വിവാഹ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍, കല്ലും മുള്ളും തീയും നിറഞ്ഞ വഴികളിലൂടെയാണ് സഞ്ചരിച്ചത്: ഉമ നായര്‍

തന്റെ ജീവിതത്തില്‍ ഉണ്ടായ കഷ്ടപ്പാടുകളെ കുറിച്ച് മനസു തുറന്ന് നടി ഉമ നായര്‍. വിവാഹം തന്റെ മാത്രം തീരുമാനമായിരുന്നതിനാല്‍ ആ ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നപ്പോള്‍ ആരും തനിക്കൊപ്പം നിന്നില്ലെന്നും ഒറ്റയ്ക്ക് നിന്നാണ് പോരാടിയത് എന്നുമാണ് ഉമ ഇപ്പോള്‍ പറയുന്നത്.

താന്‍ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ്. അതിന് ശേഷം നിരവധി സങ്കടങ്ങള്‍ നേരിടേണ്ടി വന്നു. തന്റെ പേഴ്‌സണല്‍ ലൈഫില്‍ വേദനിക്കേണ്ടി വന്നത് മുതലാണ് പലതും മനസിലായത്. തന്റെ മാത്രം തീരുമാനം കൊണ്ട് വിവാഹം കഴിഞ്ഞതാണല്ലോ. അതുകൊണ്ട് അച്ഛനേയോ അമ്മയേയോ സഹോദരങ്ങളെയോ ഒന്നും കുറ്റപ്പെടുത്താനാവില്ല.

അതിനാല്‍ കുടുംബ ജീവിതത്തില്‍ വേദന വരുമ്പോള്‍ അത് തന്റെ മാത്രം പ്രശ്‌നമാണ്. താന്‍ കാട്ടില്‍ അകപ്പെട്ട പോലെയായിരുന്നു. അവിടെ വച്ചാണ് താന്‍ ജീവിതത്തില്‍ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞത്. ഇനി താന്‍ ഒറ്റയ്ക്കാണ് ആ പ്രശ്‌നങ്ങളില്‍ നിന്ന് കയറി വരേണ്ടതെന്ന് അന്ന് മനസിലാക്കി.

കല്ലും മുള്ളും തീയും നിറഞ്ഞ വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്. അതെല്ലാം താന്‍ ചാടി കടന്നു. കാരണം തന്നെ മാത്രം വിശ്വസിച്ച് രണ്ട് ജീവനുകള്‍ വീട്ടിലുണ്ടായിരുന്നു, തന്റെ മക്കള്‍. അവരെ ബാധ്യതയായി താന്‍ ഇന്നേ വരെ കണ്ടിട്ടില്ല. ഒരു അമ്മയാകുക എന്നത് ഭൂമിയിലെ ഏറ്റവും വലിയ കാര്യമാണ്.

അതുകൊണ്ട് തന്നെ ഒരു അമ്മയെന്ന നിലയില്‍ തന്റെ മക്കളെ എന്നാല്‍ കഴിയും വിധം പൂര്‍ണതയില്‍ എത്തിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. വാശിയായിരുന്നു എന്നാണ് ഉമ നായര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം