ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത ശേഷം സോപ്പിട്ട് കുളിക്കാനായില്ല.. ചൊറിയോ പനിയോ ഉണ്ടായിട്ടില്ല, ആരും ഇങ്ങോട്ട് കേറി ചൊറിയണ്ട: ശ്രീക്കുട്ടി

മഹാകുംഭ മേളയില്‍ പങ്കെടുത്ത് പുണ്യ സ്‌നാനം ചെയ്തതിനെ വിമര്‍ശിച്ചെത്തിയവര്‍ക്ക് മറുപടിയുമായി സിനിമാ-സീരിയല്‍ താരം ശ്രീക്കുട്ടി. ഇതുവരെ തനിക്ക് ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും മോശം കമന്റ്‌സ് ഇടുന്നവര്‍ക്കാണ് യഥാര്‍ഥത്തില്‍ ചൊറിച്ചിലെന്നുമാണ് ശ്രീക്കുട്ടി പറയുന്നത്. ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് സോപ്പിട്ട് കുളിക്കാനായില്ല. പക്ഷെ ഒരു കുഴപ്പവും പറ്റിയിട്ടില്ല. അവിടെ നിന്നും കൊണ്ടുവന്ന വെള്ളം മിനറല്‍ വാട്ടര്‍ പോലെയാണ് ഇരിക്കുന്നത് എന്നും ശ്രീക്കുട്ടി വീഡിയോയില്‍ പറഞ്ഞു.

ശ്രീക്കുട്ടിയുടെ വാക്കുകള്‍:

മഹാകുംഭ മേളയുടെ ഭാഗമാകാന്‍ എനിക്കും എന്റെ ഭര്‍ത്താവിനും കഴിഞ്ഞിരുന്നു. പോകാന്‍ പറ്റാത്തവരൊക്കെ ഞങ്ങള്‍ക്കൊപ്പം ആ യാത്രയില്‍ കൂടിയിട്ടുണ്ടായിരുന്നു. എന്നാല്‍ നൂറില്‍ അറുപത് ശതമാനം പേരും ഇതിനു എതിരായിരുന്നു. ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. കൂടുതലും നെഗറ്റീവാണ്. ഇപ്പോഴും പലരും മെസേജുകള്‍ അയയ്ക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് അതിവിടെ പറയണമെന്ന് തോന്നി. കമന്റ് ചെയ്തവര്‍ ഈ വീഡിയോ കാണുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാലും കാണുന്നവര്‍ കുറച്ചു പേരെങ്കിലും ഉണ്ടാകും. ഞങ്ങള്‍ കുംഭമേളയില്‍ പോയി വന്നിട്ട് രണ്ടാഴ്ചയില്‍ കൂടുതല്‍ ആയി. ഞങ്ങള്‍ക്ക് ഇന്നുവരെ ഒരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. ഈ കമന്റ്‌സ് ഇടുന്നവര്‍ ചൊറിയുന്നതല്ലാതെ ഞങ്ങള്‍ക്കൊരു ചൊറിച്ചിലോ കാര്യങ്ങളോ ഉണ്ടായിട്ടില്ല.

ഞങ്ങള്‍ അവിടെ ത്രിവേണി സംഗമത്തിലാണ് സ്‌നാനം ചെയ്തത്. അവിടെ സ്‌നാനം ചെയ്ത ദിവസം കുളിക്കാന്‍ പറ്റിയിരുന്നില്ല. കാരണം റൂം എടുത്തില്ലായിരുന്നു. രണ്ട് ദിവസം ഞങ്ങള്‍ സോപ്പ് ഉപയോഗിച്ച് കുളിച്ചിട്ടില്ല. വെറുതെ ഒന്ന് മുങ്ങിക്കുളിച്ചതേയുള്ളൂ. അതില്‍ കുളിച്ചിട്ട് ഇന്ന് വരെ ഞങ്ങള്‍ക്കൊരു കുഴപ്പവും പറ്റിയിട്ടില്ല എന്നതാണ് സത്യം. മുടിക്കോ ദേഹത്തിനോ മണമോ, ചൊറിച്ചിലോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പിന്നീട് വീട്ടില്‍ വന്ന ശേഷമാണ് മുടി വരെ കഴുകിയത്. പ്രയാഗ്രാജില്‍ നിന്നും കുറച്ച് വെള്ളം എടുത്തിരുന്നു. അപ്പോഴത് കുറച്ച് കലങ്ങിയിട്ടായിരുന്നു. ഇപ്പോഴത് തെളിഞ്ഞു. മിനറല്‍ വാട്ടര്‍ പോലെയാണ് ഇപ്പോഴുള്ളത്. ഈ വെള്ളം എന്റെ കുട്ടിക്കും, അടുത്തുള്ള വീട്ടിലുമൊക്കെ കൊടുത്തു, അവരും അത് തലയില്‍ ഒഴിച്ചു. അവര്‍ക്കാര്‍ക്കും ചൊറി വന്നിട്ടില്ല.

ഇത് കള്ളം പറയുന്നതൊന്നും അല്ല. ജാതിമത ഭേതമില്ലാതെ ആര്‍ക്ക് വേണമെങ്കിലും അവിടെ പോകാം. എന്തിനാണ്, എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ മോശം കമന്റ് ചെയ്യുന്നത്. കോടിക്കണക്കിന് ആളുകള്‍ വന്നതല്ലേ. പാര്‍ട്ടിപരമായാണ് കൂടുതലും കമന്റ് വന്നിട്ടുള്ളത്. എനിക്ക് ഒരു പാര്‍ട്ടിയുമില്ല, ഞാന്‍ ദൈവ വിശ്വാസിയാണ്. ഇനി ഇതിലെ സയന്റിഫിക് കാര്യങ്ങള്‍ പറഞ്ഞുതരാം. ജുപ്പിറ്ററിന് ചുറ്റും സൂര്യനും ചന്ദ്രനും ചുറ്റുമ്പോള്‍ ഒരു പ്രത്യേക എനര്‍ജി ഉണ്ടാകും. ആ എനര്‍ജി ഈ വെള്ളത്തിലാണ് ചെന്ന് പതിക്കുന്നത്. അങ്ങനെയാണ് ആ വെള്ളത്തിന് ശക്തി ലഭിക്കുന്നത്. 63 കോടി ജനങ്ങളാണ് വന്നുപോയത്. ശുചിമുറികള്‍ തന്നെ ഇഷ്ടംപോലെ അവിടെ ഉണ്ട്. നമ്മള്‍ തന്നെ വൃത്തികേടാക്കുന്ന സാഹചര്യം മാത്രമാണ് അവിടെയുള്ളത്. ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുന്നുമുണ്ട്.

നിങ്ങള്‍ എന്തിനാണ് അധിക്ഷേപിക്കുന്നതെന്ന് മലസിലാകുന്നില്ല. ഇങ്ങോട്ടു കേറി ചൊറിയണ്ട, എനിക്ക് ചൊറി വന്നാല്‍ ഞാന്‍ സഹിച്ചു. നിങ്ങള്‍ എന്തിന് അതോര്‍ത്തു വിഷമിക്കുന്നു. കുംഭമേളയില്‍ പോയതുകൊണ്ട് ഞാന്‍ നാടിന്റെ ശാപമാണത്രേ, അങ്ങനെ എന്തെല്ലാം രീതിയിലുള്ള മേശം രീതിയിലുള്ള കമന്റ്‌സാണ്. സാധാരണ വീഡിയോസിന് വരുന്ന കമന്റ്‌സ് പോലെയല്ല. എല്ലാം നല്ല രീതിയിലാണ് അവിടെ ഒരുക്കിയിട്ടുള്ളത്. ആര്‍ക്ക് വേണമെങ്കിലും അവിടെ പോയി മുങ്ങി കുളിക്കാം. ഇത് നമുക്ക് കിട്ടിയ ഭാഗ്യമാണ്. ഞങ്ങള്‍ കാറില്‍ ഡ്രൈവ് ചെയ്ത് കിലോമീറ്ററുകള്‍ താണ്ടിയാണ് അവിടെയെത്തിയത്. 5000 കിലോമീറ്ററോളം സഞ്ചരിച്ചു. റൂം കിട്ടിയില്ല എന്നത് ബുദ്ധിമുട്ടിച്ചു. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും ഒന്നുമല്ല. അവിടെ പോയി അനുഭവിക്കണം. ഇനി അടുത്ത 144 വര്‍ഷം കഴിഞ്ഞാലാണ് അടുത്ത മഹാകുംഭ മേള വരുകയുള്ളൂ. നമ്മുടെ തലമുറയ്ക്ക് കിട്ടിയ ഭാഗ്യമാണിത്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും