സിനിമയില്‍ ഞായറാഴ്ചയ്ക്ക് പോലും ഒരു പ്രസക്തിയും ഇല്ലാത്തത് എന്തുകൊണ്ടാണ്..; ദീപികയുടെ ആവശ്യം ന്യായം, പ്രതികരിച്ച് അഹാന

സിനിമാ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ എട്ട് മണിക്കൂര്‍ ഷിഫ്റ്റും ലാഭവിഹിതവും ആവശ്യപ്പെട്ടതിന് പിന്നാലെ സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ നിന്നും പുറത്താക്കിയിരുന്നു. നാഗ് അശ്വിന്‍ ചിത്രം ‘കല്‍ക്കി’യുടെ രണ്ടാം ഭാഗത്തില്‍ നിന്നും നടിയെ നിര്‍മ്മാതാക്കള്‍ ഒഴിവാക്കിയിരുന്നു. ഇതോടെ ദീപികയുടെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഇതിനിടെ സിനിമാ സെറ്റുകളിലെ ജോലി സമയത്തെയും ക്രൂ അംഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് ദീപിക പദുക്കോണ്‍ നടത്തിയ പഴയ അഭിമുഖത്തിലെ വാക്കുകള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. ദീപികയെ പിന്തുണച്ചു കൊണ്ടുള്ള അഹാനയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

”സിനിമയുടെ കാര്യം വരുമ്പോള്‍ വാരാന്ത്യങ്ങള്‍ അല്ലെങ്കില്‍ കുറഞ്ഞത് ഞായറാഴ്ചയ്ക്ക് പോലും എന്തുകൊണ്ടാണ് ഒരു പ്രസക്തിയും ഇല്ലാത്തത്? ദീപിക അവര്‍ക്ക് വേണ്ടി മാത്രമല്ല കല്‍ക്കി 2ല്‍ നിന്ന് പിന്മാറിയത്” എന്ന ക്യാപ്ഷനോടെയാണ് അഹാന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

അതേസമയം, തങ്ങള്‍ക്കും സമയക്രമം വേണമെന്ന് ആവശ്യപ്പെട്ട് നടി രശ്മിക മന്ദാന അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. അഭിനേതാക്കള്‍ മാത്രമല്ല സംവിധായകര്‍, ലൈറ്റ്മാന്‍മാര്‍, സംഗീതം അങ്ങനെ എല്ലാവര്‍ക്കും 9 മണി മുതല്‍ ആറ് മണി വരെ, അല്ലെങ്കില്‍ അഞ്ച് മണി വരെ തങ്ങള്‍ക്ക് ഒരു സമയം അനുവദിക്കുക, തങ്ങള്‍ക്കും കുടുംബജീവിതത്തില്‍ ശ്രദ്ധിക്കണം എന്നാണ് രശ്മിക പറഞ്ഞത്.

ദീപിക പദുക്കോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്:

സിനിമയില്‍ ജോലി ചെയ്യുന്നവരുടെ, പ്രത്യേകിച്ചും ക്രൂവിന്റെ കാര്യത്തില്‍, ആളുകള്‍ തുടര്‍ച്ചയായി, ഓവര്‍ടൈം ആയി ജോലി ചെയ്യണം എന്നൊരു ധാരണയുണ്ട്. എന്നാല്‍ ആളുകള്‍ക്ക് ആവശ്യത്തിന് വിശ്രമമോ ഇടവേളകളോ നല്‍കിയാല്‍ അവര്‍ മെച്ചപ്പെട്ട ഊര്‍ജത്തോടെ തിരികെ വരും. അത് ഔട്ട്പുട്ടിന്റെ ഗുണമേന്മ വര്‍ധിപ്പിക്കും. അതിനാല്‍, ഒന്നാം പടി ജോലി സമയം തിങ്കള്‍ മുതല്‍ വെള്ളി വരെ, ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്യുക എന്ന രീതിയില്‍ ക്രമീകരിക്കണം. ശനിയാഴ്ച സ്‌ക്രിപ്റ്റ് വായിക്കാനോ, മറ്റു തയാറെടുപ്പുകള്‍ക്കോ ആയി മാറ്റിവയ്ക്കാം.

ഞായറാഴ്ച ആരും വിളിക്കരുത്, ഒരു ഫോണ്‍ കോളുകള്‍ പോലും എടുക്കാതെ തനിക്കുവേണ്ടി ആ ദിവസം മാറ്റിവയ്ക്കുക. ഒരു നടനോ ക്രൂവിനോ 12 മണിക്കൂറാണ് കരാര്‍ എങ്കില്‍, അധികമായി ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്ക് വേതനം നല്‍കണം. സിനിമയുടെ വിജയം നടീനടന്മാര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമ്പോള്‍, അതിലും നേരത്തെ വരികയും വൈകി പോകുകയും ചെയ്യുന്ന ക്രൂവിന് മണിക്കൂര്‍ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം/അധിക വേതനം നല്‍കണം. ക്രൂവിന് നല്‍കുന്ന ഭക്ഷണം പോഷക സമൃദ്ധമായിരിക്കണം. ക്രൂവിനെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും വച്ചാല്‍ അവര്‍ കൂടുതല്‍ നന്നായി ജോലി ചെയ്യും എന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി