'ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?' എന്ന് ചോദിച്ചാണ് വിളിക്കുക.. രോഗത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല: സുരഭി ലക്ഷ്മി

രണ്ടു പതിറ്റാണ്ടോളമായി കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് മുന്നില്‍ നിറഞ്ഞു നിന്ന സുബി സുരേഷ് വിട പറഞ്ഞിരിക്കുകയാണ്. കരള്‍ രോഗത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആയിരുന്നു താരത്തിന്റെ അന്ത്യം.

സുബിയുടെ മരണത്തില്‍ അനുശോചിച്ച് എത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. വേണ്ടപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയാണ് സുബി സുരേഷിന്റെ വേര്‍പാട് തന്നിലുണ്ടാക്കുന്നതെന്ന് സുരഭി ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സുരഭി ലക്ഷ്മിയുടെ കുറിപ്പ്:

ചേച്ചി വിളിക്കുമ്പോ നമ്മള്‍ ഏത് മൂഡിലാണെങ്കിലും ഫോണ്‍ വയ്ക്കുമ്പോള്‍ നമ്മള്‍ ചിരിച്ച് മറിയും… ‘ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?’ എന്ന് ചോദിച്ചാണ് വിളിക്കുക. പിന്നെ ഇല്ലത്തെ സംസാരമൊക്കെ കഴിഞ്ഞാണ് പറഞ്ഞു പിരിയുക. കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിന്റെ കാര്യം പറയുകയോ ഒന്നും ചെയ്തില്ല.

എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ‘നമ്മള്‍ കോമഡി ചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, നിനക്ക് കിട്ടിയ അവാര്‍ഡ് നമ്മള്‍ക്ക് എല്ലാവര്‍ക്കും കിട്ടിയത് പോലെയാണ്’ എന്ന് പറഞ്ഞു വിളിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.. പ്രിയപ്പെട്ട എന്റെ ചേച്ചിക്ക് ആദരാഞ്ജലികള്‍.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി