അവര്‍ വേര്‍പിരിഞ്ഞു, എന്നാല്‍ അവരുടെ പേരുകള്‍ ഞാന്‍ ഒപ്പം ചേര്‍ത്തു..: അദിതി റാവു ഹൈദരി

തന്റെ മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് സംസാരിച്ച് നടി അദിതി റാവു ഹൈദരി. അച്ഛന്റെയും അമ്മയുടെയും പേരുകള്‍ തന്റെ പേരിനൊപ്പം ചേര്‍ത്തതിനെ കുറിച്ച് പറഞ്ഞാണ് അദിതി സംസാരിച്ചത്. താന്‍ വളര്‍ന്നതിനെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമെല്ലാം അദിതി സംസാരിക്കുന്നുണ്ട്. അഹ്‌സന്‍ ഹൈദരി, വിദ്യ റാവു എന്നിവരാണ് അദിതിയുടെ മാതാപിതാക്കള്‍.

അദിതിക്ക് രണ്ട് വയസുള്ളപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞത്. ”മാതാപിതാക്കള്‍ വേര്‍പിരിഞ്ഞെങ്കിലും രണ്ട് പേരുടെയും പേര് ഒപ്പം ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്റെ രണ്ട് കുടുംബത്തിന്റെ രണ്ട് വശവും രസകരമാണ്. ഈ രണ്ട് വ്യക്തികളില്‍ നിന്നുണ്ടായ ആളാണ് ഞാന്‍. അവര്‍ ഒരുമിച്ചായിരിക്കില്ല. പക്ഷെ അവരില്‍ നിന്നാണ് താന്‍ വന്നത്.”

”അതിനാല്‍ രണ്ട് പേരുടെയും പേരുകള്‍ ഞാന്‍ എടുക്കുകയായിരുന്നു. ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി ഗായികയാണ് അമ്മ വിദ്യ റാവു. അമ്മയുടെ സംഗീതം വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. തംബുരുവിന്റെ ശബ്ദം അമ്മയുടെ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ മുതല്‍ കേട്ടിട്ടുണ്ടാകണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ തംബുരു വായിച്ചിട്ടുണ്ട്.”

”തംബുരുവിന്റെ ശബ്ദം എനിക്ക് സാധാരണയാണ്. എന്റെ തലയില്‍ നിരന്തരം മുഴങ്ങുന്ന അനശ്വര ശബ്ദമാണത്. അഞ്ചാം വയസ് മുതല്‍ ഡാന്‍സ് ചെയ്യുന്ന ആളാണ് ഞാന്‍. അച്ഛനൊപ്പമല്ല, അമ്മയുടെ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. പക്ഷെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹം നല്ല വ്യക്തിയാണ്” എന്നാണ് അദിതി പറയുന്നത്.

അതേസമയം, ‘ഹീരാമണ്ഡി’യിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് അദിതി. സഞ്ജയ് ലീല ബന്‍സാലിയുടെ പ്രോജക്ടില്‍ രണ്ടാം തവണയാണ് അദിതിക്ക് ശ്രദ്ധേയ വേഷം ലഭിക്കുന്നത്. ‘പദ്മാവത്’ എന്ന ചിത്രത്തിലും അദിതി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ വിവാഹിതയാകാനുള്ള തയാറെടുപ്പിലാണ് അദിതി. അടുത്തിടെയാണ് അദിതിയും നടന്‍ സിദ്ധാര്‍ത്ഥും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം