അവര്‍ വേര്‍പിരിഞ്ഞു, എന്നാല്‍ അവരുടെ പേരുകള്‍ ഞാന്‍ ഒപ്പം ചേര്‍ത്തു..: അദിതി റാവു ഹൈദരി

തന്റെ മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് സംസാരിച്ച് നടി അദിതി റാവു ഹൈദരി. അച്ഛന്റെയും അമ്മയുടെയും പേരുകള്‍ തന്റെ പേരിനൊപ്പം ചേര്‍ത്തതിനെ കുറിച്ച് പറഞ്ഞാണ് അദിതി സംസാരിച്ചത്. താന്‍ വളര്‍ന്നതിനെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമെല്ലാം അദിതി സംസാരിക്കുന്നുണ്ട്. അഹ്‌സന്‍ ഹൈദരി, വിദ്യ റാവു എന്നിവരാണ് അദിതിയുടെ മാതാപിതാക്കള്‍.

അദിതിക്ക് രണ്ട് വയസുള്ളപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞത്. ”മാതാപിതാക്കള്‍ വേര്‍പിരിഞ്ഞെങ്കിലും രണ്ട് പേരുടെയും പേര് ഒപ്പം ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്റെ രണ്ട് കുടുംബത്തിന്റെ രണ്ട് വശവും രസകരമാണ്. ഈ രണ്ട് വ്യക്തികളില്‍ നിന്നുണ്ടായ ആളാണ് ഞാന്‍. അവര്‍ ഒരുമിച്ചായിരിക്കില്ല. പക്ഷെ അവരില്‍ നിന്നാണ് താന്‍ വന്നത്.”

”അതിനാല്‍ രണ്ട് പേരുടെയും പേരുകള്‍ ഞാന്‍ എടുക്കുകയായിരുന്നു. ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി ഗായികയാണ് അമ്മ വിദ്യ റാവു. അമ്മയുടെ സംഗീതം വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. തംബുരുവിന്റെ ശബ്ദം അമ്മയുടെ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ മുതല്‍ കേട്ടിട്ടുണ്ടാകണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ തംബുരു വായിച്ചിട്ടുണ്ട്.”

”തംബുരുവിന്റെ ശബ്ദം എനിക്ക് സാധാരണയാണ്. എന്റെ തലയില്‍ നിരന്തരം മുഴങ്ങുന്ന അനശ്വര ശബ്ദമാണത്. അഞ്ചാം വയസ് മുതല്‍ ഡാന്‍സ് ചെയ്യുന്ന ആളാണ് ഞാന്‍. അച്ഛനൊപ്പമല്ല, അമ്മയുടെ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. പക്ഷെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹം നല്ല വ്യക്തിയാണ്” എന്നാണ് അദിതി പറയുന്നത്.

അതേസമയം, ‘ഹീരാമണ്ഡി’യിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് അദിതി. സഞ്ജയ് ലീല ബന്‍സാലിയുടെ പ്രോജക്ടില്‍ രണ്ടാം തവണയാണ് അദിതിക്ക് ശ്രദ്ധേയ വേഷം ലഭിക്കുന്നത്. ‘പദ്മാവത്’ എന്ന ചിത്രത്തിലും അദിതി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ വിവാഹിതയാകാനുള്ള തയാറെടുപ്പിലാണ് അദിതി. അടുത്തിടെയാണ് അദിതിയും നടന്‍ സിദ്ധാര്‍ത്ഥും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം