എന്നെ വിശ്വസിച്ച് എന്റെ വീട്ടുകാര്‍പോലും ഇത്രയും കോടി മുടക്കില്ല: അജു വര്‍ഗീസ്

മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ എത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് അജു വര്‍ഗീസ്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ധ്യാന്‍ ചിത്രത്തിലൂടെ നിര്‍മ്മാതാവായ അദ്ദേഹം ഇപ്പോള്‍ കമല എന്ന ചിത്രത്തിലൂടെ നായകനായും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്. നായകനായുള്ള ആദ്യസിനിമ പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആഹ്ലാദമല്ല ചങ്കിടിപ്പാണ് ഉള്ളതെന്നാണ് അജു പറയുന്നത്.

“നായകനാകാന്‍ താത്പര്യമുള്ള ആളല്ല ഞാന്‍, വിനയംകൊണ്ടു പറയുകയല്ല. നായകനാകുന്നതിന്റെ പ്രയാസങ്ങളും ഒരു നടന്‍ എന്നനിലയിലുള്ള എന്റെ പരിമിതികളും എല്ലാം എനിക്ക് വ്യക്തമായി അറിയാം എന്നതുതന്നെയാണ് കാര്യം. ലൗ ആക്ഷന്‍ ഡ്രാമയുടെ റിലീസനുബന്ധ ജോലികള്‍ക്കിടയിലാണ് രഞ്ജിത് ശങ്കറിന്റെ മെസേജ് ലഭിക്കുന്നത്. ഓണച്ചിത്രമായി ലൗ ആക്ഷന്‍ ഡ്രാമ റിലീസ് ചെയ്യാനുള്ള നിര്‍മാതാവിന്റെ നെട്ടോട്ടത്തിലായിരുന്നു ഞാന്‍. മെസേജ് കിട്ടിയപ്പോള്‍ പ്രൊഡക്ഷന്‍ സൈഡില്‍നിന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്.”

“എന്നെ നായകനാക്കി ഒരു വാണിജ്യസിനിമ നിര്‍മ്മിച്ചാല്‍ അതിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പറ്റുമോയെന്നതായിരുന്നു എന്റെ സംശയം. എന്നെ വിശ്വസിച്ച് എന്റെ വീട്ടുകാര്‍പോലും ഇത്രയും കോടി മുടക്കില്ലെന്നുവരെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ ആശങ്കകളെല്ലാം ചെവികൂര്‍പ്പിച്ചുതന്നെ കേട്ടിരുന്നെങ്കിലും നിര്‍മാതാവുകൂടിയായ സംവിധായകന്‍ തീരുമാനത്തില്‍നിന്ന് ഒരല്‍പംപോലും പിറകിലേക്ക് പോയില്ല. ഞാനല്ലാതെ മറ്റൊരാളെവെച്ച് കഥ ആലോചിക്കുന്നില്ലെന്ന് കേട്ടപ്പോള്‍ എനിക്കും ആത്മവിശ്വാസമായി.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അജു പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക