വിജയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ സിമ്രാനും! നടിയുടെ അഭ്യര്‍ത്ഥന തള്ളി ദളപതി? മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് നടി

തമിഴില്‍ അധികം ഹേറ്റേഴ്‌സില്ലാത്ത താരങ്ങളില്‍ ഒരാളാണ് നടി സിമ്രാന്‍. എന്നാല്‍ വിജയ്‌യുടെ പേരില്‍ താരം ഗോസിപ്പ് കോളങ്ങളില്‍ എത്തി. വിജയ്‌യുടെയും സിമ്രാന്റെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയിരുന്നു. അഭിനയത്തിന് പുറമെ സിനിമാ നിര്‍മ്മാണത്തിലേക്കും കടക്കാന്‍ ഒരുങ്ങുകയാണ് സിമ്രാന്‍. എന്നാല്‍ സിമ്രാന്റെ പ്രൊഡക്ഷനില്‍ വരുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിജയ് വിസമ്മതിച്ചു എന്നാണ് വാര്‍ത്തകള്‍.

നടിയുടെ സിനിമയില്‍ അഭിനയിക്കാനുള്ള അഭ്യര്‍ഥന വിജയ് തള്ളിക്കളഞ്ഞെന്നും എന്നാല്‍ വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയിലൊരു വേഷം മതിയെന്ന് പറഞ്ഞതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ ഈ ആവശ്യവും നടക്കാതെ വന്നതായും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇത് തികച്ചും വസ്തുത വിരുദ്ധമായ കാര്യമാണ് എന്നാണ് സിമ്രാന്‍ പറയുന്നത്.

തെറ്റായ വാര്‍ത്ത പ്രചരിച്ചവര്‍ മാപ്പ് പറയണമെന്നും സിമ്രാന്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ”ആളുകള്‍ക്ക് നമ്മുടെ വികാരങ്ങളെ എങ്ങനെ മാനിപ്പുലേറ്റ് ചെയ്യാമെന്നും നമ്മുടെ സുഹൃത്തുക്കള്‍ അതിനെ എത്രമാത്രം നിസാരമായി കാണുന്നു എന്നതും ശരിക്കും നിരാശാജനകമാണ്. ഇതുവരെ, ഞാന്‍ നിശ്ശബ്ദയായിരുന്നു.”

”പക്ഷേ ഇപ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ… ഏതെങ്കിലും വലിയ നായകന്മാര്‍ക്കൊപ്പം അണിനിരക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവിടെ പോയിട്ടുണ്ട്. പക്ഷേ എന്റെ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വ്യത്യസ്തമാണ്. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് എന്റെ അതിരുകള്‍ അറിയാം.”

”വര്‍ഷങ്ങളോളം, സോഷ്യല്‍ മീഡിയയില്‍ എന്റെ പേര് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുമ്പോള്‍, ഒന്നോ അത് അല്ലെങ്കില്‍ മറ്റൊന്ന് എന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. എന്നാല്‍ ആത്മാഭിമാനമാണ് ആദ്യം വരുന്നത്. ‘നിര്‍ത്തുക’ എന്നത് ശക്തമായൊരു പദമാണ്. അത് ഇവിടെ ശരിയാണ്. ഈ കിംവദന്തികള്‍ക്ക് അറുതി വരുത്താന്‍ ആരും വരികയോ ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.”

”എന്റെ വികാരങ്ങള്‍ ആരും ശ്രദ്ധിച്ചില്ല. ഞാന്‍ ഒരിക്കലും എന്റെ പേര് ഒന്നിനും പ്രയോജനപ്പെടുത്തിയിട്ടില്ല. ഞാന്‍ എപ്പോഴും ശരികള്‍ക്ക് വേണ്ടി ഉറച്ചു നിന്നു. ഇന്‍ഡസ്ട്രിയിലെ വിവേകമുള്ള ആളുകളില്‍ നിന്നും ഇതേ സമഗ്രത ഞാന്‍ പ്രതീക്ഷിക്കുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നോട് ആത്മാര്‍ത്ഥമായി മാപ്പ് പറയണം” എന്നാണ് സിമ്രാന്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി