ഞാനിപ്പോൾ നല്ലൊരു ഫ്ലൈറ്റ് മാനേജരാണ്, എല്ലാ സമയവും കൃത്യമായി എനിക്കറിയാം: ഐശ്വര്യ റായ്

സിനിമകളിൽ പണ്ടത്തെ പോലെ സജീവമല്ലെങ്കിലും ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ഐശ്വര്യ റായ്. മോഡലിങ്ങും യാത്രകളുമായി എപ്പോഴും തിരക്കിലാണ് ഐശ്വര്യ റായ്.

എല്ലാ യാത്രകളിലും തന്റെ മകൾ ആരാധ്യയെയും ഐശ്വര്യ കൂടെകൂട്ടാറുണ്ട്. ആരാധ്യയുടെ പഠനവും ഇത്തരം യാത്രകളും എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്ന സംശയം എപ്പോഴും ആരാധകർക്കുണ്ട്.

ഇപ്പോഴിതാ ഇത്തരം സംശയങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ഐശ്വര്യ റായ്. ഒരു അമ്മയെന്ന നിലയിൽ മകളുടെ പഠനത്തിന് തന്നെയാണ് എപ്പോഴും താൻ പ്രാധാന്യം നൽകുന്നതെന്ന് ഐശ്വര്യ പറഞ്ഞു.

“എന്റെ യാത്രകൾ കൂടുതലും വാരാന്ത്യങ്ങളിലാണ്. ഞാനത് കൃത്യമായി പ്ലാൻ ചെയ്യാറുണ്ട്. ഞാനിപ്പോൾ വളരെ നല്ലൊരു ഫ്ലൈറ്റ് മാനേജറാണെന്ന് ഞാൻ കരുതുന്നു. എല്ലാത്തരം ഫ്ലൈറ്റ് സമായങ്ങളെ കുറിച്ചും ആളുകൾക്ക് ഇപ്പോൾ എന്നോട് ചോദിക്കാം.

ടേക്ക് ഓഫ്, ലാൻഡിംഗ്, ട്രാൻസിറ്റ് പിരീഡ്, ഏത് സമയത്ത് എത്തും, എത്ര സമയം ലേറ്റ് ആവും എന്നൊക്കെ എനിക്കറിയാം. ഞാൻ എല്ലാം കണക്കുകൂട്ടിയിരിക്കും. വാരാന്ത്യങ്ങളിൽ ചില രാജ്യങ്ങളിലൊക്കെ പോയി അവിടെ നിന്ന് തിരിച്ചെത്തി ഒരു ജെറ്റ് ലാഗും കൂടാതെ തിരിച്ചെത്തി തിങ്കളാഴ്ച രാവിലെ ആരാധ്യയെ സ്കൂളിലേക്ക് അയക്കാൻ എനിക്ക് കഴിയാറുണ്ട്” ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ഈ കാര്യം വെളിപ്പെടുത്തിയത്.

സമീപ കാലത്ത് നിരന്തരം സിനിമകൾ ചെയ്യാതെ ഇപ്പോഴും ആസ്തിയുടെ കണക്കിൽ മുന്നിൽ നിൽക്കുന്ന താരമാണ് ഐശ്വര്യ റായ് ബച്ചൻ. 800 കോടി രൂപയാണ് ഐശ്വര്യ റായിയുടെ ആകെ ആസ്തി. 10-11 കോടി രൂപയോളം താരം ഒരു സിനിമയ്ക്ക് മാത്രമായി പ്രതിഫലം വാങ്ങിക്കുന്നുണ്ട്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ സീരീസ്  ആണ് ഐശ്വര്യയുടെ അവസാനമിറങ്ങിയ ചിത്രം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക