിബിൽ ആയി. അതുവരെ വേണോ വേണ്ടയോ എന്ന് ചിന്തിച്ചിരുന്നു. ഫഹദ് ഫാസിൽ ടേക്കിൽ ഒരുപാട് ഇബ്രോവൈസേഷൻ നടത്തും. ഡയലോഗ് പറഞ്ഞിട്ട് റിയാക്ഷന് വേണ്ടി ഒരു രണ്ട് സെക്കൻഡ് വേറെ ഇട്ടിട്ടുണ്ടാകും പക്ഷെ അത് റിഹേഴ്‌സലിൽ ഉണ്ടാകില്ല ടേക്കിൽ വരും. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ നമ്മളൊന്ന് അലേർട്ട് ആയിരിക്കണം.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അൽത്താഫ് സലിം പറഞ്ഞത്.

മെയ് 24നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഗണപതി, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, അജയ് വാസുദേവ്, ജാഫർ ഇടുക്കി, ജൂഡ് അന്താണി ജോസഫ്, ജിയോ ബേബി തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ