മോഹന്‍ലാലിന്റെ ഇന്നത്തെ സിനിമകളോട് യോജിപ്പില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ ചെകുത്താന്റെ മൂല്യം വര്‍ദ്ധിച്ചേനെ...: അഖില്‍ മാരാര്‍

സിനിമ കാണാതെ ഡീഗ്രേഡ് ചെയ്ത ചെകുത്താന്‍ എന്ന വ്‌ളോഗര്‍ക്കെതിരെ സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്തെത്തിയിരുന്നു. ‘ലൂസിഫര്‍’, ‘പുലിമുരുകന്‍’, ‘റോഷാക്ക്’ എന്നീ സിനിമകളെ വിമര്‍ശിച്ചും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പരിഹസിച്ചും ആയിരുന്നു ചെകുത്താന്റെ വീഡിയോ. എന്നാല്‍ ചെകുത്താന്‍ എന്ന വ്യക്തിയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഖില്‍ മാരാര്‍.

താന്‍ ചൂണ്ടികാണിച്ചത് നമ്മള്‍ ഒരാളെ അല്ലെങ്കില്‍ ഒരു സിനിമയെ എന്തിനെ ആയാലും വിമര്‍ശിക്കുമ്പോള്‍ അല്ലെങ്കില്‍ കുറ്റപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും അതിനെ കുറിച്ച് പഠിച്ചിരിക്കണം. മോഹന്‍ലാലിന്റെ ഇന്നത്തെ സിനിമകളോട് യോജിപ്പില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ ചെകുത്താന്റെ മൂല്യം വര്‍ധിച്ചേനെ. മറിച്ച് ചീത്തവിളിച്ചത് ശരിയായില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

അഖില്‍ മാരാരുടെ കുറിപ്പ്:

ചെകുത്താന്‍ എന്ന സ്വയം പ്രഖ്യാപിത വ്യക്തിയുമായി എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല.. ഞാന്‍ ആകെ ചൂണ്ടികാണിച്ചത് നമ്മള്‍ ഒരാളെ അല്ലെങ്കില്‍ ഒരു സിനിമയെ അല്ലെങ്കില്‍ ഒരു പ്രസ്ഥാനത്തെ അതുമല്ലെങ്കില്‍ ഒരു പുസ്തകത്തെ എന്തിനെ ആയാലും വിമര്‍ശിക്കുമ്പോള്‍ അല്ലെങ്കില്‍ കുറ്റപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും പഠിച്ചിരിക്കണം.. അല്ലെങ്കില്‍ നാളെയില്‍ തിരുത്തേണ്ടി വരും.. അപ്പോള്‍ നമ്മള്‍ വിമര്‍ശിക്കുന്ന ആള്‍ ജയിക്കും നമ്മള്‍ തോല്‍ക്കും.. സ്വയം ഒരു തോല്‍വി ആവാതിരിക്കാന്‍ അറിഞ്ഞ ശേഷം മനസിലാക്കിയ ശേഷം കാര്യ കാരണങ്ങള്‍ നിരത്തി വിമര്‍ശിക്കു..

അത്തരം വിമര്‍ശനങ്ങള്‍ നമ്മുടെ ജനാധിപത്യത്തില്‍ അനിവാര്യമാണ്.. ഞാന്‍ ശക്തമായി ഇടത് പക്ഷത്തെ വിമര്‍ശിക്കാന്‍ തുടങ്ങിയത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉള്‍പെടെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പഠിച്ച ശേഷം എന്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടപ്പിലാക്കിയ കമ്മ്യൂണിസ്റ്റ് ആശയം എന്ന അന്വോഷണത്തിന് ശേഷമാണ്.. അതായത് കമ്മ്യൂണിസം എന്ന ആശയവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി.. കാര്യങ്ങള്‍ പഠിക്കാതെ ഒരാളെ തന്തയ്ക്ക് തള്ളയ്ക്കും വിളിക്കുക..

അയാളെ തെറി പറഞ്ഞു ആഘോഷിക്കുക ഇതൊക്കെ അറിവില്ലത്തവന്റെ ജല്പനങ്ങള്‍ മാത്രമാണ്.. അത്തരക്കാരെ ചൂണ്ടി കാണിച്ചതില്‍ ഒരാള്‍ മാത്രമാണ് ചെകുത്താന്‍.. തനിക്ക് ഒരു തെറ്റ് പറ്റിയെന്നും ഞാന്‍ കാണാത്ത ഒരു സിനിമയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞതില്‍ എനിക്കിന്ന് ഖേദം ഉണ്ടെന്നും പക്ഷേ മോഹന്‍ലാല്‍ എന്ന നടന്റെ ഇന്നത്തെ സിനിമകളോട് എനിക്ക് തീരെ യോജിപ്പില്ല എന്നും ചെകുത്താന്‍ പറഞ്ഞിരുന്നെങ്കില്‍ അയാളുടെ മൂല്യം വര്‍ധിച്ചേനെ…

മറിച്ച് അയാള്‍ എന്നെ തെറി വിളിച്ചും പരിഹസിച്ചും വീഡിയോ ചെയ്തു.. അയാളുടെ ചില ആരാധകര് കൂട്ടമായി വന്ന് എന്റെ പേജില്‍ അത്തരം തെറികള്‍ ആവര്‍ത്തിച്ചു. കൂട്ടത്തില്‍ ഇങ്ങനെ കൂടി പറഞ്ഞു.. ചെകുത്താന്‍ വിചാരിച്ചത് കൊണ്ട് എന്നെ നാല് പേര് അറിഞ്ഞു എന്ന്… ആരാണ് ഈ നാല് പേര്.. ഇന്നലെ വരെ എന്നെ അറിഞ്ഞത് ആരായിരുന്നു.. ആ ധാരണ കൂടി ഒന്ന് മാറ്റാന്‍ ഞാന്‍ രണ്ട് സ്‌ക്രീന്‍ ഷോട്ടുകള്‍ ഇടാം.. കഴിഞ്ഞ മാസം എന്റെ ഫെയ്‌സ്ബുക്ക് പേജിന് 57ലക്ഷം റീച്ച് ആയിരുന്നു…നിങ്ങള്‍ ഈ പറഞ്ഞ ചെകുത്താന്‍ വന്നിട്ടും ഈ മാസം 28ലക്ഷം ആണ്… പിന്നെ ഗൂഗിള്‍ പറയും ബാക്കിയൊക്കെ… ഞാന്‍ മൂലം ജനങ്ങള്‍ മറന്ന ചെകുത്താനെ ചിലര്‍ ഓര്‍ത്തു എന്ന് ആശ്വസിക്കുക…

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം