എന്നോട് ഇരുപതിനായിരം രൂപ കടം ചോദിച്ച നിര്‍മ്മാതാവ് ഉണ്ട്, ദാരുണമായ അവസ്ഥ: തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

ഒ ടി ടിയില്‍ റിലീസ് ചെയ്യണം എന്ന് ഒരു നിര്‍മ്മാതാവ് തീരുമാനിച്ചാല്‍ താന്‍ അദ്ദേഹത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് നടി ഐശ്വര്യ ലക്ഷ്മി . മറിച്ചാണെങ്കിലും അതെ. അവിടെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തനിക്ക് അഭിപ്രായമില്ല എന്ന് ഐശ്വര്യ പറഞ്ഞു. ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

രണ്ട് വര്‍ഷത്തിലേറെയായി തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ഇടയ്ക്ക് ചെറിയൊരു സമയം തുറന്ന് പ്രവർത്തിച്ചിരുന്നുവെങ്കിലും, കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒ ടി ടി എന്ന ഒരു സാദ്ധ്യത ഇല്ലായിരുന്നുവെങ്കില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ എത്രയോ ചിത്രങ്ങള്‍ കെട്ടിക്കിടന്ന് നിന്നേനെ. എന്തായാലും തിയേറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ ഒ ടി ടി (Over The Top) പ്ലാറ്റ് ഫോമുകള്‍ സജീവമായി. പക്ഷെ അത് നിര്‍മ്മാതാക്കളെയും സിനിമാക്കാരെയും സംബന്ധിച്ച് എത്രത്തോളം സംതൃപ്തി നല്‍കി എന്ന് പറയാന്‍ സാധിയ്ക്കില്ല.

ഒ ടി ടിയില്‍ റിലീസ് ചെയ്യണം എന്ന് ഒരു നിര്‍മ്മാതാവ് തീരുമാനിച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കും കാരണം കോടികള്‍ മുടക്കിയാണ് ഒരു നിര്‍മ്മാതാവ് സിനിമ ചെയ്യുന്നത്. അദ്ദേത്തിന് വലിയ പ്രതീക്ഷയുണ്ടാവും. സിനിമ റിലീസ് ആകാതിരുന്നാല്‍ സാമ്പത്തികമായി എന്നെ അത് ബാധിയ്ക്കുകയില്ല. പക്ഷെ അദ്ദേഹത്തിന്റെ കാര്യം അതല്ല. എനിക്ക് അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയില്ല എങ്കില്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിയേറ്ററുകള്‍ തുറക്കുന്നത് വരെ കാത്തിരിയ്ക്കൂ എന്ന് എനിക്ക് അദ്ദേഹത്തോട് പറയാന്‍ സാധിയ്ക്കില്ല. അതുകൊണ്ട് സിനിമ ഒ ടി ടിയില്‍ റിലീസ് ചെയ്യുന്നതിനെ ഞാന്‍ ഒരിക്കലും എതിര്‍ക്കില്ല.

തിയേറ്ററുകള്‍ തുറക്കാതിരുന്നാല്‍ അത്  മൊത്തം സിനിമാക്കാരുടെയും നിലനില്‍പിനെ ബാധിയ്ക്കും. എന്റെ സിനിമകളുടെ കാര്യം എടുക്കുകയാണെങ്കില്‍, എന്റെ നിര്‍മ്മാതാവിന്റെ താത്പര്യം എന്താണോ അതിനൊപ്പം ഞാന്‍ നില്‍ക്കും. സിനിമയ്ക്ക് വേണ്ടി പണം നിക്ഷേപിച്ച് കടം കയറി, എന്നോട് ഇരുപതിനായിരം രൂപ കടം ചോദിച്ച നിര്‍മ്മാതാവ് ഉണ്ട്. കോടികള്‍ ഒരു സിനിമയ്ക്ക് വേണ്ടി നിക്ഷേപിച്ച നിര്‍മ്മാതാവാണ് സ്വന്തം ചെലവിന് പൈസ ഇല്ലാതെ കടം ചോദിയ്ക്കുന്നത്. വളരെ ദാരുണമാണ് അവസ്ഥ. ഐശ്വര്യ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം