മാസ് പടങ്ങള്‍ക്കെതിരെ പണ്ടും വിമര്‍ശനമുണ്ടായിരുന്നു, ജനപ്രിയ സിനിമ മുന്നോട്ട് തന്നെ പോകും: അജയ് വാസുദേവ്

മാസ് പടങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം ഇതാദ്യമായല്ലെന്ന് സംവിധായകന്‍ അജയ് വാസുദേവ്. പഴയ കാലത്തും അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്ന് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതിനാല്‍ ഇത്രയും പ്രചാരം ലഭിച്ചിട്ടില്ലെന്ന് മാത്രമാണെന്നും അദ്ദേഹം മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ജോഷി, ഷാജി കൈലാസ് തുടങ്ങിയവരുടെ സിനിമകളോട് ചെറുപ്പത്തില്‍ തോന്നിയ ആരാധനയാണ് എന്നെ സിനിമയില്‍ എത്തിച്ചത്. കൂടുതല്‍ ജനങ്ങള്‍ കാണുന്ന സിനിമകള്‍ ചെയ്യാനാണ് എന്നും എനിക്കിഷ്ട്ടം. പ്രേക്ഷകര്‍ കയ്യടിച്ച് ഇറങ്ങിപ്പോകണം’, അജയ് പറഞ്ഞു.

‘പഴയ കാലത്തും അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതിനാല്‍ ഇത്രയും പ്രചാരം ലഭിച്ചിട്ടില്ലെന്നു മാത്രം. അത് നാളെയും ഉണ്ടാവും. എന്നാല്‍, അതിനെയെല്ലാം മറികടന്ന് ജനപ്രിയ സിനിമ മുന്നോട്ട് പോകും എന്നാണെന്റെ വിശ്വാസം’, അജയ് വാസുദേവ് കൂട്ടിച്ചേര്‍ത്തു.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പകലും പാതിരാവും’ ആണ് അടുത്ത റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജീഷ വിജയനാണ് നായിക. ‘തിങ്കളാഴ്ച്ച നിശ്ചയ’ത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ യു, സീത തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഫായിസ് സിദ്ധീഖ്, സംഗീതം: സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍: റിയാസ് ബദര്‍, കല സംവിധാനം: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്: ജയന്‍, ഡിസൈന്‍: കൊളിന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രകാരി, ചീഫ് അസോസിയേറ്റ്: മനീഷ് ബാലകൃഷ്ണന്‍, സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം